Video Stories
സിംഹക്കുട്ടി
ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍പോലുള്ള കപ്പടാമീശ, മുഖം നിറച്ച് രക്തം, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നു. കണ്ണുകള്‍ പച്ചത്തുണികൊണ്ട് അടച്ചുകെട്ടിയ നിലയിലും. ഓരോ ഇന്ത്യക്കാരനും നിര്‍നിമേഷം നോക്കിക്കണ്ട ആ ഭീകര ദൃശ്യം ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനഭാജനമായ അഭിനന്ദന്‍ വര്‍ധമാന്റേതായിരുന്നു. 2019 ഫെബ്രുവരി 27നാണ് ചരിത്രത്തില്‍ മായാത്ത ആ ദൃശ്യം പാക്കിസ്താന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. തലേന്നാണ് ഇന്ത്യയുടെ 12 മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ ബലാകോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങളിലേക്ക് കടന്നുചെന്ന് ബോംബ് വര്‍ഷം നടത്തിയത്. അതിനും 12 ദിവസംമുമ്പ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ 40 ഭടന്മാരെ ചാവേറിനെ ഉപയോഗിച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു അത്.
മാര്‍ച്ച് 1 രാത്രി 9.20: ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരി വാഗയില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളക്കുപ്പായവും നീലകോട്ടും കറുത്ത പാന്റ്‌സും ധരിച്ച ആ കൊമ്പന്‍ മീശക്കാരന്‍ ലോകത്തെ ബി.ബി.സി അടക്കമുള്ള വാര്‍ത്താചാനലുകളുടെ തല്‍സമയ ദൃശ്യങ്ങളോടെ ഇന്ത്യയിലേക്ക് നടന്നുനീങ്ങുന്നു.
27981-ാം നമ്പര്‍ വ്യോമസേനാപൈലറ്റ് അഭിനന്ദന്‍ വര്‍ധമാനാണ് 27ലെ പാക് ആക്രമണത്തിന് മറുപടി നല്‍കാന്‍ നിയോഗിക്കപ്പെട്ടവരിലൊരാള്‍. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 20 പാക് എഫ്-16 യുദ്ധ വിമാനങ്ങള്‍ വരുന്നതുകണ്ട വ്യോമസേനാ അധികൃതര്‍ പഞ്ചാബിലെയും ശ്രീനഗറിലെയും വ്യോമസേനാ താവളങ്ങളില്‍നിന്ന് യുദ്ധവിമാനങ്ങളെ പറഞ്ഞയക്കുകയായിരുന്നു. അതിലൊന്നിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍. മിഗ് 21 ബൈസന്‍ വിമാനത്തില്‍ പാക് വിമാനങ്ങളെ നേരിട്ട അഭിനന്ദന്‍ അതിലൊന്നിനെ (എഫ് 16) വെടിവെച്ചിട്ടു. മറ്റൊരു വിമാനത്തെ പിന്തുടരുമ്പോഴായിരുന്നു തനിക്കുനേരെ ആക്രമണം. അതില്‍ മിഗ് 21 തകര്‍ന്നുവീണതോടെ പാരച്യൂട്ടില്‍ അടര്‍ന്നിറങ്ങുകയായിരുന്നു അഭിനന്ദന്‍. നിലത്ത് വീണ അഭിനന്ദന്‍ തടിച്ചുകൂടിയ ഗ്രാമീണരോട് ഇത് ഇന്ത്യയാണോ പാക്കിസ്താനാണോ എന്ന് ചോദിക്കുന്നു. ചിലര്‍ ഇന്ത്യ എന്ന് പറയുന്നു. മറ്റു ചിലര്‍ സത്യം പറയുന്നു. ഉടന്‍ തന്റെ കയ്യിലെ രേഖകള്‍ വിഴുങ്ങുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. പേരും മതവും വെളിപ്പെടുത്തിയ അഭിനന്ദിനെ അപ്പോഴേക്കും ചിലര്‍ മര്‍ദിക്കാന്‍ തുടങ്ങി. മുഖത്തും ശരീരത്തും മര്‍ദനമേറ്റ് ചോരയൊലിച്ച അഭിനന്ദനെ രക്ഷിക്കാനെത്തിയത് പാക് സൈനികരായിരുന്നു. അവര്‍ മുഖംമൂടി കൈകള്‍ കൂട്ടിക്കെട്ടി. ആശങ്കപ്പെരുമഴയുടെ നിഴലില്‍, യുദ്ധത്തടവുകാരനെ ജനീവ കരാര്‍ പ്രകാരം ഏഴു ദിവസത്തിനകം വിട്ടുതരണമെങ്കിലും മൂന്നാം ദിനം വിട്ടുതരുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത് ലോകത്തിന്റെ നെടുവീര്‍പ്പായി.
ഒരുവൈമാനികന് ഇത്രയും സ്ഥൈര്യമോ എന്ന് ചോദിക്കാന്‍ വരട്ടെ, കുടുംബ പശ്ചാത്തലംതന്നെ ഇതിന് കാരണം. തമിഴ്‌നാട് തിരുവണ്ണാമലൈയിലെ ജൈനമതക്കാരായ സിംഹക്കുട്ടിക്കും തായ്‌വഴിക്കും എന്നും പ്രിയം സൈനിക സേവനമായിരുന്നു. മുത്തച്ഛന്‍ സിങ്കക്കുട്ടി രണ്ടാം ലോക യുദ്ധത്തില്‍ പോരാടി. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ സിംഹക്കുട്ടി വര്‍ധമാനും വ്യോമ സേനയിലായിരുന്നു. വ്യോമ സേനയിലെ രണ്ടാമത്തെ റാങ്കായ എയര്‍ മാര്‍ഷലായി വിരമിക്കുന്നതുവരെ മിഗ്-21 വിമാനങ്ങള്‍ പറത്തുകയും അതിന്റെ പരിശീലകനുമായിരുന്നു വര്‍ധമാന്‍. അമ്മ ഡോ. ശോഭയാകട്ടെ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് അംഗമായി ആഫ്രിക്കന്‍ യുദ്ധ മേഖലകളില്‍ ആതുര സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ മാടമ്പാക്കത്തെ ജല്‍വായു വിഹാറില്‍നിന്ന് തലേന്ന് രാത്രിതന്നെ വര്‍ധമാനും ഡോ.ശോഭയും ഡല്‍ഹി വഴി വാഗാ അതിര്‍ത്തിയിലേക്ക് ചെന്ന് നാടിന്റെ അഭിമാന ഭാജനമായ അഭിനന്ദനെ വരവേറ്റു. റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍ ഭാര്യ തന്‍വിമര്‍ഹാവയുടെയും മക്കളായ ജെനയുടെയും സ്മൃതിയുടെയും പ്രാര്‍ത്ഥനകളും രാഷ്ട്രത്തോടൊപ്പമുണ്ടായിരുന്നു. പൊള്ളാച്ചിയിലെ സൈനിക സ്‌കൂളിലായിരുന്നു പഠനം. 35 കാരനായ അഭിനന്ദന്‍ പിതാവ് വിരമിക്കുംമുമ്പുതന്നെ 2004ല്‍ വ്യോമ സേനാംഗമായി. ഉയര്‍ന്ന് നാലാമത്തെ റാങ്കായ വിങ് കമാണ്ടറായി. മിഗ്21 വിമാനങ്ങളും അതിന്റെ പരിഷ്‌കരിച്ച മിഗ് 21 ബൈസന്‍ വിമാനങ്ങളും പറത്തുന്നതില്‍ അസാധാരണ മികവ്കാട്ടി. ആ രക്തമാണ് അതിര്‍ത്തി കടന്ന് ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ഇമവെട്ടാത്ത ജാഗ്രതയോടെ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരാന്‍ സഹായിച്ചത്. തിരുവണ്ണാമലൈയിലെയും മാടമ്പാക്കത്തെയും ക്ഷേത്രങ്ങളില്‍ അഭിനന്ദന്റെ ചിത്രവുമായി പൂജകള്‍ നടന്നതും വാഗയില്‍ തടിച്ചുകൂടിയ ജനക്കൂട്ടവും ലോകമൊന്നടങ്കം കണ്ണുംകാതും കൂര്‍പ്പിച്ചിരുന്നതും വാഗയില്‍ പാക് വീഡിയോയിലൂടെ ലോകം കണ്ട ആ ഒന്നൊന്നര വരവിനുതന്നെ. ഉച്ചക്കെത്തുമെന്ന് പറഞ്ഞ അഭിനന്ദന്‍ രാത്രി വൈകിയെത്തിയത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിലുള്ള തര്‍ക്കങ്ങളായിരുന്നു. ശരിക്കും ഒന്നാമന്‍. 1983 ജൂണ്‍ 21നാണ് ജനനം. പാകിസ്താന്‍ മോചിപ്പിച്ചത് മാര്‍ച്ച് 1ന്. പദവി നമ്പറിന്റെ അവസാനവും 1. അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ്-16 യുദ്ധവിമാനം തകര്‍ത്ത ആത്മവീര്യത്തിന്റെ ഉറവിടമായ സിംഹക്കുട്ടി തന്നെയാണ് ഈ ധീരവൈമാനികന്‍.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

