Connect with us

News

അയാക്‌സ് താരങ്ങൾ സെമി കളിച്ചത് റമസാൻ വ്രതമെടുത്ത്; ഗോളടിച്ച് ഹക്കീം

Published

on

ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് താരങ്ങളായ ഹക്കീം സിയെക്കും നുസൈർ മസ്രോയിയും കളിക്കുക റമസാൻ വ്രതമെടുത്തെന്ന് റിപ്പോർട്ട്‌. റമസാൻ പകലിൽ അന്നപാനീയങ്ങൾ കഴിക്കാതിരിക്കാനുള്ള അനുവാദം ടീം മാനേജ്‌മെന്റിൽ നിന്ന് വാങ്ങിയിട്ടുള്ള ഇരുവരും ആംസ്റ്റർഡാം അറീനയിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ കളിച്ചിരുന്നു. ആദ്യപകുതിയിൽ നോമ്പുമുറിക്കാനുള്ള സമയമായപ്പോൾ ഇരുവരും ടച്ച് ലൈനിൽ വന്ന് എനർജി ജെൽ കളിച്ചാണ് വ്രതം അവസാനിപ്പിച്ചത്.

പ്രാദേശിക സമയം 9 മണിക്കാണ് മത്സരം ആരംഭിച്ചത്. നെതർലന്റ്‌സിൽ മഗ്‌രിബ് ബാങ്ക് വിളിക്കുന്നതാകട്ടെ 9.17 നും. മത്സരം 23 മിനുട്ട് പിന്നിട്ടപ്പോൾ പന്ത പുറത്തുപോയ ഉടനെയാണ് ഹക്കീം നുസൈറും ടീം അധികൃതരിൽ നിന്ന് എനർജി ജെൽ വാങ്ങിക്കഴിച്ചത്. 36-ാം മിനുട്ടിൽ ഹക്കീം സിയെക്ക് ഗോൾ നേടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ലൂക്കാസ് മോറ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ 2-3ന് ജയിച്ച് ടോട്ടനം ഹോട്‌സ്പർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

https://twitter.com/hadihassan7_/status/1126217012429115393

മൊറോക്കോ ദേശീയ ടീം താരമായ ഹക്കീം സിയെക്ക് 2016 മുതൽ അയാക്‌സ് ടീമിലെ സ്ഥിരാംഗമാണ്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഇരുപാദങ്ങളിലും ഗോൾ നേടിയ താരം സെമി ആദ്യപാദത്തിൽ ടോട്ടനത്തിനെതിരായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെതർലാന്റ്‌സിൽ ജനിച്ചുവളർന്ന അദ്ദേഹം ഡച്ച് യൂത്ത് ടീമുകൾക്കു വേണ്ടി കളിച്ചെങ്കിലും പിന്നീട് തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയുടെ സീനിയർ ടീമിലാണ് അരങ്ങേറിയത്. 21-കാരനായ നുസൈർ മസ്രോയും മൊറോക്കോ ദേശീയ താരം തന്നെ. അയാക്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്. അയാക്‌സ് ഡച്ച് കിരീടം നേടിയ മത്സരത്തിൽ ഇരുവരും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.

ഇസ്ലാം മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഹക്കീമും നുസൈറും റമസാൻ പകലുകളിൽ ഭക്ഷണ പാനീയങ്ങൾ കഴിക്കില്ലെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നു. ദൈനംദിന പരിശീലനത്തിൽ പങ്കെടുക്കുമെങ്കിലും മഗ്‌രിബിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് ഇരുവരും വ്യക്തമാക്കി. നെതർലന്റ്‌സിൽ പുലർച്ചെ 5.01 ന് ആരംഭിക്കുന്ന വ്രതം രാത്രി 9.17 നാണ് അവസാനിക്കുന്നത്.

പ്രൊഫഷണൽ ഫുട്‌ബോളർമാർ മത്സരങ്ങൾക്കു വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഈജിപ്ത് ഗ്രാന്റ് മുഫ്തി ഷൗകി അല്ലം 2017-ൽ വ്യക്തമാക്കിയിരുന്നു. 2018 ലോകകപ്പ് മത്സരങ്ങൾക്കിടെ ഈജിപ്ത് താരങ്ങൾക്ക് നോമ്പെടുക്കാതെ കളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending