Connect with us

Video Stories

ജലീൽ, സ്വർഗ്ഗത്തെ ഇങ്ങിനെ വിഡ്ഡിത്തമാക്കരുത്..!!

Published

on

ബശീർ ഫൈസി ദേശമംഗലം

വളരെ ഗുരുതരമായ ഒരു വിശ്വാസ വിരുദ്ധ സംസാരമാണ് ജനാബ്.കെ ടി ജലീൽ നടത്തിയിട്ടുള്ളത്.
നാക്ക് പിഴയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പ്രസംഗത്തിൽ പറഞ്ഞത് വീണ്ടും പ്രസ് മീറ്റിൽ അദ്ദേഹം ആവർത്തിക്കുന്നത് കണ്ടപ്പോൾ ഉറപ്പായി ബോധപൂർവം പറഞ്ഞത് തന്നെയാണെന്ന്.

അതിലെ രാഷ്ട്രീയ ചോദ്യങ്ങൾക്കും വാദ ഗതികൾക്കും മറുപടി പറയാൻ ഞാൻ ആളല്ല.
അത് പറയേണ്ടവർ പറയട്ടെ..!!

പക്ഷെ,
ഇസ്ലാമിന്റെ പരലോക വിശ്വാസത്തെ തള്ളിക്കളയുന്ന സംസാരം ഖുർആൻ മനസ്സിലാക്കിയ ജലീലിൽ നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണ്.

ഖുർആൻ മുന്നോട് വെക്കുന്ന പരിപ്രേക്ഷ്യം അനുസരിച്ചു അല്ലാഹുവിനെ മാത്രം ആരാദ്യനായും,മുഹമ്മദ് നബി(സ്വ)യെ അവന്റെ ദൂതനായും വിശ്വസിക്കുകയും,
സത്കർമ്മങ്ങൾ അനുഷ്ഠിക്കുകയും,
ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി(ഖലീഫ) എന്ന നിലക്കുള്ള ഉത്തരവാദിത്തം പൂർത്തീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് സ്വർഗ്ഗം വാഗ്ദാനം വാഗ്‌ദാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.
അത് വിശ്വസിക്കാൻ അവർക്ക് അർഹതയും ഉണ്ട്.

അത് സത്യമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ മറ്റൊരു വിശ്വാസിയുടെ ആരാധ്യ വസ്തുക്കളെ പരിഹസിക്കാനോ, ആക്ഷേപിക്കാനോ അവകാശം ഇല്ലതാനും.

യേശുവിൽ വിശ്വസിച്ചാൽ മാത്രമേ സ്വർഗ്ഗ രാജ്യം സാധ്യമാകൂ എന്ന് വിശ്വസിക്കാൻ കൃസ്ത്യാനിക്കും,
മുജ്ജന്മ പാപങ്ങളുടെ കർമ്മ ഫലം പുനിർജ്ജനിയിൽ സംഭവിക്കും എന്ന് വിശ്വസിക്കാൻ ഹിന്ദുവിനും,
കമ്മ്യൂണിസം മാത്രമാണ് ശെരി എന്ന് വിശ്വസിക്കാൻ കമ്യൂണിസ്റ്റുകാരനും,
പ്രപഞ്ചം സ്വയംഭൂവായതാണ്,
എന്ന് വിശ്വസിക്കാൻ യുക്തിവാദിക്കും അവകാശമുണ്ട്.

വളരെ ലളിതവും സുതാര്യവുമായ ഈ നിലപാടിനെ പാടെ തള്ളിയാണ് മുസ്ലിമായ ജലീൽ ‘എല്ലാവർക്കും സ്വർഗ്ഗ പ്രേവേശനം കിട്ടാത്തത്’
അപരിഷ്കൃത വാദമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്..

തീർത്തും ഖുർആനിന്റെ ആശയത്തോട് വിരുദ്ധമായ നിലപാട് സ്വീകരിക്കുക വഴി ജലീൽ ചെയ്ത തെറ്റു താങ്കളെ അറിയുന്ന പണ്ഡി തന്മാരോടെങ്കിലും ചോദിച്ചു തെറ്റ് തിരുത്തുന്നതു നല്ലതാണ്.

ആരോടാണോ മറുപടി പറയാൻ താങ്കൾ വെല്ലുവിളിച്ചത് അവർ മാത്രം മറുപടി പറയേണ്ട ചോദ്യമല്ല അത്.
ലോകത്തെ ഒരു മുസ്ലിമും,
മുസ്ലിം സംഘടനയും താങ്കളുടെ വാദത്തെ അംഗീകരിക്കില്ല.
ഖാദിയാനികളോ മുസ്ലിംകളുമല്ല.
മാത്രമല്ല താങ്കളുടെ സംസാരത്തിലെ വിഡ്ഢിത്തം ഒറ്റക്കിരിക്കുമ്പോൾ ഒന്ന് ആലോചിക്കുക.
മുഉമിൻ പോകുന്ന സ്വർഗ്ഗത്തെ കുറിച്ചാണല്ലോ താങ്കൾ പരിഹസ്യ രൂപേണ നോടീസിൽ വായിക്കുന്നത്.
(നോടീസിന്റെ ഉത്തരവാദി ആരാണെന്നു കോടതി പറയട്ടെ,അതല്ല ഇവിടത്തെ ചർച്ച)
അങ്ങിനെയെങ്കിൽ മുസ്ലിം വിശ്വസിക്കുന്ന സ്വർഗ്ഗത്തെ ഏതെങ്കിലും അമുസ്ലിം അംഗീകരിക്കുന്നുണ്ടോ..!?
തീർച്ചയായും ഇല്ല..!!
പിന്നെ എന്തിനാണ് സാഹിബേ,
അമുസ്ലിം അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ കടക്കില്ല എന്ന ഖുർആനിന്റെ ആശയത്തെ അപരിഷ്കൃതം എന്നാക്ഷേപിക്കുന്നെ..!?

ചരിത്രത്തിൽ ഇന്നുവരെ ‘ഖുർആൻ പറയുന്ന സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് പ്രവേശനം ഇല്ല’ എന്ന് പറഞ്ഞു ഒരൊറ്റ അമുസ്ലിം സഹോദരനും വേദനിച്ചിട്ടില്ല.
ആ സ്വർഗ്ഗം ഉണ്ട് എന്ന് പോലും അവർ അംഗീകരിക്കുന്നില്ല.
അവർക്ക് അവരുടേതായ വിശ്വാസം ഉള്ള സ്വർഗ്ഗത്തിനായി അവർ ജീവിക്കുന്നു.

പിന്നെ എന്തിനാണ് സാഹിബേ ഇസ്ലാമിനെ കുറിച്ച് സാമാന്യ വിവരമുള്ള താങ്കൾ ഈ ദയനീയ വിഡ്ഢിത്തം വിളിച്ചു പറയുന്നേ,

പിന്നെ എന്തിനു അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ അവരെ കയറ്റുന്നില്ല എന്ന് പറഞ്ഞു താങ്കൾ വല്ലാതെ ബേജാറാകുന്നെ…

പേര് കൊണ്ട് മുസ്ലിം ആയവരോ,
മാതാപിതാക്കൾ മുസ്ലിം ആയതു കൊണ്ടോ ആരും സ്വർഗ്ഗത്തിൽ കടക്കില്ല.
ഈ പോസ്റ്റിന്റെ ആമുഖത്തിൽ പറഞ്ഞവർ മത്രെമേ സ്വർഗ്ഗ വാസികളാകൂ..

അല്ലാതെ അമുസ്ലിം ആയതു കൊണ്ടുള്ള ബഹിഷ്കരണമല്ല.
വിശ്വാസവും,സതകർമ്മവും മാത്രമാണ് മാനദണ്ഡം.

അത് വല്ലാത്തൊരു വിവേചനമായി കാണുന്ന താങ്കൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.
സത്യം…!!

Video Stories

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പ്: മികച്ച പ്രകടനം കാഴ്ച്ച വെച്ച് എം.എസ്.എഫ്

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്.

Published

on

ഹൈദരാബാദ് യൂണിവേഴ്സിറ്റി എം എസ് എഫ് പ്രവർത്തകർ ക്യാമ്പസിൽ വിജയാഘോഷത്തിൽ

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ കൗൺസിലർ സ്ഥാനത്ത് എം.എസ്.എഫ് സ്ഥാനാർത്ഥിയായ ഹാദി മുഹമ്മദ് വിജയിച്ചത് സംഘടനയ്ക്ക് അഭിമാന നേട്ടമായി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് സ്ഥാനാർഥി ഷാദിൽ ആയിരത്തിലധികം വോട്ടുകൾ നേടി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഫാസിസ്റ്റ് ശക്തികളുമായി കഠിനമായ മത്സരം നിലനിന്ന തെരഞ്ഞെടുപ്പിൽ, വിദ്യാർത്ഥികളുടെ വലിയ പിന്തുണയായിരുന്നു ഷാദിലിന്റെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.

മെഡിക്കൽ സയൻസസ് സ്കൂളിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച ഹാദിയും, ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്കൂൾ ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച നദാ ഫാത്തിമയും മികച്ച മത്സരം കാഴ്ചവെച്ചു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് അതിന്റെ ശക്തമായ സാനിധ്യവുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സത്തയുടെ ഉയിർത്തെഴുന്നേൽപ്പിനും ന്യൂനപക്ഷ ജനതയുടെ നിലനിൽപ്പിനും ഇന്നിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞടുപ്പിലും എം എസ് എഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു .
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

Continue Reading

kerala

അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

Published

on

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.

നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.

അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

Trending