Connect with us

Culture

മുത്തലാഖ് ബില്ലില്‍ ബി.ജെ.പിയുടെ ദുഷ്ട ലാക്ക്; രാജ്യസഭയില്‍ പരാജയപ്പെടുത്തും: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

Published

on

ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇതുമായി ബന്ധപ്പെട്ട് ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അത് വെച്ച് മുത്തലാഖ് ബില്‍ പാസാക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ, ഈ വിഷയത്തില്‍ എന്ത് സ്ട്രാറ്റജി സ്വീകരിക്കണമെന്നത് സംബന്ധിച്ച് യുപിഎയുമായും തൃണമൂല്‍, എഐഎഡിഎംകെ എന്നീ കക്ഷികളുമായും ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചര്‍ച്ച ചെയ്തിരുന്നു. ഇ.ടിയുമായി മുന്‍കൂട്ടി കാര്യങ്ങള്‍ ആലോചിച്ചു. മറ്റു വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബഹിഷ്‌കരണം തുടരുകയായിരുന്നല്ലോ. മുത്തലാഖില്‍, പാര്‍ലമെന്റിന്റെ വെല്ലില്‍ ഇറങ്ങാതെ ചര്‍ച്ചയെ തുടര്‍ന്ന് ബഹിഷ്‌കരിക്കുക എന്നായിരുന്നു തീരുമാനം. പിന്നീട്, മുത്തലാഖ് ബില്‍ സംബന്ധിച്ച തീയതികള്‍ മാറിമാറി വന്നു. എങ്കിലും, സ്ട്രാറ്റജിയില്‍ ഞങ്ങള്‍ ഉറച്ചു തന്നെയായിരുന്നു. ബഹിഷ്‌കരണ കാര്യത്തില്‍ ഇ.ടിയെ ചുമതലപ്പെടുത്തി. കെ.സി വേണുഗോപാലുമായും സംസാരിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ ഉടന്‍ തന്നെ നിലപാട് സ്വീകരിച്ചു. അതേത്തുടര്‍ന്നാണ് ഇ.ടി എതിര്‍ത്ത് വോട്ട് ചെയ്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അങ്ങനെയാണ് എതിര്‍ത്ത് 11 വോട്ടുകളായത് -അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട് ചന്ദ്രിക ഗവേണിംഗ് ബോഡി യോഗം 27ന് നടന്നിരുന്നു. വളരെ സുപ്രധാനമായ യോഗമായതിനാല്‍ അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. പി.എ ഇബ്രാഹിം ഹാജി, ഉമ്മര്‍ പാണ്ടികശാല, റസാഖ് മാസ്റ്റര്‍, സൂപ്പി തുടങ്ങിയ അംഗങ്ങളെല്ലാം അതില്‍ പങ്കെടുത്തിരുന്നു. യാദൃഛികമായി വോട്ടെടുപ്പ് വന്നതിനാലാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെയാണ് പാര്‍ലമെന്റില്‍ എന്റെ അസാന്നിധ്യമുണ്ടായത്. മുത്തലാഖിന്റെ ആദ്യ വട്ട ചര്‍ച്ചയില്‍ വളരെ സജീവമായി പങ്കെടുത്തയാളാണ് ഞാന്‍. ശക്തിയുക്തം അന്നതിനെ എതിര്‍ക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും ഹാജരായിരുന്നില്ല. അതാര്‍ക്കും വിഷയമല്ല. എന്നാല്‍, എന്റെ അസാന്നിധ്യം പലരും വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം അറിയാം. അതേസമയം, എന്റെ പാര്‍ട്ടി എന്നോട് വിശദീകരണം ചോദിച്ചത് ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമുള്ള ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍, എല്‍ഡിഎഫ് അംഗങ്ങളുടെ അസാന്നിധ്യത്തെ കുറിച്ച് അവര്‍ വിശദീകരണം ചോദിച്ചുവോ? എല്‍ഡിഎഫ് അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

31ന് രാജ്യസഭയില്‍ ഈ ബില്ല് വരുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ആവശ്യമായ എല്ലാ നീക്കങ്ങളും യുപിഎയും മറ്റു കക്ഷികളും ചേര്‍ന്ന് സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ മുത്തലാഖ് ബില്‍ ദുഷ്ടലാക്ക് ബില്ലാണെന്ന് അര്‍ക്കാണറിഞ്ഞു കൂടാത്തത്? ഇന്ത്യാ മഹാ രാജ്യത്ത് അതീവ ശ്രദ്ധയോടെ ഇടപെടേണ്ട നിരവധി പ്രശ്‌നങ്ങളും വിഷയങ്ങളുമുള്ളപ്പോള്‍ ഇതിന്മേല്‍ അവര്‍ ഇത്ര ധൃതിയില്‍ പാഞ്ഞു കയറുന്നതിന്റെ അജണ്ട തീര്‍ത്തും ദുരുദ്ദേശ്യപരമെന്നത് ഏത് കുഞ്ഞിനുമറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് തന്റെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ചും പ്രതിഷേധവും നടത്തിയതുമൊന്നും വിഷയമേയല്ലെന്നും ഒരു ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക് അതിന് അധികാരമുണ്ടെന്നും, എന്നാല്‍, ഇതിനെക്കാള്‍ വലിയ പ്രതിസന്ധികളെയൊക്കെ താനും തന്റെ പാര്‍ട്ടിയും അഭിമുഖീകരിച്ചിട്ടുണ്ടെന്നത് അവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യത്തില്‍ തങ്ങള്‍ ഉറച്ചു തന്നെയാണുള്ളതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ അദ്ദേഹം, നിരന്തരമായി നേരിടുന്ന പ്രക്ഷോഭത്തില്‍ ഗത്യന്തരമില്ലാതായ മന്ത്രി ഒരു പിടിവള്ളിയെന്ന നിലയിലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ തൂങ്ങുന്നതെന്നും ഇതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുത്തലാഖ് വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായി കാമ്പയിന്‍ ചെയ്യാനാണ് യുപിഎയും മറ്റു കക്ഷികളും തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിലുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുമെന്നും അക്കാര്യത്തിലുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള പദ്ധതികള്‍ എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസുമായി ഇന്നലെ രാവിലെ ചര്‍ച്ച ചെയ്ത ശേഷമാണ് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്. രാഹുലിന്റെ സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ ഓരോ കെഎംസിസി പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുന്‍പ് ദുബൈയില്‍ നരേന്ദ്ര മോദിയുടെ പരിപാടിയിലുണ്ടായിരുന്നതിനെക്കാള്‍ ജനം രാഹുലിന്റെ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആ നിലക്കുള്ള വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടിയും മുസ്തഫ തിരൂരും പി.കെ കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending