Video Stories
സിംഹക്കുട്ടി

ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍പോലുള്ള കപ്പടാമീശ, മുഖം നിറച്ച് രക്തം, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നു. കണ്ണുകള്‍ പച്ചത്തുണികൊണ്ട് അടച്ചുകെട്ടിയ നിലയിലും. ഓരോ ഇന്ത്യക്കാരനും നിര്‍നിമേഷം നോക്കിക്കണ്ട ആ ഭീകര ദൃശ്യം ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനഭാജനമായ അഭിനന്ദന് വര്‍ധമാന്റേതായിരുന്നു. 2019 ഫെബ്രുവരി 27നാണ് ചരിത്രത്തില്‍ മായാത്ത ആ ദൃശ്യം പാക്കിസ്താന് സര്‍ക്കാര്‍ പുറത്തുവിട്ടത്. തലേന്നാണ് ഇന്ത്യയുടെ 12 മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ ബലാകോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങളിലേക്ക് കടന്നുചെന്ന് ബോംബ് വര്‍ഷം നടത്തിയത്. അതിനും 12 ദിവസംമുമ്പ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ 40 ഭടന്മാരെ ചാവേറിനെ ഉപയോഗിച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു അത്.
മാര്‍ച്ച് 1 രാത്രി 9.20: ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരി വാഗയില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളക്കുപ്പായവും നീലകോട്ടും കറുത്ത പാന്റ്സും ധരിച്ച ആ കൊമ്പന് മീശക്കാരന് ലോകത്തെ ബി.ബി.സി അടക്കമുള്ള വാര്‍ത്താചാനലുകളുടെ തല്‍സമയ ദൃശ്യങ്ങളോടെ ഇന്ത്യയിലേക്ക് നടന്നുനീങ്ങുന്നു.
27981-ാം നമ്പര്‍ വ്യോമസേനാപൈലറ്റ് അഭിനന്ദന് വര്‍ധമാനാണ് 27ലെ പാക് ആക്രമണത്തിന് മറുപടി നല്കാന് നിയോഗിക്കപ്പെട്ടവരിലൊരാള്‍. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 20 പാക് എഫ്-16 യുദ്ധ വിമാനങ്ങള്‍ വരുന്നതുകണ്ട വ്യോമസേനാ അധികൃതര്‍ പഞ്ചാബിലെയും ശ്രീനഗറിലെയും വ്യോമസേനാ താവളങ്ങളില്‍നിന്ന് യുദ്ധവിമാനങ്ങളെ പറഞ്ഞയക്കുകയായിരുന്നു. അതിലൊന്നിന്റെ പൈലറ്റായിരുന്നു അഭിനന്ദന്. മിഗ് 21 ബൈസന്‍ വിമാനത്തില്‍ പാക് വിമാനങ്ങളെ നേരിട്ട അഭിനന്ദന് അതിലൊന്നിനെ (എഫ് 16) വെടിവെച്ചിട്ടു. മറ്റൊരു വിമാനത്തെ പിന്തുടരുമ്പോഴായിരുന്നു തനിക്കുനേരെ ആക്രമണം. അതില്‍ മിഗ് 21 തകര്‍ന്നുവീണതോടെ പാരച്യൂട്ടില്‍ അടര്‍ന്നിറങ്ങുകയായിരുന്നു അഭിനന്ദന്. നിലത്ത് വീണ അഭിനന്ദന് തടിച്ചുകൂടിയ ഗ്രാമീണരോട് ഇത് ഇന്ത്യയാണോ പാക്കിസ്താനാണോ എന്ന് ചോദിക്കുന്നു. ചിലര്‍ ഇന്ത്യ എന്ന് പറയുന്നു. മറ്റു ചിലര്‍ സത്യം പറയുന്നു. ഉടന്‍ തന്റെ കയ്യിലെ രേഖകള്‍ വിഴുങ്ങുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. പേരും മതവും വെളിപ്പെടുത്തിയ അഭിനന്ദിനെ അപ്പോഴേക്കും ചിലര്‍ മര്‍ദിക്കാന്‍ തുടങ്ങി. മുഖത്തും ശരീരത്തും മര്‍ദനമേറ്റ് ചോരയൊലിച്ച അഭിനന്ദനെ രക്ഷിക്കാനെത്തിയത് പാക് സൈനികരായിരുന്നു. അവര്‍ മുഖംമൂടി കൈകള്‍ കൂട്ടിക്കെട്ടി. ആശങ്കപ്പെരുമഴയുടെ നിഴലില്‍, യുദ്ധത്തടവുകാരനെ ജനീവ കരാര്‍ പ്രകാരം ഏഴു ദിവസത്തിനകം വിട്ടുതരണമെങ്കിലും മൂന്നാം ദിനം വിട്ടുതരുമെന്ന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പാക് പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത് ലോകത്തിന്റെ നെടുവീര്‍പ്പായി.
ഒരുവൈമാനികന് ഇത്രയും സ്ഥൈര്യമോ എന്ന് ചോദിക്കാന്‍ വരട്ടെ, കുടുംബ പശ്ചാത്തലംതന്നെ ഇതിന് കാരണം. തമിഴ്നാട് തിരുവണ്ണാമലൈയിലെ ജൈനമതക്കാരായ സിംഹക്കുട്ടിക്കും തായ്വഴിക്കും എന്നും പ്രിയം സൈനിക സേവനമായിരുന്നു. മുത്തച്ഛന് സിങ്കക്കുട്ടി രണ്ടാം ലോക യുദ്ധത്തില്‍ പോരാടി. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ സിംഹക്കുട്ടി വര്‍ധമാനും വ്യോമ സേനയിലായിരുന്നു. വ്യോമ സേനയിലെ രണ്ടാമത്തെ റാങ്കായ എയര്‍ മാര്‍ഷലായി വിരമിക്കുന്നതുവരെ മിഗ്-21 വിമാനങ്ങള്‍ പറത്തുകയും അതിന്റെ പരിശീലകനുമായിരുന്നു വര്ധമാന്. അമ്മ ഡോ. ശോഭയാകട്ടെ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ് അംഗമായി ആഫ്രിക്കന്‍ യുദ്ധ മേഖലകളില്‍ ആതുര സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ മാടമ്പാക്കത്തെ ജല്‍വായു വിഹാറില്‍നിന്ന് തലേന്ന് രാത്രിതന്നെ വര്‍ധമാനും ഡോ.ശോഭയും ഡല്‍ഹി വഴി വാഗാ അതിര്‍ത്തിയിലേക്ക് ചെന്ന് നാടിന്റെ അഭിമാന ഭാജനമായ അഭിനന്ദനെ വരവേറ്റു. റിട്ട. സ്ക്വാഡ്രന്‍ ലീഡര്‍ ഭാര്യ തന്‍വിമര്‍ഹാവയുടെയും മക്കളായ ജെനയുടെയും സ്മൃതിയുടെയും പ്രാര്‍ത്ഥനകളും രാഷ്ട്രത്തോടൊപ്പമുണ്ടായിരുന്നു. പൊള്ളാച്ചിയിലെ സൈനിക സ്കൂളിലായിരുന്നു പഠനം. 35 കാരനായ അഭിനന്ദന് പിതാവ് വിരമിക്കുംമുമ്പുതന്നെ 2004ല്‍ വ്യോമ സേനാംഗമായി. ഉയര്‍ന്ന് നാലാമത്തെ റാങ്കായ വിങ് കമാണ്ടറായി. മിഗ്21 വിമാനങ്ങളും അതിന്റെ പരിഷ്കരിച്ച മിഗ് 21 ബൈസന്‍ വിമാനങ്ങളും പറത്തുന്നതില്‍ അസാധാരണ മികവ്കാട്ടി. ആ രക്തമാണ് അതിര്‍ത്തി കടന്ന് ജീവന് അപകടത്തിലാണെന്നറിഞ്ഞിട്ടും ഇമവെട്ടാത്ത ജാഗ്രതയോടെ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരാന്‍ സഹായിച്ചത്. തിരുവണ്ണാമലൈയിലെയും മാടമ്പാക്കത്തെയും ക്ഷേത്രങ്ങളില്‍ അഭിനന്ദന്റെ ചിത്രവുമായി പൂജകള്‍ നടന്നതും വാഗയില്‍ തടിച്ചുകൂടിയ ജനക്കൂട്ടവും ലോകമൊന്നടങ്കം കണ്ണുംകാതും കൂര്പ്പിച്ചിരുന്നതും വാഗയില്‍ പാക് വീഡിയോയിലൂടെ ലോകം കണ്ട ആ ഒന്നൊന്നര വരവിനുതന്നെ. ഉച്ചക്കെത്തുമെന്ന് പറഞ്ഞ അഭിനന്ദന് രാത്രി വൈകിയെത്തിയത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിലുള്ള തര്‍ക്കങ്ങളായിരുന്നു. ശരിക്കും ഒന്നാമന്. 1983 ജൂണ്‍ 21നാണ് ജനനം. പാകിസ്താന് മോചിപ്പിച്ചത് മാര്‍ച്ച് 1ന്. പദവി നമ്പറിന്റെ അവസാനവും 1. അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ്-16 യുദ്ധവിമാനം തകര്‍ത്ത ആത്മവീര്യത്തിന്റെ ഉറവിടമായ സിംഹക്കുട്ടി തന്നെയാണ് ഈ ധീരവൈമാനികന്‍.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി