Connect with us

Video Stories

സിംഹക്കുട്ടി

Published

on

ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍പോലുള്ള കപ്പടാമീശ, മുഖം നിറച്ച് രക്തം, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നു. കണ്ണുകള്‍ പച്ചത്തുണികൊണ്ട് അടച്ചുകെട്ടിയ നിലയിലും. ഓരോ ഇന്ത്യക്കാരനും നിര്‍നിമേഷം നോക്കിക്കണ്ട ആ ഭീകര ദൃശ്യം ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനഭാജനമായ അഭിനന്ദന്‍ വര്‍ധമാന്റേതായിരുന്നു. 2019 ഫെബ്രുവരി 27നാണ് ചരിത്രത്തില്‍ മായാത്ത ആ ദൃശ്യം പാക്കിസ്താന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. തലേന്നാണ് ഇന്ത്യയുടെ 12 മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ ബലാകോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങളിലേക്ക് കടന്നുചെന്ന് ബോംബ് വര്‍ഷം നടത്തിയത്. അതിനും 12 ദിവസംമുമ്പ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ 40 ഭടന്മാരെ ചാവേറിനെ ഉപയോഗിച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു അത്.

മാര്‍ച്ച് 1 രാത്രി 9.20: ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരി വാഗയില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളക്കുപ്പായവും നീലകോട്ടും കറുത്ത പാന്റ്‌സും ധരിച്ച ആ കൊമ്പന്‍ മീശക്കാരന്‍ ലോകത്തെ ബി.ബി.സി അടക്കമുള്ള വാര്‍ത്താചാനലുകളുടെ തല്‍സമയ ദൃശ്യങ്ങളോടെ ഇന്ത്യയിലേക്ക് നടന്നുനീങ്ങുന്നു.

27981-ാം നമ്പര്‍ വ്യോമസേനാപൈലറ്റ് അഭിനന്ദന്‍ വര്‍ധമാനാണ് 27ലെ പാക് ആക്രമണത്തിന് മറുപടി നല്‍കാന്‍ നിയോഗിക്കപ്പെട്ടവരിലൊരാള്‍. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 20 പാക് എഫ്-16 യുദ്ധ വിമാനങ്ങള്‍ വരുന്നതുകണ്ട വ്യോമസേനാ അധികൃതര്‍ പഞ്ചാബിലെയും ശ്രീനഗറിലെയും വ്യോമസേനാ താവളങ്ങളില്‍നിന്ന് യുദ്ധവിമാനങ്ങളെ പറഞ്ഞയക്കുകയായിരുന്നു. അതിലൊന്നിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍. മിഗ് 21 ബൈസന്‍ വിമാനത്തില്‍ പാക് വിമാനങ്ങളെ നേരിട്ട അഭിനന്ദന്‍ അതിലൊന്നിനെ (എഫ് 16) വെടിവെച്ചിട്ടു. മറ്റൊരു വിമാനത്തെ പിന്തുടരുമ്പോഴായിരുന്നു തനിക്കുനേരെ ആക്രമണം. അതില്‍ മിഗ് 21 തകര്‍ന്നുവീണതോടെ പാരച്യൂട്ടില്‍ അടര്‍ന്നിറങ്ങുകയായിരുന്നു അഭിനന്ദന്‍. നിലത്ത് വീണ അഭിനന്ദന്‍ തടിച്ചുകൂടിയ ഗ്രാമീണരോട് ഇത് ഇന്ത്യയാണോ പാക്കിസ്താനാണോ എന്ന് ചോദിക്കുന്നു. ചിലര്‍ ഇന്ത്യ എന്ന് പറയുന്നു. മറ്റു ചിലര്‍ സത്യം പറയുന്നു. ഉടന്‍ തന്റെ കയ്യിലെ രേഖകള്‍ വിഴുങ്ങുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. പേരും മതവും വെളിപ്പെടുത്തിയ അഭിനന്ദിനെ അപ്പോഴേക്കും ചിലര്‍ മര്‍ദിക്കാന്‍ തുടങ്ങി. മുഖത്തും ശരീരത്തും മര്‍ദനമേറ്റ് ചോരയൊലിച്ച അഭിനന്ദനെ രക്ഷിക്കാനെത്തിയത് പാക് സൈനികരായിരുന്നു. അവര്‍ മുഖംമൂടി കൈകള്‍ കൂട്ടിക്കെട്ടി. ആശങ്കപ്പെരുമഴയുടെ നിഴലില്‍, യുദ്ധത്തടവുകാരനെ ജനീവ കരാര്‍ പ്രകാരം ഏഴു ദിവസത്തിനകം വിട്ടുതരണമെങ്കിലും മൂന്നാം ദിനം വിട്ടുതരുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത് ലോകത്തിന്റെ നെടുവീര്‍പ്പായി.

ഒരുവൈമാനികന് ഇത്രയും സ്ഥൈര്യമോ എന്ന് ചോദിക്കാന്‍ വരട്ടെ, കുടുംബ പശ്ചാത്തലംതന്നെ ഇതിന് കാരണം. തമിഴ്‌നാട് തിരുവണ്ണാമലൈയിലെ ജൈനമതക്കാരായ സിംഹക്കുട്ടിക്കും തായ്‌വഴിക്കും എന്നും പ്രിയം സൈനിക സേവനമായിരുന്നു. മുത്തച്ഛന്‍ സിങ്കക്കുട്ടി രണ്ടാം ലോക യുദ്ധത്തില്‍ പോരാടി. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ സിംഹക്കുട്ടി വര്‍ധമാനും വ്യോമ സേനയിലായിരുന്നു. വ്യോമ സേനയിലെ രണ്ടാമത്തെ റാങ്കായ എയര്‍ മാര്‍ഷലായി വിരമിക്കുന്നതുവരെ മിഗ്-21 വിമാനങ്ങള്‍ പറത്തുകയും അതിന്റെ പരിശീലകനുമായിരുന്നു വര്‍ധമാന്‍. അമ്മ ഡോ. ശോഭയാകട്ടെ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് അംഗമായി ആഫ്രിക്കന്‍ യുദ്ധ മേഖലകളില്‍ ആതുര സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ മാടമ്പാക്കത്തെ ജല്‍വായു വിഹാറില്‍നിന്ന് തലേന്ന് രാത്രിതന്നെ വര്‍ധമാനും ഡോ.ശോഭയും ഡല്‍ഹി വഴി വാഗാ അതിര്‍ത്തിയിലേക്ക് ചെന്ന് നാടിന്റെ അഭിമാന ഭാജനമായ അഭിനന്ദനെ വരവേറ്റു. റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍ ഭാര്യ തന്‍വിമര്‍ഹാവയുടെയും മക്കളായ ജെനയുടെയും സ്മൃതിയുടെയും പ്രാര്‍ത്ഥനകളും രാഷ്ട്രത്തോടൊപ്പമുണ്ടായിരുന്നു. പൊള്ളാച്ചിയിലെ സൈനിക സ്‌കൂളിലായിരുന്നു പഠനം. 35 കാരനായ അഭിനന്ദന്‍ പിതാവ് വിരമിക്കുംമുമ്പുതന്നെ 2004ല്‍ വ്യോമ സേനാംഗമായി. ഉയര്‍ന്ന് നാലാമത്തെ റാങ്കായ വിങ് കമാണ്ടറായി. മിഗ്21 വിമാനങ്ങളും അതിന്റെ പരിഷ്‌കരിച്ച മിഗ് 21 ബൈസന്‍ വിമാനങ്ങളും പറത്തുന്നതില്‍ അസാധാരണ മികവ്കാട്ടി. ആ രക്തമാണ് അതിര്‍ത്തി കടന്ന് ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ഇമവെട്ടാത്ത ജാഗ്രതയോടെ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരാന്‍ സഹായിച്ചത്. തിരുവണ്ണാമലൈയിലെയും മാടമ്പാക്കത്തെയും ക്ഷേത്രങ്ങളില്‍ അഭിനന്ദന്റെ ചിത്രവുമായി പൂജകള്‍ നടന്നതും വാഗയില്‍ തടിച്ചുകൂടിയ ജനക്കൂട്ടവും ലോകമൊന്നടങ്കം കണ്ണുംകാതും കൂര്‍പ്പിച്ചിരുന്നതും വാഗയില്‍ പാക് വീഡിയോയിലൂടെ ലോകം കണ്ട ആ ഒന്നൊന്നര വരവിനുതന്നെ. ഉച്ചക്കെത്തുമെന്ന് പറഞ്ഞ അഭിനന്ദന്‍ രാത്രി വൈകിയെത്തിയത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിലുള്ള തര്‍ക്കങ്ങളായിരുന്നു. ശരിക്കും ഒന്നാമന്‍. 1983 ജൂണ്‍ 21നാണ് ജനനം. പാകിസ്താന്‍ മോചിപ്പിച്ചത് മാര്‍ച്ച് 1ന്. പദവി നമ്പറിന്റെ അവസാനവും 1. അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ്-16 യുദ്ധവിമാനം തകര്‍ത്ത ആത്മവീര്യത്തിന്റെ ഉറവിടമായ സിംഹക്കുട്ടി തന്നെയാണ് ഈ ധീരവൈമാനികന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending