Connect with us

More

കളിയാക്കിയവര്‍ക്ക് മറുപടി: ഓണ്‍ലൈന്‍ ക്യാമ്പയിനിലൂടെ നാസറിന് ലഭിച്ചത് വിലപിടിപ്പുളള സമ്മാനങ്ങള്‍

Published

on

റിയാദ്: തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ അല്‍ഭുതപ്പെട്ടിരിക്കുകയാണ് സഊദിയില്‍ ക്ലീനിങ് ജോലി ചെയ്യുന്ന നാസര്‍ അല്‍ ഇസ്‌ലാം അബ്ദുല്‍ കരീം എന്ന ബംഗ്ലാദേശുകാരന്‍. സമ്മാനങ്ങള്‍ ലഭിക്കാനിടയായ സാഹചര്യം മനുഷ്യത്വത്തിന്റേത് കൂടിയാണ്. അത് ഇങ്ങനെ; റിയാദില്‍ ക്ലീനിങ് ജോലി ചെയ്തുവരികയാണ് നാസര്‍. പതിവ് പോലെ ജോലിയില്‍ വ്യാപൃതനാവുന്നതിനിടെ ഒരു സ്വര്‍ണക്കടയുടെ മുന്നില്‍ സ്വര്‍ണം വെച്ചിരിക്കുന്ന കേസിലേക്ക് ആശ്ചര്യത്തോടെ നോക്കിനിന്നു.

ഇതൊരാള്‍ ഫോട്ടോ എടുത്തു. ഇയാള്‍ക്ക് മാലിന്യം നോക്കിനില്‍ക്കാനെ കഴിയൂ എന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കളിയാക്കും വിധത്തില്‍ പ്രചരിപ്പിച്ചു. പിന്നാലെ നാസറിനെ കളിയാക്കിയുള്ള കമന്റുകളും പ്രവഹിച്ചു. ഇതൊന്നും നാസര്‍ അറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ അലിവ് തോന്നിയ അബ്ദുള്ള അല്‍ ഖഹ്താനി എന്ന അറബ് യുവാവ് വിഷയത്തില്‍ ഇടപെട്ട് നാസറിനെ കണ്ടെത്തണമെന്ന ക്യാമ്പയിന് തുടക്കമിട്ടു.

നിമിഷ നേരം ക്യാമ്പയിന്‍ വൈറലാവുകയും നാസറിനെ ആറു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നാസറിന് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. തനിക്കിഷ്ടമുള്ള സ്വര്‍ണാഭരണങ്ങള്‍ തന്നെ നാസറിന് ലഭിച്ചു. പണത്തിന് പുറമെ, ഐഫോണ്‍, സാംസങ് ഗ്യാലക്‌സി ഫോണ്‍, എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വര്‍ണക്കടയില്‍ നാസര്‍ സമ്മാനവും പിടിച്ചുള്ള ഫോട്ടോകളും പിന്നീട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. സ്വര്‍ണാഭരണത്തിലേക്ക് നോക്കിനിന്നപ്പോള്‍ ഒരാള്‍ ഫോട്ടോ എടുത്തതായി ഒര്‍ക്കുന്നുണ്ടെന്നും എന്നാല്‍ വാര്‍ത്തകളില്‍ തന്റെ മുഖം വന്നപ്പോഴാണ് ഗൗരവം മനസ്സിലായതെന്നും നാസര്‍ പറയുന്നു. സമ്മാനങ്ങള്‍ ലഭിച്ചതില്‍ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

crime

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

 

Continue Reading

Trending