Connect with us

Culture

ന്യായ് പദ്ധതി നികുതി ഭാരം കെട്ടിവെച്ചാവില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വീണ്ടും രാഹുല്‍

Published

on

ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സാമ്പത്തിക കുറ്റവാളികളില്‍നിന്നും വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്നുമായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുനെയിലെ വിവിധ കോളജുകളിലേയും വാഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ, സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ 15 അതിസമ്പന്നരുടെ മൂന്നര ലക്ഷം കോടി രൂപക്കുള്ള വായ്പയാണ് എഴുതിത്തള്ളിയത്. പൊതുഖജനാവിനെയാണ് ഇതിനായി കൊള്ളയടിച്ചത്. ഇത്രയും തുക മതി, സ്വപ്‌ന പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ്) നടപ്പാക്കാനെന്നും രാഹുല്‍ പറഞ്ഞു. ഹദാപ്‌സറിലെ മഹാലക്ഷ്മി ലോണ്‍സില്‍ നടന്ന പരിപാടിയില്‍ 4,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിക്കൊണ്ടാണ് രാഹുല്‍ സദസ്സിന്റെ മനം കവര്‍ന്നത്. റേഡിയോ ജോക്കി മലിഷ്‌കയും നടന്‍ സുഭോദ് ഭാവെയുമായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍മാര്‍.
വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി. സംസാരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ. പിയേയും ഭരണ കക്ഷിയുടെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളേയും രൂക്ഷമായി കടന്നാക്രമിച്ചായിരുന്നു ഓരോ ചോദ്യങ്ങള്‍ക്കുമുള്ള രാഹുലിന്റെ മറുപടി.

വായ്പ എഴുതിത്തള്ളല്‍
ന്യായ് പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ചോദ്യത്തിന് അനില്‍ അംബാനിയും നീരവ് മോദിയും രാജ്യത്ത് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന മറു ചോദ്യവുമായാണ് രാഹുല്‍ മറുപടി പറഞ്ഞു തുടങ്ങിയത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്ര പേരുടെ വിദ്യാഭ്യാസ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. നിങ്ങളുടെ പേര് അനില്‍ അംബാനിയും നീരവ് മോദിയുമാണോ, എങ്കില്‍ നിങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളും. അതല്ല, നിങ്ങള്‍ കര്‍ഷകനോ വിദ്യാര്‍ത്ഥിയോ ആണോ, നിങ്ങളുടെ വായ്പകള്‍ ഒരിക്കലും എഴുതിത്തള്ളില്ല. ഫണ്ടിന്റെ അഭാവമല്ല ഇവിടെ പ്രശ്‌നം. നമ്മുടെ ബാങ്കിങ് സംവിധാനത്തിനു മേല്‍ ആധിപത്യം പുലര്‍ത്തുന്നത് ആരാണോ, അവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്- രാഹുല്‍ പറഞ്ഞു.

പ്രകടന പത്രിക ജനങ്ങളുടെ സ്വപ്‌നം
രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെന്ന് രാഹുല്‍. കോണ്‍ഗ്രസിന്റെ സ്വപനമല്ല, രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങളെ തൊട്ടറിയാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്, കര്‍ഷകരിലേക്ക്, അഭിഭാഷകരിലേക്ക്, സംരംഭകരിലേക്ക് ഇറങ്ങിച്ചെന്നു. അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ന്യായ് എന്ന ആശയം പോലും വന്നത് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നല്ല. രാജ്യത്തെ ജനങ്ങളില്‍നിന്നാണ്- രാഹുല്‍ പറഞ്ഞു.

മോദിയോട് വെറുപ്പില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വെറുപ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍. അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ വ്യക്തിപരമായ വെറുപ്പല്ല. എന്നാല്‍ തന്നോട് അദ്ദേഹത്തിന് അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

നോട്ടു നിരോധനം നശീകരണ ആശയം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നശീകരണ സ്വഭാവമുള്ള ആശയമായിരുന്നു നോട്ടു നിരോധനമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് സാമ്പത്തിക വിദഗ്ധനോടും ഇതേക്കുറിച്ച് ചോദിക്കാം. ഭീകരമായ പ്രത്യാഘാതമാണ് അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ ഏല്‍പ്പിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജി.ഡി.പി) രണ്ടു ശതമാനം കുറഞ്ഞു. അതിജയിക്കാനാവാത്ത മുറിവാണ് അത് രാജ്യത്തിന് സമ്മാനിച്ചത്. ആ മുറിവുമായി ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല.

ആരോഗ്യം, വിദ്യാഭ്യാസം
കേന്ദ്രസര്‍ക്കാറിനു കീഴില്‍ 22 ലക്ഷം പോസ്റ്റുകളാണ് ജീവനക്കാരെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. കാര്യക്ഷമമായ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വകാര്യ വല്‍ക്കരണത്തിലൂടെ ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്ന തുക ജി.ഡി.പിയുടെ ആറ് ശതമാനമായി ഉയര്‍ത്തും.

ഒരു ദിവസം നഷ്ടമാകുന്നത് 27,000 തൊഴില്‍
രാജ്യത്ത് ഓരോ 24 മണിക്കൂറിലും നഷ്ടമായിക്കൊണ്ടിരിക്കുന്നത് 27,000 തൊഴില്‍ അവസരങ്ങളാണ്. അയല്‍ രാജ്യമായ ചൈന പ്രതിദിനം 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി ഭരണത്തിലെ ഈ ദുരവസ്ഥ. കഴിവും ശേഷിയുമുള്ള വ്യക്തികള്‍ക്ക് അവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള പിന്തുണയുണ്ടെങ്കില്‍ മാത്രമേ അത്തരം ശേഷികള്‍ ഉപയോഗപ്പെടുത്താനാവൂ.

33 ശതമനം സ്ത്രീ സംവരണം
യു.പി.എ അധികാരത്തില്‍ എത്തിയാല്‍ ലോക്‌സഭ, രാജ്യസഭ, വിവിധ സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീസവരണം നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരും.

നീതി ആയോഗ് പിരിച്ചുവിടും
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് യു.പി.എ അധികാരത്തില്‍ എത്തിയാല്‍ പിരിച്ചുവിടുമെന്ന് രാഹുല്‍ വ്യക്തമാക്കി. പകരം ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തന്ത്രപരമായി രാജ്യത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ആസൂത്രണ കമ്മീഷന്‍. എന്നാല്‍ നീതി ആയോഗ് ദേശീയ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനമാണ്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ബോധന രീതികളും സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്ന് രാഹുല്‍ പറഞ്ഞു. അത്തരം വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ തനിക്കു കഴിയും. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അങ്ങനെയല്ല. ഇത്തരം വിമര്‍ശനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യില്ല. താന്‍ മാത്രമാണ് എല്ലാം അറിയുന്നവനെന്നും മറ്റുള്ളവരെല്ലാം ഒന്നും അറിയാത്തവരാണെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ.

ബാലാകോട്ട്: ക്രഡിറ്റ് വ്യോമസേനക്ക്
ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന്റെ പൂര്‍ണ ക്രഡിറ്റ് ഇന്ത്യന്‍ വ്യോമസേനക്കാണെന്ന് രാഹുല്‍ ഗാന്ധി. ആര്‍ക്കാണ് ബാലാകോട്ട് നടപടിയുടെ ക്രഡിറ്റെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. സൈനിക നടപടിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. താനത് ചെയ്യുകയുമില്ല. മോദി അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ചോയിസ് ആണ്. അത് ജനത്തിനറിയാം.

60 നല്ല വിരമിക്കല്‍ പ്രായം
രാഷ്ട്രീയക്കാര്‍ക്ക് വിരമിക്കല്‍ പ്രായം വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 60 നല്ല വിരമിക്കല്‍ പ്രായമാണെന്നായിരുന്നു രാഹുലിന്റെ കമന്‍ഡ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending