Connect with us

Video Stories

ജലീൽ, സ്വർഗ്ഗത്തെ ഇങ്ങിനെ വിഡ്ഡിത്തമാക്കരുത്..!!

Published

on

ബശീർ ഫൈസി ദേശമംഗലം

വളരെ ഗുരുതരമായ ഒരു വിശ്വാസ വിരുദ്ധ സംസാരമാണ് ജനാബ്.കെ ടി ജലീൽ നടത്തിയിട്ടുള്ളത്.
നാക്ക് പിഴയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പ്രസംഗത്തിൽ പറഞ്ഞത് വീണ്ടും പ്രസ് മീറ്റിൽ അദ്ദേഹം ആവർത്തിക്കുന്നത് കണ്ടപ്പോൾ ഉറപ്പായി ബോധപൂർവം പറഞ്ഞത് തന്നെയാണെന്ന്.

അതിലെ രാഷ്ട്രീയ ചോദ്യങ്ങൾക്കും വാദ ഗതികൾക്കും മറുപടി പറയാൻ ഞാൻ ആളല്ല.
അത് പറയേണ്ടവർ പറയട്ടെ..!!

പക്ഷെ,
ഇസ്ലാമിന്റെ പരലോക വിശ്വാസത്തെ തള്ളിക്കളയുന്ന സംസാരം ഖുർആൻ മനസ്സിലാക്കിയ ജലീലിൽ നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണ്.

ഖുർആൻ മുന്നോട് വെക്കുന്ന പരിപ്രേക്ഷ്യം അനുസരിച്ചു അല്ലാഹുവിനെ മാത്രം ആരാദ്യനായും,മുഹമ്മദ് നബി(സ്വ)യെ അവന്റെ ദൂതനായും വിശ്വസിക്കുകയും,
സത്കർമ്മങ്ങൾ അനുഷ്ഠിക്കുകയും,
ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി(ഖലീഫ) എന്ന നിലക്കുള്ള ഉത്തരവാദിത്തം പൂർത്തീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് സ്വർഗ്ഗം വാഗ്ദാനം വാഗ്‌ദാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.
അത് വിശ്വസിക്കാൻ അവർക്ക് അർഹതയും ഉണ്ട്.

അത് സത്യമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ മറ്റൊരു വിശ്വാസിയുടെ ആരാധ്യ വസ്തുക്കളെ പരിഹസിക്കാനോ, ആക്ഷേപിക്കാനോ അവകാശം ഇല്ലതാനും.

യേശുവിൽ വിശ്വസിച്ചാൽ മാത്രമേ സ്വർഗ്ഗ രാജ്യം സാധ്യമാകൂ എന്ന് വിശ്വസിക്കാൻ കൃസ്ത്യാനിക്കും,
മുജ്ജന്മ പാപങ്ങളുടെ കർമ്മ ഫലം പുനിർജ്ജനിയിൽ സംഭവിക്കും എന്ന് വിശ്വസിക്കാൻ ഹിന്ദുവിനും,
കമ്മ്യൂണിസം മാത്രമാണ് ശെരി എന്ന് വിശ്വസിക്കാൻ കമ്യൂണിസ്റ്റുകാരനും,
പ്രപഞ്ചം സ്വയംഭൂവായതാണ്,
എന്ന് വിശ്വസിക്കാൻ യുക്തിവാദിക്കും അവകാശമുണ്ട്.

വളരെ ലളിതവും സുതാര്യവുമായ ഈ നിലപാടിനെ പാടെ തള്ളിയാണ് മുസ്ലിമായ ജലീൽ ‘എല്ലാവർക്കും സ്വർഗ്ഗ പ്രേവേശനം കിട്ടാത്തത്’
അപരിഷ്കൃത വാദമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്..

തീർത്തും ഖുർആനിന്റെ ആശയത്തോട് വിരുദ്ധമായ നിലപാട് സ്വീകരിക്കുക വഴി ജലീൽ ചെയ്ത തെറ്റു താങ്കളെ അറിയുന്ന പണ്ഡി തന്മാരോടെങ്കിലും ചോദിച്ചു തെറ്റ് തിരുത്തുന്നതു നല്ലതാണ്.

ആരോടാണോ മറുപടി പറയാൻ താങ്കൾ വെല്ലുവിളിച്ചത് അവർ മാത്രം മറുപടി പറയേണ്ട ചോദ്യമല്ല അത്.
ലോകത്തെ ഒരു മുസ്ലിമും,
മുസ്ലിം സംഘടനയും താങ്കളുടെ വാദത്തെ അംഗീകരിക്കില്ല.
ഖാദിയാനികളോ മുസ്ലിംകളുമല്ല.
മാത്രമല്ല താങ്കളുടെ സംസാരത്തിലെ വിഡ്ഢിത്തം ഒറ്റക്കിരിക്കുമ്പോൾ ഒന്ന് ആലോചിക്കുക.
മുഉമിൻ പോകുന്ന സ്വർഗ്ഗത്തെ കുറിച്ചാണല്ലോ താങ്കൾ പരിഹസ്യ രൂപേണ നോടീസിൽ വായിക്കുന്നത്.
(നോടീസിന്റെ ഉത്തരവാദി ആരാണെന്നു കോടതി പറയട്ടെ,അതല്ല ഇവിടത്തെ ചർച്ച)
അങ്ങിനെയെങ്കിൽ മുസ്ലിം വിശ്വസിക്കുന്ന സ്വർഗ്ഗത്തെ ഏതെങ്കിലും അമുസ്ലിം അംഗീകരിക്കുന്നുണ്ടോ..!?
തീർച്ചയായും ഇല്ല..!!
പിന്നെ എന്തിനാണ് സാഹിബേ,
അമുസ്ലിം അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ കടക്കില്ല എന്ന ഖുർആനിന്റെ ആശയത്തെ അപരിഷ്കൃതം എന്നാക്ഷേപിക്കുന്നെ..!?

ചരിത്രത്തിൽ ഇന്നുവരെ ‘ഖുർആൻ പറയുന്ന സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് പ്രവേശനം ഇല്ല’ എന്ന് പറഞ്ഞു ഒരൊറ്റ അമുസ്ലിം സഹോദരനും വേദനിച്ചിട്ടില്ല.
ആ സ്വർഗ്ഗം ഉണ്ട് എന്ന് പോലും അവർ അംഗീകരിക്കുന്നില്ല.
അവർക്ക് അവരുടേതായ വിശ്വാസം ഉള്ള സ്വർഗ്ഗത്തിനായി അവർ ജീവിക്കുന്നു.

പിന്നെ എന്തിനാണ് സാഹിബേ ഇസ്ലാമിനെ കുറിച്ച് സാമാന്യ വിവരമുള്ള താങ്കൾ ഈ ദയനീയ വിഡ്ഢിത്തം വിളിച്ചു പറയുന്നേ,

പിന്നെ എന്തിനു അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ അവരെ കയറ്റുന്നില്ല എന്ന് പറഞ്ഞു താങ്കൾ വല്ലാതെ ബേജാറാകുന്നെ…

പേര് കൊണ്ട് മുസ്ലിം ആയവരോ,
മാതാപിതാക്കൾ മുസ്ലിം ആയതു കൊണ്ടോ ആരും സ്വർഗ്ഗത്തിൽ കടക്കില്ല.
ഈ പോസ്റ്റിന്റെ ആമുഖത്തിൽ പറഞ്ഞവർ മത്രെമേ സ്വർഗ്ഗ വാസികളാകൂ..

അല്ലാതെ അമുസ്ലിം ആയതു കൊണ്ടുള്ള ബഹിഷ്കരണമല്ല.
വിശ്വാസവും,സതകർമ്മവും മാത്രമാണ് മാനദണ്ഡം.

അത് വല്ലാത്തൊരു വിവേചനമായി കാണുന്ന താങ്കൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.
സത്യം…!!

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending