Connect with us

Video Stories

മലബാർ കൂട്ടത്തോടെ പോളിങ് ബൂത്തിൽ, വോട്ടിങ് ശതമാനം ഉയരും

Published

on

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പോളിങ് പാതിവഴി പിന്നിട്ടപ്പോൾ മലബാറിലെങ്ങും കനത്ത പോളിങ്. ഉച്ചക്ക് രണ്ടരക്ക് കണ്ണൂരിൽ 55 ശതമാനവും കാസർകോട്ട് 50 ശതമാനവും വടകരയിൽ 49 ശതമാനവും വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ 48 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയപ്പോൾ ആലത്തൂരിൽ ഇതിനകം 49 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ ജനവിധി തേടുന്ന കണ്ണൂർ റെക്കോർഡ് പോളിങിലേക്കടുക്കുന്ന സൂചനയാണ് ലഭിക്കുന്നത്. രാവിലെ മുതൽ വൻ ജനക്കൂട്ടമാണ് പോളിങ് സ്‌റ്റേഷനുകളിൽ കാണപ്പെട്ടത്. സമാപിക്കുംമുമ്പ് 80 മുതൽ 85 ശതമാനം വരെ വോട്ടുകൾ രേഖപ്പെടുത്തുമെന്നാണ് സൂചന. പോളിങ് ശതമാനം ഉയരുന്നത് കെ. സുധാകരന്റെ വിജയസാധ്യത വർധിപ്പിക്കും.

കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം നേതാവ് പി. ജയരാജനെതിരെ കെ. മുരളീധരൻ മത്സരിക്കുന്ന വടകര മണ്ഡലത്തിൽ ഇടതുക്യാമ്പിനെ ഞെട്ടിക്കുന്ന വിധത്തിലാണ് രാവിലെ മുതൽക്കുള്ള പോളിങ്. 40-ലേറെ സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ കേടായെങ്കിലും ജനങ്ങൾ ക്ഷമയോടെ വോട്ടുചെയ്യാനെത്തി. കനത്ത വെയിൽ വകവെക്കാതെ ഉച്ചക്കും വോട്ടിങ് കേന്ദ്രങ്ങൾക്കു മുന്നിൽ വരി തുടരുകയാണ്. 77-80 ശതമാനം പോളിങ് നടന്നേക്കുമെന്നാണ് സൂചന.

യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ജനവിധി തേടുന്ന വയനാട്ടിൽ തരംഗം ഏകപക്ഷീയമാണെങ്കിലും ആവേശകരമായ പോളിങ്ങാണ് നടക്കുന്നത്. ഉച്ചയോടെ വയനാട്ടിലെ പോളിങ് നില 50 ശതമാനം പിന്നിട്ടു. പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷം നേടാനാണ് സാധ്യത.

മത്സരം ഏകപക്ഷീയമാണെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ പോളിങ് ആവേശകരമാണ്. പ്രചരണ ഘട്ടത്തിൽ യു.ഡി.എഫ് പ്രവർത്തകരിലുണ്ടായിരുന്ന ആവേശം പോളിങ്ങിലും പ്രതിഫലിക്കുന്നുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending