Connect with us

Video Stories

ആദില്‍ അഹമ്മദ് ദര്‍; മരമില്‍ പണിക്കാരനില്‍ നിന്ന് ചാവേറിലേക്ക്

Published

on


ഇസ്്‌ലാമാബാദ്/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചാവേറായത് ദക്ഷിണ കശ്മീര്‍ സ്വദേശിയായ 20കാരന്‍ ആദില്‍ അഹമ്മദ് ദര്‍. ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആക്രമണത്തിനു മുമ്പ് റെക്കോര്‍ഡ് ചെയ്ത ദറിന്റെ വീഡിയോ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടു. എ.കെ 47 തോക്ക് സമീപം വച്ച് ജെയ്‌ഷെ മുഹമ്മദിന്റെ ബാനറിനു മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് താന്‍ ജെയ്‌ഷെ മുഹമ്മദിനൊപ്പം ചേര്‍ന്നതെന്നും ദൗത്യം നിറവേറ്റാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും വീഡിയോയില്‍ ദര്‍ പറയുന്നു. നിങ്ങളിത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, പാര്‍ലമന്റ് ആക്രമണം തുടങ്ങിയവ പരാമര്‍ശിക്കുന്ന വീഡിയോയില്‍ നിങ്ങള്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ എന്നെപ്പോലുള്ളവരുടെ ശക്തി വര്‍ധിപ്പിച്ചിട്ടേയുള്ളൂവെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ പുല്‍വാമയിലെ കാകാപോറ ഗുണ്ടിബാഗിലാണ് ഇയാളുടെ വീട്. പിതാവ് ഗുലാം ഹസന്‍ ദര്‍ ചെറുകിട വ്യാപാരിയാണ്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ദര്‍ പിന്നീട് അയല്‍വാസി നടത്തുന്ന മരമില്ലില്‍ തൊഴിലാളിയായി ചേര്‍ന്നു. എന്നാല്‍ 2018 മാര്‍ച്ച് മുതല്‍ ദറിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദിനൊപ്പം ചേരുന്നതിനായി ആരെയും അറിയിക്കാതെയ ഇയാള്‍ വീടു വിട്ടിറങ്ങുകയായിരുന്നുവെന്നാണ് വിവരം.

വീടു വിട്ട ശേഷം ഒരിക്കല്‍ മാത്രമാണ് തന്നെ വിളിച്ചതെന്ന് പിതാവ് പറഞ്ഞു. ദറിനൊപ്പം മറ്റൊരു ബന്ധവും തീവ്രവാദ ക്യാമ്പിലെത്തിയിരുന്നുവെങ്കിലും 11 ദിവസത്തിനകം ഇയാള്‍ കൊല്ലപ്പെട്ടിരുന്നതായാണ് വിവരം. ബുര്‍ഹാന്‍ വാനി വധവുമായി ബന്ധപ്പെട്ട് 2016ല്‍ കശ്മീരിലുണ്ടായ പ്രതിഷേധങ്ങളില്‍ ദര്‍ പങ്കെടുത്തിരുന്നതായും സൈന്യം നടത്തിയ വെടിവെപ്പില്‍ ഇയാളുടെ കാലിന് വെടിയേറ്റിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കശ്മീരിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് മനസ്സിലാക്കുന്നില്ല.
എന്തുകൊണ്ട് യുവാക്കള്‍ സൈന്യത്തിനെതിരെ തോക്കെടുക്കുന്നുവെന്ന് പരിശോധിക്കപ്പെടുന്നില്ലെന്നും പിതാവ് ഹസന്‍ ദര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ലത്‌പോറയിലെ സി. ആര്‍.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും രണ്ട് പുല്‍വാമ നിവാസികള്‍ (ഫര്‍ദീന്‍ അഹമ്മദ് കന്ധെ, മന്‍സൂര്‍ ബാബ) കൊല്ലപ്പെട്ടിരുന്നു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending