Culture
രാഹുൽ പ്രതീക്ഷയുടെ ഐക്കൺ ആകുന്നത്..

ബഷീര്‍ ഫൈസി ദേശമംഗലം
ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം
പകർന്ന് നൽകിയ ഒരു ഗരിമയിൽ
അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ
സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന്
തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു.
പക്ഷെ തികച്ചും വേറിട്ട വഴി തന്നെയാണ് രാഹുൽ തുറക്കാൻ ശ്രമിച്ചത്.
ഗ്രാമങ്ങളിലൂടെ സഞ്ചാരം ചെയ്തു,
കുടിലുകളിൽ അന്തിയുറങ്ങി,
മുക്കുവക്കുടിലുകളിൽ നിന്നു ഭക്ഷണം കഴിച്ചു.
അയാൾ ചില സന്ദേശങ്ങൾ പകർന്നു നൽകാൻ ശ്രമിച്ചിട്ടുണ്ട്.
അതിലെ ആത്മാർത്ഥത എത്രയാണെന്ന് അളക്കാൻ തൽക്കാലം രാഷ്ട്രീയ വിലയിരുത്തൽ അല്ല ഇതു.
പക്ഷെ ആ മനുഷ്യൻ അങ്ങിനെ
അരികു ജീവിതങ്ങളെ ചേർത്തു പിടിക്കാൻ ഒരു അടയാളമെങ്കിലും ആകുന്നു എന്നത് ഇരുട്ടിലേ വെള്ളെക്കീറു തന്നെയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങൾ ആണ് സമീപകാലത്ത്
ഫലം കിട്ടിയതെങ്കിലും അദ്ദേഹത്തിന്റെ
ആ പുതിയ വഴി വെട്ടലിന്റെ ഫലം ഇന്ത്യ ഇനിയാണ് കാണുക എന്നു തോന്നുന്നു.
ഗോസ്സാമികൾ വാഴുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അവിടത്തെ പൗരന്മാർ വെറും പ്രചകൾ മാത്രമാണ്.
ഒരു പഞ്ചായത്തു മെമ്പർ പോലും സർവ്വാധികാരി ആകുന്ന സാമൂഹ്യ മനശാസ്ത്രമാണ് ആ നാട്ടു മനസ്സുകളെ ഭരിക്കുന്നത്..
അവിടെയാണ് കരിമ്പൂച്ചകളുടെ അകമ്പടിയിൽ മാത്രം കാണേണ്ടിയിരുന്ന ഒരാളെ വിയർത്തൊലിച്ചു
ഗ്രാമീണ മണ്പാതകളിൽ അവർ കണ്ടത്..
പരിഹാസം ഏറെ ഏറ്റു വാങ്ങുന്നുണ്ട് രാഹുൽ
മുമ്പും ഇപ്പോഴും..
പക്ഷെ,
അയാളുടെ തിളങ്ങുന്ന കണ്ണുകളിൽ,
ഉച്ചസ്ഥായിലല്ലാതെ,
പതിഞ്ഞു വീഴുന്ന ശബ്ദത്തിൽ
അയാൾ പുതിയ ഒരു ഇന്ത്യ സ്വപ്‌നം കാണുന്ന പോലെ..
ഫാഷിസം അയാളെ തുടർച്ചയായി
‘അമൂൽ ബേബി’ എന്നു വിളിച്ചു കൊണ്ടേയിരുന്നു..
അതേറ്റു പിടിക്കാൻ ചിലരെങ്കികും
കൂട്ടു കൂടുന്നു എന്നതു എത്രമേൽ
അപകടകരമാണ് എന്നവർ മനസ്സിലാക്കിയിട്ടില്ല.
രാഹുൽ അലാവുദ്ധീൻറെ അത്ഭുത വിളക്കുമായി ഇന്ത്യയെ ശോഭനമാക്കും
എന്ന മൗഢ്യമൊന്നും വേണ്ട.
പക്ഷെ,
ഫാഷിസം രണാൽസുകതയുടെ
രുതിര നൃത്തം ചവിട്ടുമ്പോൾ
ഒരു പ്രതീക്ഷയാണ് ഈ ചെറുപ്പക്കാരൻ..!
ആ പ്രതീക്ഷയിലെങ്കിലും ജീവിതത്തിന്റെ വസന്ത പുലരികൾ രാജ്യത്തെ പൗരൻ സ്വപ്‌നം കണ്ടോട്ടെ..
കോണ്ഗ്രസിന് മുൻകാലത്ത്
തെറ്റു പറ്റിയിട്ടുണ്ട്.
ശെരിയാണ്.
പക്ഷെ തെറ്റിന്റെ ഭാണ്ഡം ഇനിയും
ആ പുറത്തേക്കു വീണ്ടും വീണ്ടും ചാർത്തി കൊടുത്തു അവസാന പ്രതീക്ഷയും നശിപ്പിക്കരുത്..
അല്ലങ്കിൽ നിങ്ങൾ ഇതിലും ഉൽകൃഷ്ടമായ പ്രായോഗികമായ ഒരു ബദൽ നിർദേശിക്കൂ.
മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം,
രാഹുൽ ശരീരം കൊണ്ടു മാത്രമല്ല നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനും വളരുന്നു എന്ന പ്രതീക്ഷയുടെ സന്തോഷം തന്നെയാണ്.
ഒട്ടും വൈകരികാവേശം കൊണ്ടു
സമഗ്രത നഷ്ടപ്പെടാതെ,
എന്നാൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഫാഷിസത്തിനെതിരെ പാർലമെന്റിൽ കാരഘോഷങ്ങളുടെ അലമലകൾക്കിടയിലൂടെ ആ പ്രസംഗം പെയ്തിറങ്ങിയത്..!!
അന്ന് പാർലമെന്റിൽ മോദിയുടെ ചെവിയിൽ മൊഴിഞ്ഞ വാക്കുണ്ടല്ലോ
അതാണ് രാഹുൽ എന്ന മനുഷ്യനിൽ പുതിയ ഇന്ത്യ കാണുന്ന സ്വപ്നം.
“പ്രധാനമന്ത്രിജി,
നിങ്ങൾ എന്നെ പപ്പു മോൻ എന്നു വിളിച്ചു പരിഹസിച്ചോളൂ,
പക്ഷെ ഞാൻ ഉയർത്തുന്ന സന്ദേശങ്ങൾ നിങ്ങൾ ചെറുതായി കാണരുത്,
അതിനോടാണ് നിങ്ങൾ പ്രതികരിക്കേണ്ടത്.
ഞാൻ ഇത്ര നേരം ഇവിടെ നിന്നു താങ്കളെ വിമർശിച്ചു.
എനിക് താങ്കളെ വ്യക്തിപരമായി വിരോധമൊന്നുമില്ല.
ആശയങ്ങളോടും,നിലപാടുകളോടുമാണ് എന്റെ വിയോചിപ്പു..!!”
അതെ രാഹുൽ എന്ന ഈ പച്ച മനുഷ്യൻ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഐക്കൺ
തന്നെയാണ്.
ഇന്നത്തെ പ്രഭാതം തരുന്ന ചെറിയ വാർത്തകൾ വലിയ പ്രതീക്ഷയാണ്
ജനാധിപത്യ വിശ്വാസികൾക്ക്.
രാഷ്ട്രീയ ഭേദമന്യേ..!!
സാമ്പത്തിക തകർച്ചയുടെയും,
അക്രമാസക്തമാകുന്ന
നയ- നിലപാടുകളുടെയും കാരണക്കാരായ ഒരു ഗവണ്മെന്റിന് എതിരായി
തീവ്രമാകുന്ന ചെറുത്തു നിൽപ്പുകളുടെ
കൊടി പറത്താൻ,
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അധിപത്യത്തെ വെല്ലു വിളിക്കാൻ ഈ ചെറുപ്പക്കാരനിൽ നമ്മുക് പ്രതീക്ഷയുടെ കപ്പൽ പണിയാം..
ഏറ്റവും മികച്ചത് എന്നത് കൊണ്ടല്ല,
ഇൻഡ്യയിൽ സാധ്യമായതിൽ മികച്ചത് എന്നത് കൊണ്ട് കോണ്ഗ്രസിനെ മുന്നിൽ നിർത്തി പട നയിക്കാൻ ഇദ്ദേഹത്തിനു കരുത്തു പകരാൻ ജനാധിപത്യ ഇന്ത്യ മുന്നോട്ട് വരണം..
രക്ത പുഷ്പം പോലെ വെടിയേറ്റു വീണ തന്റെ വല്യമ്മയുടെ ശോണിമ പടർന്ന ഓർമ്മകൾ ഹൃദയത്തിൽ രക്ത നക്ഷത്രം പോലെ തെളിയുന്ന,
തന്റെ പിതാവിന്റെ ചിന്നിച്ചിതറിയ
മൃത ദേഹത്തിനു മുന്നിൽ നിന്നു വിതുമ്പിയ ആ പഴയ രാഹുൽ
ഇന്ന് പക്ഷെ നമ്മുടെ പ്രതീക്ഷയോളം വളർന്നിട്ടുണ്ട്..
വരാനിരിക്കുന്ന പുലരികൾ അതിന് മറുപടി പറയട്ടെ..
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala3 days ago
ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ഒന്പതാംക്ലാസുകാരിയുടെ മരണം: സ്കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
-
News3 days ago
കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; പൂനെയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു
-
kerala2 days ago
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി