Video Stories
മോദി ഹൈതോ മുംകിന് ഹൈ

ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദി എന്ന വജ്ര വ്യാപാരി ലണ്ടന്‍ നഗരത്തില്‍ സുഖവാസ ജീവിതം നയിക്കുന്ന വിവരം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രതികരണമാണ് മോദി ഹൈ തോ മുംകിന് ഹൈ (മോദിയാണെങ്കില്‍ എന്തും സാധ്യമാണ് എന്നത്). ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ബി.ജെ.പി നടത്തിയ ഈ പ്രചരണവാക്യം പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വാഴ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു നീരവ് മോദി. 2018 ജനുവരി ഒന്നിനാണ് ഇദ്ദേഹം രാജ്യം വിട്ടത്. ജനുവരി 29 ന് പരാതിയുമായി ബാങ്ക് സി.ബി.ഐ ക്ക് പരാതി നല്‍കുകയായിരുന്നു. സി.ബി.ഐ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ മോദിക്കും അമ്മാവന് മെഹുല്‍ ചോക് സിക്കുമെതിരെ ഫെബ്രുവരി 15ന് എന്‍ഫോഴ്സ്മെന്റ് കേസെടുക്കുകയായിരുന്നു. ഇരുവരുടേയും 4765 കോടിയുടെ സ്വത്തുവകകളും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു.
അടിമുടി ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പും രാജ്യം വിടലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമെല്ലാം വജ്ര വ്യാപാര ശ്യംഖലയുണ്ടായിരുന്ന മോദി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വായ്പ തരപ്പെടുത്തിയത്. ഇതിനായി ബാങ്ക് അധികൃതരില്‍ ചിലരുടെ സഹായം ലഭിച്ചിരുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി നേടിയെടുത്ത കോടികള്‍ തിരിച്ചടച്ചില്ല എന്നു മാത്രമ ല്ല ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം രാജ്യം വിടുകയും ചെയതു. മുന്‍വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട ആകെ ലാഭത്തിന്റെ 49 ഇരട്ടിയാണ് നീരവ് തട്ടിയെടുത്തത് എന്നറിയുമ്പോള്‍ വെട്ടിപ്പിന്റെ ആഴം പൂര്‍ണമായും ബോധ്യമാകും.
കോണ്‍ഗ്രസ് ആരോപിച്ചത് പോലെ ബാങ്ക് തട്ടിപ്പുകാരുടെ പുനരധിവാസ കമ്പനിയുടെ മേധാവിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. നീരവ് മോദിക്കു പുറമെ വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങിയ നിരവധി പേരാണ് ഈ അഞ്ചു വര്‍ഷത്തിനിടെ കോടാനുകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിക്കളഞ്ഞത്. തട്ടിപ്പിനിരയായ സ്ഥാപനങ്ങള്‍ മുമ്പുതന്നെ പരാതി നല്‍കിയിട്ടും ഈ തട്ടിപ്പു വീരന്മാര് രാജ്യം വിട്ടതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ അറിയുന്നത് എന്നത് ഏറ്റവും അല്‍ഭുതകരമായ കാര്യമാണ്. ഇവരെ പിടികൂടുന്നതിന് പകരം സുരക്ഷിതമായി രാജ്യം വിടാനുള്ള സൗകര്യങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളേയും നോക്കു കുത്തികളാക്കി വിദേശത്ത് സൈ്വര്യ വിഹാരം നടത്തുന്ന ഇവരുടെ കാര്യത്തില്‍ കൈ മലര്‍ത്തുന്ന മോദിയും കൂട്ടരും ഇന്ന് രാജ്യത്തിന്റെ പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
ഒരു തട്ടിപ്പ് നടക്കുകയും പ്രതി രക്ഷപെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാറിന്റെ ന്യായാന്യായങ്ങള്‍ പൊതുജനത്തിന് മുഖവിലക്കെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ സമാനമായ രീതിയില്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടക്കുകയും ഭരണകൂടം കൈമലര്‍ത്തുകയും ചെയ്യുമ്പോള്‍ കാവല്ക്കാരന് കള്ളനാണെന്ന് സ്വാഭാവികമായും ജനങ്ങള്‍ വിലയിരുത്തുകയാണ്. ദേശ സാല്കൃത ബാങ്കുകളെ മുക്കി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവിധത്തില്‍ ഇത്തരം വ്യവസായ ഭീമന്മാര് വിമാനം കയറുമ്പോള്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള ഒരേ ഒരു മറുപടി ഈ വായ്പകളൊക്കെ തരപ്പെട്ടത് കോണ്‍ഗ്രസിന്റെ കാലത്താണെന്നതാണ്. ഈ വാസ്തവം നിലനില്ക്കുമ്പോള് തന്നെ കോണ്‍ഗ്രസിന്റെ കാലത്ത് ഇവരൊന്നും രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. കോടികളുടെ ആസ്ഥിയുടെ ഉടമകളായ ഇവര്‍ രാജ്യത്തുള്ളിടത്തോളം നിയമപരമായ മാര്‍ഗത്തിലൂടെ നേരിടാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ വിദേശത്തേക്ക് കടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിന്റെ പരിമതികളെ സൗകര്യമായിക്കണ്ട് ഇവര്‍ അവിടങ്ങളില്‍ വിലസുകയാണ്. ഇതിനുള്ള അവസരമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കുന്നത്. ഇതുവഴിയാണ് മീശയും താടിയുമായി ലണ്ടന്‍ നഗരത്തിലെ വെസ്റ്റെന്റ് റോഡിലൂടെ നടക്കാനും ആഡംബര അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാനും പുതിയ വജ്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനുമെല്ലാം നീരവ് മോദിയെ പോലുള്ളവര്‍ക്ക് സാധിക്കുന്നത്.
കുത്തക ഭീമന്മാര്ക്ക് വഴിവിട്ട നീക്കത്തിലൂടെ മോദിഭരണകൂടം നല്കിയ സഹായത്തിന്റെ പ്രതിഫലനം ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുകയാണ്. റഫാല്‍ ഉള്‍പ്പെടെയുള്ള ഇടപാടിലൂടെ അമ്പാനിമാര്‍ക്കും വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനിക്കും തീറെയുതിക്കൊടുത്തതിന്റെയും വിജയ്മല്യമുതല്‍ നീരവ് മോദി വരെയുള്ളവരെ രക്ഷാപ്പെടാന്‍ അനുവദിച്ചതിന്റെയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണക്കൊഴുപ്പിലൂടെ രാജ്യം കാണാനിരിക്കുകയാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയിലൂടെയും പാവപ്പെട്ട കര്‍ഷകരെ കണ്ണീരുകുടിപ്പിച്ചതിന്റെയുമെല്ലാം പ്രത്യാഘാതം ഈ പണക്കൊഴുപ്പിലൂടെ മറികടക്കാമെന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങന്നത്. ഏതായാലും രാജ്യത്തെ പണയപ്പെടുത്തി പാര്‍ട്ടിയും വ്യക്തികളും തടിച്ചുകൊഴുത്തതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ഈ നാട്ടിലെ പട്ടിണി പാവങ്ങളാണെന്നതാണ് ഏറ്റവും ഖേദകരം.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
kerala3 days ago
രഞ്ജിതയ്ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
india3 days ago
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി