Connect with us

Video Stories

കൊലക്ക് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം; സി.ബി.ഐ വരണമെന്നും കെ മുരളീധരന്‍

Published

on

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവരെ സി.പി.എം നടത്തിയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്ന് വ്യക്തമാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അതിനുദാഹരണമാണ്. അന്നത്തെ കോഴിക്കോട് ജില്ലാ സി.പി.എം സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അന്ന് കൊലപാതകം നടന്ന സമയത്ത് ചൈനയിലായിരുന്നു. ആ കൊലക്കേസില്‍ പ്രതിരോധിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കാരണം അത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമായിരുന്നു. സി.ബി.ഐ വന്നാല്‍ എല്ലാം വ്യക്തമാകും. സ്് പെഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും എല്ലാം പിണറായി വിജയനാണ്. ആ പിണറായി തന്നെയാണ് പി. ജയരാജന്റെയടക്കം സംരക്ഷകന്‍. അങ്ങനെയുള്ളവരില്‍ നിന്ന് ഒരിക്കലും നീതി കിട്ടില്ല. അതുകൊണ്ട് നിശ്ചയമായും സി.ബി.ഐ വരണം. സി.ബി.ഐ വന്നത് കൊണ്ടാണ് പി ജയരാജനും ടി.വി രാജേഷും ഷുക്കൂര്‍ വധക്കേസില്‍ കുടുങ്ങിയത്.
പീതാംബരന് മാത്രമായി ഇങ്ങനെ രണ്ടുപേരെ കൊല്ലാന്‍ കഴിയില്ല. ചാനലില്‍ കയറി കുരുക്കുന്ന മുസ്തഫയുടെ പേരില്‍ വരെ കുറ്റങ്ങള്‍ വരുന്നുണ്ട്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴാണ് പാവമായി തോന്നുന്നത്. ഇങ്ങ് കാസര്‍കോട് എത്തുമ്പോഴല്ലെ ഇയാള്‍ ഭയങ്കരനാണ് എന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ തുടന്നാല്‍ വെറും ഗാന്ധിയന്മാരായി കോണ്‍ഗ്രസുകാര്‍ ഒതുങ്ങുകയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending