Connect with us

Culture

മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍, വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു…

Published

on

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്‍. മുന്‍ തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്‍ ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. സി.പി.എമ്മില്‍ നിന്നും രാജിവെച്ച് കേരളത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന നസീര്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് ചന്ദ്രികഡെയ്‌ലി.കോമിനോട് സംസാരിക്കുകയാണ്.

വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച്?

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വടകരയില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് മറ്റു മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാവുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കെ. മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.എമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ വടകരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിധ്യമുള്ള തെരഞ്ഞെടുപ്പാവണം എന്നാണ് ആഗ്രഹം.

നേരത്തെ, 2016-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എന്‍ ഷംസീറിനെതിരെ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. അന്ന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ ജയരാജന്‍ മത്സരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോകും. ഭീഷണിയെ അതിജീവിക്കാന്‍ കഴിയും.

വടകരയില്‍ പി.ജയരാജനെതിരെ മത്സരിക്കുന്നതില്‍ സി.പി.എമ്മുകാരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ?

ഞാന്‍ അക്രമരാഷ്ട്രീയത്തിനെതിരാണ്. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അതാണ് മുന്നോട്ടുവെക്കുന്നതും. ഇതുവരെ ഭീഷണി ഉണ്ടായിട്ടില്ല. ചിലരൊക്കെ ഫോണില്‍ വിളിച്ച് മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ പിന്‍മാറുമെന്നാണ് അവര്‍ കണക്കാക്കുന്നത്. മുന്നോട്ടുപോകുമ്പോള്‍ ഭീഷണിക്ക് സാധ്യതയുണ്ട്.

പിന്‍മാറുമോ?

ഇല്ല. എന്തുതരം എതിര്‍പ്പുണ്ടായാലും വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

കണ്ണൂരില്‍ അക്രമരാഷ്ട്രീയം നിലനിര്‍ത്തുന്നതില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ട്. ശുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ ജയരാജന്‍ പ്രതിയുമാണ്. എന്താണ് പ്രതികരണം?

അക്രമരാഷ്ട്രീയത്തോട് എല്ലാക്കാലത്തും എതിര്‍പ്പറിയിച്ചിട്ടുണ്ട്. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ല.

പി. ജയരാജനെതിരെ മത്സരിച്ചു എന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭീഷണിയുണ്ടാവില്ലേ?

അത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടാണ് മത്സരിക്കുന്നതിന് തയ്യാറെടുത്തത്. അതെല്ലാം നേരിടാന്‍ കഴിയുമെന്നാണ് വിശ്വാസം.

സി.പി.എം വിടാനുള്ള കാരണമെന്താണ്?

പാര്‍ട്ടി അംഗത്വം പുതുക്കാന്‍ നല്‍കിയ അപേക്ഷയില്‍ ‘മതന്യൂനപക്ഷമാണോ’ എന്ന കോളം ഒഴിച്ചിട്ടിരുന്നു. ആ കോളം പാര്‍ട്ടി അറിയാതെ പൂരിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ നിരാശനായിരുന്നു. പിന്നീട് അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോടും യോജിപ്പില്ല. സി.പി.എമ്മിന്റെ എന്നുമാത്രമല്ല, ആര് അക്രമം നടത്തിയാലും യോജിക്കാനാവില്ല.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് കൊണ്ട് എങ്ങനെയാണ് പ്രചാരണം നടത്തുന്നത്?

കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓണ്‍ലൈനിലൂടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ടീമാണ് പ്രചാരണം കൂടുതലായും നടത്തുന്നത്. കൂടാതെ മണ്ഡലത്തിലെ പ്രമുഖരായ ചില വ്യക്തിത്വങ്ങളെയൊക്കെ നേരില്‍ പോയി കാണാനായി. വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

എന്താണ് പ്രതീക്ഷ?

നിലവില്‍ ഇരുമുന്നണികളിലും ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. ഒരു ത്രികോണമത്സരമാണ് വടകരയില്‍ നടക്കുന്നത്. ബി.ജെ.പിക്ക് ഒട്ടും സാധ്യതയുണ്ടാവില്ല. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയത്തെ വടകരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വടകരയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ, തൊഴില്‍ മേഖലയില്‍ ഉന്നമനമുള്ള ഒരു വികസന കാഴ്ച്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. വടകരയെ അക്രമമില്ലാത്ത നാടാക്കി മാറ്റുന്നതിന് പ്രവര്‍ത്തിക്കും.

മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍, വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു

ശുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളിലെ പ്രതിയാണ് പി.ജയരാജന്‍. മുന്‍ സി.പി.എം നേതാവും തലശ്ശേരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending