Culture
രാഹുൽ പ്രതീക്ഷയുടെ ഐക്കൺ ആകുന്നത്..

ബഷീര്‍ ഫൈസി ദേശമംഗലം
ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം
പകർന്ന് നൽകിയ ഒരു ഗരിമയിൽ
അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ
സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന്
തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു.
പക്ഷെ തികച്ചും വേറിട്ട വഴി തന്നെയാണ് രാഹുൽ തുറക്കാൻ ശ്രമിച്ചത്.
ഗ്രാമങ്ങളിലൂടെ സഞ്ചാരം ചെയ്തു,
കുടിലുകളിൽ അന്തിയുറങ്ങി,
മുക്കുവക്കുടിലുകളിൽ നിന്നു ഭക്ഷണം കഴിച്ചു.
അയാൾ ചില സന്ദേശങ്ങൾ പകർന്നു നൽകാൻ ശ്രമിച്ചിട്ടുണ്ട്.
അതിലെ ആത്മാർത്ഥത എത്രയാണെന്ന് അളക്കാൻ തൽക്കാലം രാഷ്ട്രീയ വിലയിരുത്തൽ അല്ല ഇതു.
പക്ഷെ ആ മനുഷ്യൻ അങ്ങിനെ
അരികു ജീവിതങ്ങളെ ചേർത്തു പിടിക്കാൻ ഒരു അടയാളമെങ്കിലും ആകുന്നു എന്നത് ഇരുട്ടിലേ വെള്ളെക്കീറു തന്നെയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങൾ ആണ് സമീപകാലത്ത്
ഫലം കിട്ടിയതെങ്കിലും അദ്ദേഹത്തിന്റെ
ആ പുതിയ വഴി വെട്ടലിന്റെ ഫലം ഇന്ത്യ ഇനിയാണ് കാണുക എന്നു തോന്നുന്നു.
ഗോസ്സാമികൾ വാഴുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അവിടത്തെ പൗരന്മാർ വെറും പ്രചകൾ മാത്രമാണ്.
ഒരു പഞ്ചായത്തു മെമ്പർ പോലും സർവ്വാധികാരി ആകുന്ന സാമൂഹ്യ മനശാസ്ത്രമാണ് ആ നാട്ടു മനസ്സുകളെ ഭരിക്കുന്നത്..
അവിടെയാണ് കരിമ്പൂച്ചകളുടെ അകമ്പടിയിൽ മാത്രം കാണേണ്ടിയിരുന്ന ഒരാളെ വിയർത്തൊലിച്ചു
ഗ്രാമീണ മണ്പാതകളിൽ അവർ കണ്ടത്..
പരിഹാസം ഏറെ ഏറ്റു വാങ്ങുന്നുണ്ട് രാഹുൽ
മുമ്പും ഇപ്പോഴും..
പക്ഷെ,
അയാളുടെ തിളങ്ങുന്ന കണ്ണുകളിൽ,
ഉച്ചസ്ഥായിലല്ലാതെ,
പതിഞ്ഞു വീഴുന്ന ശബ്ദത്തിൽ
അയാൾ പുതിയ ഒരു ഇന്ത്യ സ്വപ്‌നം കാണുന്ന പോലെ..
ഫാഷിസം അയാളെ തുടർച്ചയായി
‘അമൂൽ ബേബി’ എന്നു വിളിച്ചു കൊണ്ടേയിരുന്നു..
അതേറ്റു പിടിക്കാൻ ചിലരെങ്കികും
കൂട്ടു കൂടുന്നു എന്നതു എത്രമേൽ
അപകടകരമാണ് എന്നവർ മനസ്സിലാക്കിയിട്ടില്ല.
രാഹുൽ അലാവുദ്ധീൻറെ അത്ഭുത വിളക്കുമായി ഇന്ത്യയെ ശോഭനമാക്കും
എന്ന മൗഢ്യമൊന്നും വേണ്ട.
പക്ഷെ,
ഫാഷിസം രണാൽസുകതയുടെ
രുതിര നൃത്തം ചവിട്ടുമ്പോൾ
ഒരു പ്രതീക്ഷയാണ് ഈ ചെറുപ്പക്കാരൻ..!
ആ പ്രതീക്ഷയിലെങ്കിലും ജീവിതത്തിന്റെ വസന്ത പുലരികൾ രാജ്യത്തെ പൗരൻ സ്വപ്‌നം കണ്ടോട്ടെ..
കോണ്ഗ്രസിന് മുൻകാലത്ത്
തെറ്റു പറ്റിയിട്ടുണ്ട്.
ശെരിയാണ്.
പക്ഷെ തെറ്റിന്റെ ഭാണ്ഡം ഇനിയും
ആ പുറത്തേക്കു വീണ്ടും വീണ്ടും ചാർത്തി കൊടുത്തു അവസാന പ്രതീക്ഷയും നശിപ്പിക്കരുത്..
അല്ലങ്കിൽ നിങ്ങൾ ഇതിലും ഉൽകൃഷ്ടമായ പ്രായോഗികമായ ഒരു ബദൽ നിർദേശിക്കൂ.
മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം,
രാഹുൽ ശരീരം കൊണ്ടു മാത്രമല്ല നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനും വളരുന്നു എന്ന പ്രതീക്ഷയുടെ സന്തോഷം തന്നെയാണ്.
ഒട്ടും വൈകരികാവേശം കൊണ്ടു
സമഗ്രത നഷ്ടപ്പെടാതെ,
എന്നാൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഫാഷിസത്തിനെതിരെ പാർലമെന്റിൽ കാരഘോഷങ്ങളുടെ അലമലകൾക്കിടയിലൂടെ ആ പ്രസംഗം പെയ്തിറങ്ങിയത്..!!
അന്ന് പാർലമെന്റിൽ മോദിയുടെ ചെവിയിൽ മൊഴിഞ്ഞ വാക്കുണ്ടല്ലോ
അതാണ് രാഹുൽ എന്ന മനുഷ്യനിൽ പുതിയ ഇന്ത്യ കാണുന്ന സ്വപ്നം.
“പ്രധാനമന്ത്രിജി,
നിങ്ങൾ എന്നെ പപ്പു മോൻ എന്നു വിളിച്ചു പരിഹസിച്ചോളൂ,
പക്ഷെ ഞാൻ ഉയർത്തുന്ന സന്ദേശങ്ങൾ നിങ്ങൾ ചെറുതായി കാണരുത്,
അതിനോടാണ് നിങ്ങൾ പ്രതികരിക്കേണ്ടത്.
ഞാൻ ഇത്ര നേരം ഇവിടെ നിന്നു താങ്കളെ വിമർശിച്ചു.
എനിക് താങ്കളെ വ്യക്തിപരമായി വിരോധമൊന്നുമില്ല.
ആശയങ്ങളോടും,നിലപാടുകളോടുമാണ് എന്റെ വിയോചിപ്പു..!!”
അതെ രാഹുൽ എന്ന ഈ പച്ച മനുഷ്യൻ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഐക്കൺ
തന്നെയാണ്.
ഇന്നത്തെ പ്രഭാതം തരുന്ന ചെറിയ വാർത്തകൾ വലിയ പ്രതീക്ഷയാണ്
ജനാധിപത്യ വിശ്വാസികൾക്ക്.
രാഷ്ട്രീയ ഭേദമന്യേ..!!
സാമ്പത്തിക തകർച്ചയുടെയും,
അക്രമാസക്തമാകുന്ന
നയ- നിലപാടുകളുടെയും കാരണക്കാരായ ഒരു ഗവണ്മെന്റിന് എതിരായി
തീവ്രമാകുന്ന ചെറുത്തു നിൽപ്പുകളുടെ
കൊടി പറത്താൻ,
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അധിപത്യത്തെ വെല്ലു വിളിക്കാൻ ഈ ചെറുപ്പക്കാരനിൽ നമ്മുക് പ്രതീക്ഷയുടെ കപ്പൽ പണിയാം..
ഏറ്റവും മികച്ചത് എന്നത് കൊണ്ടല്ല,
ഇൻഡ്യയിൽ സാധ്യമായതിൽ മികച്ചത് എന്നത് കൊണ്ട് കോണ്ഗ്രസിനെ മുന്നിൽ നിർത്തി പട നയിക്കാൻ ഇദ്ദേഹത്തിനു കരുത്തു പകരാൻ ജനാധിപത്യ ഇന്ത്യ മുന്നോട്ട് വരണം..
രക്ത പുഷ്പം പോലെ വെടിയേറ്റു വീണ തന്റെ വല്യമ്മയുടെ ശോണിമ പടർന്ന ഓർമ്മകൾ ഹൃദയത്തിൽ രക്ത നക്ഷത്രം പോലെ തെളിയുന്ന,
തന്റെ പിതാവിന്റെ ചിന്നിച്ചിതറിയ
മൃത ദേഹത്തിനു മുന്നിൽ നിന്നു വിതുമ്പിയ ആ പഴയ രാഹുൽ
ഇന്ന് പക്ഷെ നമ്മുടെ പ്രതീക്ഷയോളം വളർന്നിട്ടുണ്ട്..
വരാനിരിക്കുന്ന പുലരികൾ അതിന് മറുപടി പറയട്ടെ..
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala11 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala1 day ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
-
india3 days ago
വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു
-
kerala3 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍
-
kerala3 days ago
കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; നാല് മീറ്ററോളം ആഴം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി