Video Stories
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വധം-പീഡനം

തൊഴിലാളി-നിസ്വവര്‍ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്‍നിന്നാണ് സാംസ്‌കാരിക കൈരളിക്ക് സ്ത്രീ പീഡനങ്ങളുടെ കദനകഥകള്‍കൂടി കേട്ട് കാതും മൂക്കും പൊത്തേണ്ടിവന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്‍കോട്ടെയും കോഴിക്കോട്ടെയും പാര്‍ട്ടി ഓഫീസുകളില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വടിവാളുകളുടെ ചിലമ്പലുകള്‍ക്കപ്പുറം പാലക്കാട്ടെയും തൃശൂരിലെയും കണ്ണൂരിലെയും എറണാകുളത്തെയും പാര്‍ട്ടി ഓഫീസുകളില്‍നിന്നുയര്‍ന്നിരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും ദീനരോദനങ്ങളായിരിക്കുന്നു.
പാലക്കാട് മങ്കര പൊലീസ്‌സ്റ്റേഷന്‍ പരിധിയിലെ മണ്ണൂരില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ഉച്ചക്ക് കാണപ്പെട്ട ചോരക്കുഞ്ഞിന്റെ ചിതലരിക്കപ്പെട്ട ജഢമാണ് പുതിയ ചോദ്യമുനകളിലേക്ക് ഒരിക്കല്‍കൂടി സി.പി.എമ്മിനെ മൂക്കുകുത്തിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എസ്.എഫ്.ഐക്കാരിയായ പെണ്‍കുട്ടി കോളജ് മാഗസിനുവേണ്ടി പരസ്യത്തിന് സി.പി.എമ്മിന്റെ യുവ നേതാവിനെ സമീപിച്ചതിനെതുടര്‍ന്ന് അയാളാല്‍ പീഡിപ്പിക്കപ്പെട്ട് പ്രസവിക്കപ്പെട്ട കുഞ്ഞിനെയാണ് മങ്കരയില്‍ കണ്ടെടുത്തത്. പെണ്‍കുട്ടിയെ ചോദ്യംചെയ്തതില്‍ പാര്‍ട്ടി അംഗമായ ചെര്‍പ്പുളശേരി പുത്തനാലായ്ക്കല്‍ തട്ടാരുതൊടിയില്‍ പ്രകാശ് (29) ചെര്‍പ്പുളശേരി ഏരിയാകമ്മിറ്റി ഓഫീസില്‍വെച്ച് 2018 ജൂണില്‍ തന്നെ പീഡിപ്പിച്ചതായും അതുവഴി ജനിച്ച കുഞ്ഞിനെ അപമാന ഭയത്താല്‍ ഉപേക്ഷിക്കുകയാണെന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പെണ്‍കുട്ടിക്കും രക്ഷിതാക്കള്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാര്‍ത്തകളെതുടര്‍ന്ന് പ്രകാശനെതിരെ അഞ്ചു ദിവസം വൈകി കേസെടുത്തതല്ലാതെ ഇതുവരെയും അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. രാജ്യത്തെ നിയമ സംവിധാനത്തെ അപഹസിക്കുകയാണ് സി.പി.എമ്മും സര്‍ക്കാരും ഇതിലൂടെ.
പാര്‍ട്ടിയുമായി പ്രതിക്ക് ബന്ധമില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് സി.പി.എം പൊതുജനത്തിന് നല്‍കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് പൊലീസിന്റെ കൈകള്‍ വീണ്ടും കെട്ടിയിടപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ്. പാര്‍ട്ടി അംഗമല്ലാത്തയാള്‍ എങ്ങനെയാണ് പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വിശ്വാസ്യയോഗ്യമായ ഉത്തരംനല്‍കാന്‍ ഇതുവരെയും സി.പി.എം നേതൃത്വത്തിന ്കഴിഞ്ഞിട്ടില്ല. സ്ത്രീ സുരക്ഷയെക്കുറിച്ചും അവരുടെ ഭരണ-ഉദ്യോഗ തലങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന സി.പി.എമ്മിന് ഈതെരഞ്ഞെടുപ്പുവേളയില്‍ കിട്ടിയിരിക്കുന്ന വല്ലാത്ത പ്രഹരമാണ് ചെര്‍പ്പുളശേരി പീഡനം. സ്ഥലംഎം.പിയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ എം.ബി രാജേഷും സംസ്ഥാന ജില്ലാ നേതൃത്വങ്ങളും വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് വോട്ടുകളെ ബാധിക്കുമെന്ന ഭയത്താലായിരിക്കണം.
എന്നാലതുകൊണ്ടൊന്നും മറയ്ക്കാനും മറക്കാനുമാകാത്തതരത്തില്‍ സി.പി.എമ്മിന്റെ കേഡര്‍ സഖാക്കളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റം വിസ്മയകരമാണ്. ഏതാനും മാസം മുമ്പാണ് ഇതേ ജില്ലയിലെ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ജില്ലാഭാരവാഹിയായ യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്. പാര്‍ട്ടിയോടുള്ള വിശ്വാസവും ഭീഷണിയും കാരണം പൊലീസിനു നേരിട്ട് പരാതി നല്‍കാതെ നേതൃത്വത്തെ സമീപിച്ച യുവതിക്ക് പക്ഷേ ഏറ്റുവാങ്ങേണ്ടിവന്നത് ഇരയെ അപമാനിക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു. എറണാകുളത്ത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരെയാണ് മുമ്പ് സ്ത്രീ പീഡന ആരോപണം ഉയര്‍ന്നതെങ്കില്‍ പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ ജില്ലാസെക്രട്ടറിക്കെതിരെ ഉയര്‍ന്നതും ഇതേ പരാതിയായിരുന്നു. ഇയാളെ തിരിച്ചെടുക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുടയില്‍ യുവതിയെ പീഡിപ്പിച്ചതിന് മറ്റൊരുഡി.വൈ.എഫ്.ഐക്കാരനെതിരെ കേസ് നിലനില്‍ക്കുകയാണ്. പി.കെ ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിയുടെ അകത്ത് മാത്രം അന്വേഷണം ഒതുക്കി പ്രതിയെ വെറുതെ വിട്ട സി.പി.എമ്മിന് നാട്ടുകാരെ പോയിട്ട് സ്വന്തം അനുയായികളായ പെണ്‍കുട്ടികളെപോലും സുരക്ഷിതരാക്കാനാകാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ രണ്ട് കേന്ദ്ര സമിതിയംഗങ്ങളായ നിയമമന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമാണ് പാര്‍ട്ടിതല അന്വേഷണം നടത്തിയത്. എന്നാല്‍ അതിലെ ഫോണ്‍ സംഭാഷണം മാത്രമാണ് കണ്ടെത്തി ശശിക്കെതിരെ ആറു മാസത്തെ പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഈ സര്‍ക്കാരിലും മുന്നണിയിലും പാര്‍ട്ടിയിലും എത്രകണ്ട് സുരക്ഷിതമാണെന്നാണ്.
ശബരിമല യുവതീ പ്രവേശനത്തിന് അനുമതി നല്‍കിസുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും സ്ത്രീകളോടൊപ്പമാണെന്ന് പറഞ്ഞ് മത വികാരംപോലും കണക്കിലെടുക്കാതെ അവിശ്വാസികളായ യുവതികളെ സന്നിധാനത്തേക്ക ്‌കൈപിടിച്ചു കയറ്റിയവര്‍ അതിനെ വ്യാഖ്യാനിച്ചത് നവോത്ഥാനത്തിന്റെ പേരുപറഞ്ഞായിരുന്നു. ഇതിനായി കേരളത്തിലാകെ വനിതാമതിലുമുണ്ടാക്കി. നവോത്ഥാനജാഥക്ക് ഷൊര്‍ണൂരില്‍ നേതൃത്വം നല്‍കിയത് പീഡക വീരനായ എം.എല്‍.എയും. ജനങ്ങളെ കൊന്നും കൊലവിളിച്ചും അപമാനിച്ചും പീഡിപ്പിച്ചും ഇവ്വിധം എത്രകാലം കൂടിയാണ് സി.പി.എം കക്ഷിക്ക് മുന്നോട്ടുപോകാനാകുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചറിയുകയും അവരതിനെതിരെ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുമെന്ന് തീര്‍ച്ച. ജനാധിപത്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ അവരുടെ മുന്നിലില്ലല്ലോ. തുണി-പല ചരക്കുകടകളായി രൂപാന്തരപ്പെട്ട പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സി.പി.എം പാര്‍ട്ടി ഓഫീസുകളെപോലെ കേരളത്തിലെ നെയിംബോര്‍ഡുകള്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (കൊല-പീഡനം)’എന്നു മാറ്റിയെഴുതുകയാകും ഇനി ഭംഗി.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍
അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Video Stories
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.
നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf18 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
crime3 days ago
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന് അറസ്റ്റില്‍
-
india1 day ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു