Connect with us

Football

നോമ്പിൽ പിറന്ന മാജിക് ഗോൾ

റമസാൻ വ്രതമെടുത്തായിരുന്നു അമാദ് എഫ്.എ കപ്പിൽ കളിച്ചത്

Published

on

ആ ഗോള്‍ ലോകം മറക്കില്ല. അതിസുന്ദരമായ അവസാന നിമിഷ ഗോള്‍. ഇംഗ്ലീഷുകാര്‍ക്ക് പ്രിയപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ് എഫ്.എ കപ്പ്. ലോക ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും പഴക്കമേറിയ കാല്‍പ്പന്ത് മാമാങ്കം. അതിന്റെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍. വെംബ്ലിയെന്ന വിഖ്യാത വേ ദിയില്‍ മാറ്റുരക്കുന്നത് രണ്ട് കൊലകൊമ്പന്മാര്‍ ലിവര്‍പൂളും – മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ജുര്‍ഗന്‍ ക്ലോപ്പെ എ ന്ന ജര്‍മന്‍ പരിശീലകന്റെ ലക്ഷ്യം സീസണില്‍ നാല് കിരീടങ്ങളായിരുന്നു. കറബാവോ കപ്പ് സ്വന്തമാക്കിയ മി വില്‍ എഫ്.എ കപ്പും യൂ റോപ്പയും പിന്നെ പ്രീമിയര്‍ ലീഗ് കിരീടവും ലക്ഷ്യമിട്ട ചുവപ്പന്‍ സംഘത്തില്‍ നിറെയ സൂപ്പര്‍ താരങ്ങള്‍.

മറു ഭാഗത്ത് തപ്പിതടയുന്ന, സീസണില്‍ ഒരു കിരീടത്തിന് പോലും സാധ്യതയില്ലാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സാധ്യതാപ്പട്ടികയില്‍ ലിവറിന് വ്യക്തമായ വോട്ട്. എന്നാല്‍ വെംബ്ലിയില്‍ യുനൈറ്റഡ് ആദ്യ വെടി പൊട്ടിക്കുന്നു. എന്നാല്‍ ആദ്യപകുതിയുടെ അവസാനത്തില്‍ ലിവര്‍ രണ്ട് ഗോളുകളുമായി തിരികെ വരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാ നത്തില്‍ യുനൈറ്റഡ് ആന്റണിയിലുടെ തിരികെ വരുന്നു. നിശ്ചിത സമയത്ത് മല്‍ സരം 2-2. പിന്നെ അധികസമയം. അവിടെയും ലിവര്‍ കരുത്ത് കാട്ടി തുടക്കത്തില്‍ തന്നെ ഗോള്‍ നേടുന്നു. എന്നാല്‍ മാര്‍ക്കസ് റാഷ് ഫോര്‍ഡ് എന്ന സൂപ്പര്‍ സ്‌ട്രൈക്കറിലുടെ യുനൈറ്റഡ് വീണ്ടും സമനിലയില്‍. ക്ലോക്കില്‍ സമയം 120 മിനുട്ടിലേക്ക് വരുന്ന ഘട്ടത്തിലതാ പന്തുമായി ഒരു ഇരുപത്തൊന്നുകാരന്‍ കുതിച്ചു കയറുന്നു. വിര്‍ജില്‍ വാന്‍ഡി ജികിനെ പോലുള്ള വമ്പന്‍ ഡിഫന്‍ഡര്‍മാരെ കാഴ്ച്ചക്കാരാക്കി അതാ അവന്‍ ബോക്‌സില്‍.

പിന്നെ ഇടത് വിംഗില്‍ നിന്നും വലത് ഭാഗത്തേക്ക് ക്ലാസ് ഷോട്ട്. ലിവര്‍ കാവല്‍ക്കാരന്‍ മുഴുനീളം ഡൈവ് ചെയ്തു നോക്കി. പക്ഷേ പന്ത് വലത് പോസ്റ്റിലേക്ക് ഉരുമി കയരി. മല്‍സരം 4-3ന് യുനൈറ്റഡ് വിജയിക്കുന്നു. തന്റെ സുന്ദര ഗോളില്‍ ആ യുവതാരം ജഴ്‌സിയൂരി. ഉടന്‍ തന്നെ റഫറി വിസിലുമായി പിറകെയെത്തി-അതാ ചുവപ്പ് കാര്‍ഡ്. പിന്നെ ലോംഗ് വി സില്‍…. ഫുട്‌ബോള്‍ ലോകം ആസ്വദിച്ച മെഗാ മല്‍സരം. ആരായിരുന്നു ആ വിജയ ഗോള്‍ നേ ടിയത്…? എല്ലാവരും തിരഞ്ഞത് ആ താരത്തെയായിരുന്നു -അമാദ് ഡിയാലോ എന്ന പ യ്യന്‍സ്… ഐവറി കോസ്റ്റില്‍ നിന്നുള്ള ഭാവി താരം. മത്സര ശേഷം അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു- കാലിയായ വയറുമായാണ് ഞാന്‍ കളിച്ചത്…. അതായിരുന്നു ആ ഗോളിന്റെ മഹത്വം… ഇതായിരുന്നു അമദിന്റെ വാ ക്കുകള്‍.

ആദ്യം പലര്‍ക്കും കാര്യം മനസിലായില്ല. പക്ഷേ അമാദ് വ്യക്തമാക്കി പറഞ്ഞു- ഞാന്‍ റമസാന്‍ വ്രതമെടുത്താണ് കളിച്ചത്. രാവിലെ മു തല്‍ ഒന്നും കഴിച്ചിട്ടില്ല. ദൈവത്തിന് വേണ്ടിയാണ് ഞാന്‍ വ്രതമെടുത്തത്. അതിനാല്‍ തന്നെ ആ ഗോള്‍ ദൈവത്തിന്റേ താണ്….വ്രതമെടുത്ത് കളിക്കുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസ ുണ്ടെങ്കില്‍ എന്തും സാധ്യമാണ്… ഇത് മാത്രമായിരുന്നു വിശ്വാസിയായ അമാദ് ചെയ്തത്. റമസാന്‍ മാസത്തിന് തൊട്ട് മുമ്പ് തന്റെ സാമുഹ്യ മാധ്യമ അക്കൗണ്ടുകള്‍ അദ്ദേഹം മരവിപ്പിച്ചു. റമസാന്‍ മാസത്തിലെ പുണ്യം മനസിലാക്കി തന്നെയാണ് സാമുഹ്യ മാധ്യമ അക്കൗണ്ട് ഡിലിറ്റ് ചെയ്‌തെന്ന് താരം പറഞ്ഞു. പുണ്യമാസമാണിത്. സാമുഹ്യ മാധ്യമത്തില്‍ വരാറുള്ള ചീത്തയായ കാര്യങ്ങള്‍ കാണുകയും പ്രതികരിക്കുകയും ചെയ്താല്‍ വ്രതക്കാ ലത്തിലെ പുണ്യം നഷ്ടമാവും. അതിനാലാണ് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തത്… അമാദിന്റെ റമസാന്‍ ഗോള്‍ ഇംഗ്ലീഷ് സോക്കര്‍ ലോകം മാത്രമല്ല ലോകത്താകമാനം ആഘോഷിക്കപ്പെട്ട കാഴ്ച്ചയില്‍ തല ഉയര്‍ത്തിയത് യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗായിരുന്നു.

 

Football

യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു

Published

on

യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.

പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.

ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.

Continue Reading

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Trending