Connect with us

Culture

ഗ്രാമങ്ങളിലേക്കും പടര്‍ന്ന് രാഹുല്‍ തരംഗം

Published

on

കെ.എസ്.മുസ്തഫ
കല്‍പ്പറ്റ: ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചരിത്രഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് ചുവടുകള്‍ വെച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണം ശക്തമായി. നഗരങ്ങളില്‍ തുടങ്ങി ഗ്രാമങ്ങളിലേക്ക് പടര്‍ന്ന രാഹുല്‍ തരംഗം വോട്ടാക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ യു.ഡ.എഫ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ആരംഭിച്ച പ്രചരണപ്രവര്‍ത്തനങ്ങള്‍ ബൂത്ത് തലങ്ങളിലടക്കം ചൂട് പിടിച്ച്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ രാഹുലിന്റെ വരവോടെ ചിത്രത്തിലില്ലാതായ ഇടതു, എന്‍.ഡി.എ മുന്നണികളേക്കാള്‍ ഒരു പടി മുന്നിലെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പ്രവര്‍ത്തകരുടെ ആവേശം പതിന്മടക്കാക്കി സോണിയാ ഗാന്ധി, നവ്‌ജ്യോത് സിംഗ് സിദ്ദു, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ കൂടി മണ്ഡലത്തിലെത്തുന്നതോടെ ആവേശം ഉഛസ്ഥായിലെത്തും.

ഏപ്രില്‍ നാലിന് നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് രാഹുലും പ്രിയങ്കയും എത്തിയതോടെ ഉണര്‍ന്ന യു.ഡി.എഫ് ക്യാമ്പ് ദിവസം കഴിയുന്തോറും കൂടുതല്‍ സജീവമാകുകയാണ്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് കീഴില്‍ ബൂത്ത് തലങ്ങളിലടക്കം ആദ്യഘട്ടപ്രചരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനകം മൂന്ന് തവണ ജില്ലയിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷിനേതാക്കള്‍ക്കൊപ്പം ഏഴ് നിയോജകമണ്ഡലങ്ങളിലും അവലോകനയോഗം ചേര്‍ന്ന് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവര്‍ത്തകരും നവോന്മേഷത്തിലാണ്. മുഴുവന്‍ മണ്ഡലങ്ങളിലേക്കും എ.ഐ.സി.സി, കെ.പി.സി.സി നിരീക്ഷകരെയും മീഡിയ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. മണ്ഡലത്തിലെ അമ്പത് പഞ്ചായത്തുകളിലും യോഗം ചേര്‍ന്ന് പ്രചരണഒരുക്കങ്ങളും വിലയിരുത്തി. വനിതാ പ്രവര്‍ത്തകരുടെ സജീവസാന്നിധ്യത്തിലാണ് ബൂത്തുതലത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടികളില്‍ നടക്കുന്നത്. വീടുകള്‍ തോറും പ്രചരണവുമായി എത്തുന്ന പ്രവര്‍ത്തകര്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

യു.ഡി.എഫിനെ എക്കാലവും നെഞ്ചോട് ചേര്‍ത്ത മണ്ഡലത്തില്‍ തോല്‍വിയുടെ ഭാരം കുറക്കാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആക്ഷേപമുന്നയിച്ചും വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയും സ്വയം അപഹാസ്യരാവുകയാണ് ഇടതു, എന്‍.ഡി.എ മുന്നണികള്‍. പ്രചരണ യോഗങ്ങളിലെ ജനങ്ങളുടെ അസാന്നിധ്യം നേതാക്കളുടെ സമനില തെറ്റിക്കുകയാണെന്ന് ഇവരുടെ പ്രസ്താവനകളിലൂടെ തന്നെ തെളിയുന്നുണ്ട്. പല ഇടതു നേതാക്കളുടെയും പ്രസംഗങ്ങള്‍ ബി.ജെ.പി നേതാക്കളുടേതിന് സമാനമാവുന്നത് അണികളുടെ പ്രതിഷേധത്തിന് കാരണമായിക്കഴിഞ്ഞു. ഇന്നലെ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്തുണ്ടായിട്ടും റോഡ് ഷോയില്‍ പങ്കെടുക്കാത്തതിനെതിരെ വലിയ പ്രതിഷേധത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍.

വയനാട്് മണ്ഡലം പാക്കിസ്തിനാലാണോ എന്ന അമിത് ഷായുടെ വിവാദ പ്രസ്താവനയോടെ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ബാങ്ക് വിളി കേട്ട് വിളക്ക് കത്തിക്കുന്ന നാട്ടില്‍ മതം പറഞ്ഞ് സ്വാസ്ഥ്യം തകര്‍ക്കുന്നവരെ അംഗീകരിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചരിത്രത്തിലിത് വരെ ഒരു വര്‍ഗീയ സംഘര്‍ഷവുമുണ്ടാവാത്ത നാട്ടില്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചറിയണമെന്ന ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ സീജവമാകുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് തുടരുന്ന അതിരൂക്ഷ വിമര്‍ശനങ്ങള്‍ എന്‍.ഡി.എയുടെ വോട്ട് ചോര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുമെന്നാണ് ബി.ഡി.ജെ. എസ് ഭയക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്തകുമാറിനെയടക്കം അപമാനിക്കുന്നതാണ് അമിത്ഷായുടെ പ്രസ്താവനയെന്നാണ് ബി.ഡി.ജെ.എസിലെ നല്ലൊരു വിഭാഗവും കരുതുന്നത്.
എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇഴഞ്ഞുനീങ്ങുന്ന മണ്ഡലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. 2009ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം യു.ഡി.എഫിന് നല്‍കിയ മണ്ഡലം ഇത്തവണ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങളുടെ പ്രിയസ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending