Culture
മുത്തലാഖ് ബില്ലില്‍ ബി.ജെ.പിയുടെ ദുഷ്ട ലാക്ക്; രാജ്യസഭയില്‍ പരാജയപ്പെടുത്തും: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇതുമായി ബന്ധപ്പെട്ട് ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അത് വെച്ച് മുത്തലാഖ് ബില്‍ പാസാക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ, ഈ വിഷയത്തില്‍ എന്ത് സ്ട്രാറ്റജി സ്വീകരിക്കണമെന്നത് സംബന്ധിച്ച് യുപിഎയുമായും തൃണമൂല്‍, എഐഎഡിഎംകെ എന്നീ കക്ഷികളുമായും ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചര്‍ച്ച ചെയ്തിരുന്നു. ഇ.ടിയുമായി മുന്‍കൂട്ടി കാര്യങ്ങള്‍ ആലോചിച്ചു. മറ്റു വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബഹിഷ്‌കരണം തുടരുകയായിരുന്നല്ലോ. മുത്തലാഖില്‍, പാര്‍ലമെന്റിന്റെ വെല്ലില്‍ ഇറങ്ങാതെ ചര്‍ച്ചയെ തുടര്‍ന്ന് ബഹിഷ്‌കരിക്കുക എന്നായിരുന്നു തീരുമാനം. പിന്നീട്, മുത്തലാഖ് ബില്‍ സംബന്ധിച്ച തീയതികള്‍ മാറിമാറി വന്നു. എങ്കിലും, സ്ട്രാറ്റജിയില്‍ ഞങ്ങള്‍ ഉറച്ചു തന്നെയായിരുന്നു. ബഹിഷ്‌കരണ കാര്യത്തില്‍ ഇ.ടിയെ ചുമതലപ്പെടുത്തി. കെ.സി വേണുഗോപാലുമായും സംസാരിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ ഉടന്‍ തന്നെ നിലപാട് സ്വീകരിച്ചു. അതേത്തുടര്‍ന്നാണ് ഇ.ടി എതിര്‍ത്ത് വോട്ട് ചെയ്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അങ്ങനെയാണ് എതിര്‍ത്ത് 11 വോട്ടുകളായത് -അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്ട് ചന്ദ്രിക ഗവേണിംഗ് ബോഡി യോഗം 27ന് നടന്നിരുന്നു. വളരെ സുപ്രധാനമായ യോഗമായതിനാല്‍ അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. പി.എ ഇബ്രാഹിം ഹാജി, ഉമ്മര്‍ പാണ്ടികശാല, റസാഖ് മാസ്റ്റര്‍, സൂപ്പി തുടങ്ങിയ അംഗങ്ങളെല്ലാം അതില്‍ പങ്കെടുത്തിരുന്നു. യാദൃഛികമായി വോട്ടെടുപ്പ് വന്നതിനാലാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെയാണ് പാര്‍ലമെന്റില്‍ എന്റെ അസാന്നിധ്യമുണ്ടായത്. മുത്തലാഖിന്റെ ആദ്യ വട്ട ചര്‍ച്ചയില്‍ വളരെ സജീവമായി പങ്കെടുത്തയാളാണ് ഞാന്‍. ശക്തിയുക്തം അന്നതിനെ എതിര്‍ക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും ഹാജരായിരുന്നില്ല. അതാര്‍ക്കും വിഷയമല്ല. എന്നാല്‍, എന്റെ അസാന്നിധ്യം പലരും വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം അറിയാം. അതേസമയം, എന്റെ പാര്‍ട്ടി എന്നോട് വിശദീകരണം ചോദിച്ചത് ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമുള്ള ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍, എല്‍ഡിഎഫ് അംഗങ്ങളുടെ അസാന്നിധ്യത്തെ കുറിച്ച് അവര്‍ വിശദീകരണം ചോദിച്ചുവോ? എല്‍ഡിഎഫ് അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
31ന് രാജ്യസഭയില്‍ ഈ ബില്ല് വരുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ആവശ്യമായ എല്ലാ നീക്കങ്ങളും യുപിഎയും മറ്റു കക്ഷികളും ചേര്‍ന്ന് സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ മുത്തലാഖ് ബില്‍ ദുഷ്ടലാക്ക് ബില്ലാണെന്ന് അര്‍ക്കാണറിഞ്ഞു കൂടാത്തത്? ഇന്ത്യാ മഹാ രാജ്യത്ത് അതീവ ശ്രദ്ധയോടെ ഇടപെടേണ്ട നിരവധി പ്രശ്‌നങ്ങളും വിഷയങ്ങളുമുള്ളപ്പോള്‍ ഇതിന്മേല്‍ അവര്‍ ഇത്ര ധൃതിയില്‍ പാഞ്ഞു കയറുന്നതിന്റെ അജണ്ട തീര്‍ത്തും ദുരുദ്ദേശ്യപരമെന്നത് ഏത് കുഞ്ഞിനുമറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് തന്റെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ചും പ്രതിഷേധവും നടത്തിയതുമൊന്നും വിഷയമേയല്ലെന്നും ഒരു ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക് അതിന് അധികാരമുണ്ടെന്നും, എന്നാല്‍, ഇതിനെക്കാള്‍ വലിയ പ്രതിസന്ധികളെയൊക്കെ താനും തന്റെ പാര്‍ട്ടിയും അഭിമുഖീകരിച്ചിട്ടുണ്ടെന്നത് അവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യത്തില്‍ തങ്ങള്‍ ഉറച്ചു തന്നെയാണുള്ളതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ അദ്ദേഹം, നിരന്തരമായി നേരിടുന്ന പ്രക്ഷോഭത്തില്‍ ഗത്യന്തരമില്ലാതായ മന്ത്രി ഒരു പിടിവള്ളിയെന്ന നിലയിലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ തൂങ്ങുന്നതെന്നും ഇതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായി കാമ്പയിന്‍ ചെയ്യാനാണ് യുപിഎയും മറ്റു കക്ഷികളും തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിലുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുമെന്നും അക്കാര്യത്തിലുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള പദ്ധതികള്‍ എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസുമായി ഇന്നലെ രാവിലെ ചര്‍ച്ച ചെയ്ത ശേഷമാണ് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്. രാഹുലിന്റെ സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ ഓരോ കെഎംസിസി പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുന്‍പ് ദുബൈയില്‍ നരേന്ദ്ര മോദിയുടെ പരിപാടിയിലുണ്ടായിരുന്നതിനെക്കാള്‍ ജനം രാഹുലിന്റെ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആ നിലക്കുള്ള വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടിയും മുസ്തഫ തിരൂരും പി.കെ കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.
Film
‘ദൃശ്യം 3’ അമിത പ്രതീക്ഷകളില്ലാതെ കാണണം; റിലീസ് ഏപ്രിൽ ആദ്യവാരം: ജീത്തു ജോസഫ്
ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’യെ കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു. ‘ദൃശ്യം 3’ കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെച്ച് തിയറ്ററിലെത്തരുതെന്ന് ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം ഒന്നും രണ്ടും വലിയ വിജയമായതിനാൽ മൂന്നാം ഭാഗത്തോട് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും, അത് തന്റെ മേൽ സമ്മർദം സൃഷ്ടിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി.
“ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാൻ വരണം. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ‘ദൃശ്യം 3’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളിലൊന്നും തന്റെ തിരക്കഥയല്ലെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു.
2013ലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. തുടർന്ന് ചിത്രം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ വൻഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇരു ഭാഷകളിലും ഒരേസമയം ആരംഭിച്ചിരുന്നു.
ചിത്രം ഏത് ഭാഷയിൽ ആദ്യം റിലീസ് ചെയ്യും എന്ന ആശങ്കയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി, മലയാളത്തിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുകയുള്ളൂവെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം, റെക്കോർഡ് ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം എല്ലാ ഭാഷകളിലും അസാമാന്യമായ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ്. ‘ദൃശ്യം 3’ ഈ വിജയപാരമ്പര്യം തുടരാനാകുമോ എന്നതാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്.
news
ലഹരികടത്തു കേസ്; മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും
ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.
വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക.
അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ച മദൂറോയെ ഇന്നലെ വൈകിട്ടാണു ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചത്.
ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.
ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകള്‍ മാത്രമെ വെനസ്വേലയില്‍ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നു ചേര്‍ന്നേക്കും.
Film
100 കോടി ക്ലബ്ബിൽ ‘സർവ്വം മായ’; ആഗോള ബോക്‌സ് ഓഫിസിൽ വമ്പൻ വിജയം
ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.
റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്ന അഖിൽ സത്യൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം ‘സർവ്വം മായ’ 100 കോടി രൂപയുടെ ആഗോള വാണിജ്യ നേട്ടം സ്വന്തമാക്കി. എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മവുമായി “പഴയ നിവിൻ പോളിയെ” വീണ്ടും കാണാനാകുന്നു എന്നതാണ്. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്ക് ഉണ്ട്.
ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിലെത്തിയ ചിത്രം, ആദ്യ പകുതിയിൽ നിവിൻ–അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങളിലൂടെ തിയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുമ്പോൾ, രണ്ടാം പകുതി ഇമോഷണൽ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്.
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഉൾപ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
എഡിറ്റിംഗ്: അഖിൽ സത്യൻ, രതിന്‍ രാധാകൃഷ്ണൻ സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹസംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, പ്രമോഷൻ ഹെഡ്: ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്‌പ്ലാന്റ് പി.ആർ.ഒ: ഹെയിൻസ്
-
kerala21 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf20 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
kerala1 day agoമുൻ മന്ത്രിയും, മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
