Connect with us

Video Stories

ആദില്‍ അഹമ്മദ് ദര്‍; മരമില്‍ പണിക്കാരനില്‍ നിന്ന് ചാവേറിലേക്ക്

Published

on


ഇസ്്‌ലാമാബാദ്/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചാവേറായത് ദക്ഷിണ കശ്മീര്‍ സ്വദേശിയായ 20കാരന്‍ ആദില്‍ അഹമ്മദ് ദര്‍. ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആക്രമണത്തിനു മുമ്പ് റെക്കോര്‍ഡ് ചെയ്ത ദറിന്റെ വീഡിയോ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടു. എ.കെ 47 തോക്ക് സമീപം വച്ച് ജെയ്‌ഷെ മുഹമ്മദിന്റെ ബാനറിനു മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് താന്‍ ജെയ്‌ഷെ മുഹമ്മദിനൊപ്പം ചേര്‍ന്നതെന്നും ദൗത്യം നിറവേറ്റാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും വീഡിയോയില്‍ ദര്‍ പറയുന്നു. നിങ്ങളിത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, പാര്‍ലമന്റ് ആക്രമണം തുടങ്ങിയവ പരാമര്‍ശിക്കുന്ന വീഡിയോയില്‍ നിങ്ങള്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ എന്നെപ്പോലുള്ളവരുടെ ശക്തി വര്‍ധിപ്പിച്ചിട്ടേയുള്ളൂവെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ പുല്‍വാമയിലെ കാകാപോറ ഗുണ്ടിബാഗിലാണ് ഇയാളുടെ വീട്. പിതാവ് ഗുലാം ഹസന്‍ ദര്‍ ചെറുകിട വ്യാപാരിയാണ്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ദര്‍ പിന്നീട് അയല്‍വാസി നടത്തുന്ന മരമില്ലില്‍ തൊഴിലാളിയായി ചേര്‍ന്നു. എന്നാല്‍ 2018 മാര്‍ച്ച് മുതല്‍ ദറിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദിനൊപ്പം ചേരുന്നതിനായി ആരെയും അറിയിക്കാതെയ ഇയാള്‍ വീടു വിട്ടിറങ്ങുകയായിരുന്നുവെന്നാണ് വിവരം.

വീടു വിട്ട ശേഷം ഒരിക്കല്‍ മാത്രമാണ് തന്നെ വിളിച്ചതെന്ന് പിതാവ് പറഞ്ഞു. ദറിനൊപ്പം മറ്റൊരു ബന്ധവും തീവ്രവാദ ക്യാമ്പിലെത്തിയിരുന്നുവെങ്കിലും 11 ദിവസത്തിനകം ഇയാള്‍ കൊല്ലപ്പെട്ടിരുന്നതായാണ് വിവരം. ബുര്‍ഹാന്‍ വാനി വധവുമായി ബന്ധപ്പെട്ട് 2016ല്‍ കശ്മീരിലുണ്ടായ പ്രതിഷേധങ്ങളില്‍ ദര്‍ പങ്കെടുത്തിരുന്നതായും സൈന്യം നടത്തിയ വെടിവെപ്പില്‍ ഇയാളുടെ കാലിന് വെടിയേറ്റിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കശ്മീരിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് മനസ്സിലാക്കുന്നില്ല.
എന്തുകൊണ്ട് യുവാക്കള്‍ സൈന്യത്തിനെതിരെ തോക്കെടുക്കുന്നുവെന്ന് പരിശോധിക്കപ്പെടുന്നില്ലെന്നും പിതാവ് ഹസന്‍ ദര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ലത്‌പോറയിലെ സി. ആര്‍.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും രണ്ട് പുല്‍വാമ നിവാസികള്‍ (ഫര്‍ദീന്‍ അഹമ്മദ് കന്ധെ, മന്‍സൂര്‍ ബാബ) കൊല്ലപ്പെട്ടിരുന്നു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending