Connect with us

Culture

തുളസിത്തോട്ടവും കഞ്ചാവ് ചെടിയും

Published

on

സക്കീര്‍ താമരശ്ശേരി

തുളസിത്തോട്ടത്തിലെ കഞ്ചാവ് ചെടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ വിശേഷിപ്പിക്കാന്‍ ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉപയോഗിച്ച വാക്കാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വാക്‌പോരും മുറുകിക്കഴിഞ്ഞു ആന്ധ്രാ രാഷ്ട്രീയത്തില്‍. തികച്ചും വ്യത്യസ്തമാണ് ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ രംഗം. പ്രാദേശിക കക്ഷികളുടെ സമഗ്രാധിപത്യം. പണക്കൊഴുപ്പും താരപ്പൊലിമയും വേണ്ടുവോളം. ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും (ടി.ഡി.പി) മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമല്‍സരം. ഡല്‍ഹിയില്‍ അധികാരത്തിനായി പോരാടുമ്പോഴും ആന്ധ്രയില്‍ സാന്നിധ്യമറിയിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയ സംസ്ഥാനത്ത് 2014 ല്‍ 15 സീറ്റ് നേടിയാണ് ടി.ഡി.പി കരുത്ത് തെളിയിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടു സീറ്റ്. ടി.ഡി.പി സഖ്യത്തിലായിരുന്ന ബി.ജെ.പി രണ്ടിടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല. ഏപ്രില്‍ 11 ന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ചാണ് ആന്ധ്രയില്‍ തെരഞ്ഞെടുപ്പ്.

പ്രശ്‌നം ഗുരുതരം
ഒരു പ്രതാപകാലത്തിന്റെ അയവിറക്കലിലാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടിലധികം ആന്ധ്ര ഭരിച്ച പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതനം പൂര്‍ണം. ആന്ധ്രയെ വിഭജിച്ച യു.പി.എ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ സമ്മാനം. 2004 ലും 2009 ലും യു.പി.എ സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ആന്ധ്രയിലെ മുന്നേറ്റം. 1998ല്‍ 22 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലൊതുങ്ങി. എന്നാല്‍ 2004 ല്‍ 29 സീറ്റും 2009 ല്‍ 33 സീറ്റും നേടി ഗംഭീര തിരിച്ചുവരവ്. 2009 ല്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണവും 2013 ലെ സംസ്ഥാന വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാര്‍ട്ടിയെ തളര്‍ത്തി. ഫലം, 2014 ല്‍ വട്ടപ്പൂജ്യം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മുന്‍മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പെടെ ചിലര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഭരണകക്ഷിയായ ടി.ഡി.പിയുമായി ദേശീയ തലത്തില്‍ കൈകോര്‍ക്കുമ്പോഴും സംസ്ഥാനത്ത് നേര്‍ക്കുനേര്‍ പോരാട്ടം.

ബി.ജെ.പിക്ക് ഷോക്ക്
ബി.ജെ.പി.യും ആന്ധ്രയില്‍ പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തുന്നില്ല. കഴിഞ്ഞ തവണ ടി.ഡി.പി. സഖ്യത്തില്‍ രണ്ടു സീറ്റുകളില്‍ ജയിക്കാനായി. 1998 ല്‍ നാലു സീറ്റില്‍ ജയിച്ച ബി.ജെ.പി 1999 ല്‍ ഏഴു സീറ്റാക്കി നില മെച്ചപ്പെടുത്തി. എന്നാല്‍ 2004 ലും 2009 ലും ഒരു സീറ്റു പോലും നേടാനായില്ല. 2014 ല്‍ മോദി തരംഗത്തിലും ജയിക്കാനായത് രണ്ടു സീറ്റില്‍ മാത്രം. എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍മാറാനുള്ള ടി.ഡി.പി തീരുമാനം ബി.ജെ.പിക്ക് ഷോക്കാവും. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചാക്കിലാക്കാന്‍ ശ്രമം നടന്നെങ്കിലും വിലപ്പോയില്ല. അതോടെ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇക്കുറി ഒരിടത്തുപോലും ബി.ജെ.പി പച്ചതൊടില്ലെന്നാണ് വിലയിരുത്തല്‍.

വൈ.എസ്.ആര്‍
എന്ന മൂന്നക്ഷരം
മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറില്‍ വൈ.എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണമായത്. മുഖ്യമന്ത്രി പദത്തിനായി രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ച അവകാശവാദം കോണ്‍ഗ്രസ് തള്ളി. തുടര്‍ന്ന് ധനകാര്യമന്ത്രി കെ. റോസയ്യയെ മുഖ്യമന്ത്രിയാക്കി. വൈകാതെ 2011ല്‍ ജഗന്‍മോഹന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടി മല്‍സരിച്ച ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (2014) എട്ടു സീറ്റുകള്‍ നേടി കരുത്തുതെളിയിച്ചു. പിന്നീട് കിങ് മേക്കറായി ജഗന്‍ വളര്‍ന്നു.

ചില്ലറയല്ല വെല്ലുവിളി
ആധിപത്യം നിലനിര്‍ത്താനുള്ള ടി.ഡി.പിയുടെ ശ്രമങ്ങള്‍ക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. സംസ്ഥാനത്തു നിറഞ്ഞുനില്‍ക്കുന്ന ജഗന്‍, നായിഡുവിന് തലവേദന സൃഷ്ടിച്ചുകഴിഞ്ഞു. തെലങ്കാന വിഭജനമാണ് ഇതില്‍ പ്രധാനം. സംസ്ഥാന ഭരണത്തിനെതിരായ വികാരവും ആളിക്കത്തിക്കുന്നുണ്ട്. രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളായ ജഗന്‍ സാധാരണക്കാരന്റെ പരിവേഷമിട്ടാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. വന്‍ വാഗ്ദാനങ്ങളുമായാണ് ജഗന്റെ പ്രചാരണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 45 വയസ്സു കഴിഞ്ഞ ഓരോ സ്ത്രീക്കും 75,000 രൂപ, സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് 50 ശതമാനം സംവരണം, പിന്നാക്കവിഭാഗ കമ്മിഷന് നിയമപരമായ അംഗീകാരം എന്നിങ്ങനെ പിന്നാക്കവിഭാഗക്കാരെ കൂടെ നിര്‍ത്താന്‍ കൈവിട്ട കളികള്‍. നായിഡുവിന് നിങ്ങള്‍ എത്രയോ അവസരം കൊടുത്തു, ഇനിയിപ്പോള്‍ ഒരവസരം എനിക്കു തരൂ- ഇതാണ് 48കാരനായ ജഗന്റെ അപേക്ഷ. രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുന്‍ മന്ത്രിയുമായ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ മാര്‍ച്ച് 15 ന് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും പ്രചാരണ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യം.

ജഗജില്ലന്‍
ആസ്തി 375 കോടി രൂപ. ക്രിമിനല്‍ കേസ് 31. ജഗന്‍മോഹന്‍ റെഡ്ഡി നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കാണിത്. ഭാര്യയുടെയും (124 കോടി) 2 പെണ്‍മക്കളുടെയും (6.5, 4.6 കോടി വീതം) സ്വത്തുക്കള്‍ കൂടി ചേരുമ്പോള്‍ ആകെ 510 കോടി. 2014 ല്‍ ഇത് 416 കോടിയായിരുന്നു. ഭാര്യയുടെ ആസ്തിയില്‍ 3.5 കോടിയിലേറെ വില വരുന്ന 5.86 കിലോ സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്നു. കടപ്പ ജില്ലയിലെ പുലിവെന്തുല മണ്ഡലത്തില്‍ നിന്നാണ് ജഗന്‍ ജനവിധി തേടുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന അഴിമതി, കള്ളപ്പണക്കേസുകളും ജഗനെതിരെയുണ്ട്.

നെഞ്ചിടിപ്പേറി നായിഡു
ഒരു പരീക്ഷണഘട്ടത്തിലാണ് ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ക്കെതിരെ മല്‍സരിച്ച് കരുത്തുതെളിയിക്കേണ്ട അവസ്ഥ. നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി-ഇടത്-ബി.എസ്.പി സഖ്യവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം വന്‍ പരാജയമായി. പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ടു. മോദിക്കും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ ഐക്യത്തിന് മുഖ്യപങ്ക് വഹിക്കണം. വ്യക്തിപ്രഭാവം അവസാനിച്ചിട്ടില്ലെന്ന അറിയിക്കാന്‍ മികച്ച വിജയം അനിവാര്യം. 1998 ല്‍ 12 സീറ്റും 1999 ല്‍ 29 സീറ്റും നേടിയ ടി.ഡി.പി 2004 ല്‍ അഞ്ചും 2009 ല്‍ ആറും സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ 2014ല്‍ 15 സീറ്റ് നേടി കരുത്ത് കാട്ടി. കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കുക ടി.ഡി.പിക്ക് വലിയ വെല്ലുവിളി തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending