Culture
ന്യായ് പദ്ധതി നികുതി ഭാരം കെട്ടിവെച്ചാവില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സാമ്പത്തിക കുറ്റവാളികളില്‍നിന്നും വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്നുമായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുനെയിലെ വിവിധ കോളജുകളിലേയും വാഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ, സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ 15 അതിസമ്പന്നരുടെ മൂന്നര ലക്ഷം കോടി രൂപക്കുള്ള വായ്പയാണ് എഴുതിത്തള്ളിയത്. പൊതുഖജനാവിനെയാണ് ഇതിനായി കൊള്ളയടിച്ചത്. ഇത്രയും തുക മതി, സ്വപ്‌ന പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ്) നടപ്പാക്കാനെന്നും രാഹുല്‍ പറഞ്ഞു. ഹദാപ്‌സറിലെ മഹാലക്ഷ്മി ലോണ്‍സില്‍ നടന്ന പരിപാടിയില്‍ 4,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിക്കൊണ്ടാണ് രാഹുല്‍ സദസ്സിന്റെ മനം കവര്‍ന്നത്. റേഡിയോ ജോക്കി മലിഷ്‌കയും നടന്‍ സുഭോദ് ഭാവെയുമായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍മാര്‍.
വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി. സംസാരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ. പിയേയും ഭരണ കക്ഷിയുടെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളേയും രൂക്ഷമായി കടന്നാക്രമിച്ചായിരുന്നു ഓരോ ചോദ്യങ്ങള്‍ക്കുമുള്ള രാഹുലിന്റെ മറുപടി.
വായ്പ എഴുതിത്തള്ളല്‍
ന്യായ് പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ചോദ്യത്തിന് അനില്‍ അംബാനിയും നീരവ് മോദിയും രാജ്യത്ത് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന മറു ചോദ്യവുമായാണ് രാഹുല്‍ മറുപടി പറഞ്ഞു തുടങ്ങിയത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്ര പേരുടെ വിദ്യാഭ്യാസ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. നിങ്ങളുടെ പേര് അനില്‍ അംബാനിയും നീരവ് മോദിയുമാണോ, എങ്കില്‍ നിങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളും. അതല്ല, നിങ്ങള്‍ കര്‍ഷകനോ വിദ്യാര്‍ത്ഥിയോ ആണോ, നിങ്ങളുടെ വായ്പകള്‍ ഒരിക്കലും എഴുതിത്തള്ളില്ല. ഫണ്ടിന്റെ അഭാവമല്ല ഇവിടെ പ്രശ്‌നം. നമ്മുടെ ബാങ്കിങ് സംവിധാനത്തിനു മേല്‍ ആധിപത്യം പുലര്‍ത്തുന്നത് ആരാണോ, അവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്- രാഹുല്‍ പറഞ്ഞു.
പ്രകടന പത്രിക ജനങ്ങളുടെ സ്വപ്‌നം
രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെന്ന് രാഹുല്‍. കോണ്‍ഗ്രസിന്റെ സ്വപനമല്ല, രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങളെ തൊട്ടറിയാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്, കര്‍ഷകരിലേക്ക്, അഭിഭാഷകരിലേക്ക്, സംരംഭകരിലേക്ക് ഇറങ്ങിച്ചെന്നു. അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ന്യായ് എന്ന ആശയം പോലും വന്നത് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നല്ല. രാജ്യത്തെ ജനങ്ങളില്‍നിന്നാണ്- രാഹുല്‍ പറഞ്ഞു.
മോദിയോട് വെറുപ്പില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വെറുപ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍. അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ വ്യക്തിപരമായ വെറുപ്പല്ല. എന്നാല്‍ തന്നോട് അദ്ദേഹത്തിന് അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
നോട്ടു നിരോധനം നശീകരണ ആശയം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നശീകരണ സ്വഭാവമുള്ള ആശയമായിരുന്നു നോട്ടു നിരോധനമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് സാമ്പത്തിക വിദഗ്ധനോടും ഇതേക്കുറിച്ച് ചോദിക്കാം. ഭീകരമായ പ്രത്യാഘാതമാണ് അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ ഏല്‍പ്പിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജി.ഡി.പി) രണ്ടു ശതമാനം കുറഞ്ഞു. അതിജയിക്കാനാവാത്ത മുറിവാണ് അത് രാജ്യത്തിന് സമ്മാനിച്ചത്. ആ മുറിവുമായി ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല.
ആരോഗ്യം, വിദ്യാഭ്യാസം
കേന്ദ്രസര്‍ക്കാറിനു കീഴില്‍ 22 ലക്ഷം പോസ്റ്റുകളാണ് ജീവനക്കാരെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. കാര്യക്ഷമമായ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വകാര്യ വല്‍ക്കരണത്തിലൂടെ ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്ന തുക ജി.ഡി.പിയുടെ ആറ് ശതമാനമായി ഉയര്‍ത്തും.
ഒരു ദിവസം നഷ്ടമാകുന്നത് 27,000 തൊഴില്‍
രാജ്യത്ത് ഓരോ 24 മണിക്കൂറിലും നഷ്ടമായിക്കൊണ്ടിരിക്കുന്നത് 27,000 തൊഴില്‍ അവസരങ്ങളാണ്. അയല്‍ രാജ്യമായ ചൈന പ്രതിദിനം 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി ഭരണത്തിലെ ഈ ദുരവസ്ഥ. കഴിവും ശേഷിയുമുള്ള വ്യക്തികള്‍ക്ക് അവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള പിന്തുണയുണ്ടെങ്കില്‍ മാത്രമേ അത്തരം ശേഷികള്‍ ഉപയോഗപ്പെടുത്താനാവൂ.
33 ശതമനം സ്ത്രീ സംവരണം
യു.പി.എ അധികാരത്തില്‍ എത്തിയാല്‍ ലോക്‌സഭ, രാജ്യസഭ, വിവിധ സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീസവരണം നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരും.
നീതി ആയോഗ് പിരിച്ചുവിടും
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് യു.പി.എ അധികാരത്തില്‍ എത്തിയാല്‍ പിരിച്ചുവിടുമെന്ന് രാഹുല്‍ വ്യക്തമാക്കി. പകരം ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തന്ത്രപരമായി രാജ്യത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ആസൂത്രണ കമ്മീഷന്‍. എന്നാല്‍ നീതി ആയോഗ് ദേശീയ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനമാണ്.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ബോധന രീതികളും സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്ന് രാഹുല്‍ പറഞ്ഞു. അത്തരം വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ തനിക്കു കഴിയും. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അങ്ങനെയല്ല. ഇത്തരം വിമര്‍ശനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യില്ല. താന്‍ മാത്രമാണ് എല്ലാം അറിയുന്നവനെന്നും മറ്റുള്ളവരെല്ലാം ഒന്നും അറിയാത്തവരാണെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ.
ബാലാകോട്ട്: ക്രഡിറ്റ് വ്യോമസേനക്ക്
ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന്റെ പൂര്‍ണ ക്രഡിറ്റ് ഇന്ത്യന്‍ വ്യോമസേനക്കാണെന്ന് രാഹുല്‍ ഗാന്ധി. ആര്‍ക്കാണ് ബാലാകോട്ട് നടപടിയുടെ ക്രഡിറ്റെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. സൈനിക നടപടിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. താനത് ചെയ്യുകയുമില്ല. മോദി അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ചോയിസ് ആണ്. അത് ജനത്തിനറിയാം.
60 നല്ല വിരമിക്കല്‍ പ്രായം
രാഷ്ട്രീയക്കാര്‍ക്ക് വിരമിക്കല്‍ പ്രായം വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 60 നല്ല വിരമിക്കല്‍ പ്രായമാണെന്നായിരുന്നു രാഹുലിന്റെ കമന്‍ഡ്.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ