Connect with us

Culture

മെഗാ കലാശം ഇന്ന് ഹൈദരാബാദില്‍ മുംബൈയും ചെന്നൈയും അഥവാ രോഹിതും ധോണിയും

Published

on

ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയവര്‍ തന്നെ നേര്‍ക്കുനേര്‍.
ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്‍ സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ തകര്‍ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം ഇന്ന് രോഹിതിനും സംഘത്തിനുമുണ്ട്. പക്ഷേ മഹേന്ദ്രസിംഗ് ധോണിയെന്ന നായകനെയും വിക്കറ്റ് കീപ്പറെയും ഹാര്‍ഡ് ഹിറ്ററെയും മറക്കാനാവില്ല. കളിയുടെ ഗതി ഏത് വഴിക്കും തിരിച്ചുവിടാന്‍ കഴിയുന്ന വ്യക്തിഗത പ്രഭാവമുണ്ട് ധോണിക്ക്. ചെന്നൈ സംഘത്തില്‍ മറ്റാര്‍ക്കുമില്ല ഈ കഴിവ് എന്നത് പക്ഷേ മുംബൈക്ക് തുണയാണ്.
ലോകകപ്പാണ് വരുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ അങ്കം. രാത്രി 7-30 നാണ് പോരാട്ടം ആരംഭിക്കുന്നത്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ട്രാക്ക് നല്ല ബാറ്റിംഗിന് പേരു കേട്ടതാണ്. വിലയ സ്‌ക്കോര്‍ നേടാന്‍ എളുപ്പം കഴിയുന്ന ചെറിയ വേദി. രണ്ട് ഭാഗത്തും കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്‍ ധാരാളമുള്ളതിനല്‍ പ്രവചനം പോലും അസാധ്യമാണ്.മുംബൈയുടെ ബാറ്റിംഗ് കരുത്ത്് നായകന്‍ രോഹിത് തന്നെ. വലിയ ഇന്നിംഗ്‌സിലേക്ക് രോഹിത് പോയാല്‍ ചെന്നൈ തകരുമെന്നുറപ്പ്. പക്ഷേ സമീപകാലത്തായി വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ മുംബൈക്കാരനായിട്ടില്ല. ക്വിന്റണ്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് മറ്റൊരു ഓപ്പണര്‍. അടിയുറച്ച് കളിക്കുന്നയാളാണ് ഡികോക്ക്. പക്ഷേ പലപ്പോഴും നല്ല തുടക്കം ലഭിക്കാറില്ല. സൂര്യ കുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ വരാറുള്ളത്. ആദ്യ എലിമിനേറ്ററില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു യാദവ്. ഇഷാന് പക്ഷേ സീസണില്‍ വലിയ ഇന്നിംഗ്‌സുകളില്ല. ഇവര്‍ക്ക് ശേഷം വരുന്ന മൂന്ന് പേര്‍ കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. പാണ്ഡ്യ സഹോദരങ്ങളായ ക്രുനാലും ഹാര്‍ദ്ദിക്കും. പിന്നെ വിന്‍ഡീസില്‍ നിന്നുള്ള ഡാഷിംഗ് ബാറ്റ്‌സ്മാന്‍ കരണ്‍ പൊലാര്‍ഡും.
ഇതേ പോലെ ശക്തമാണ് ചെന്നൈ ബാറ്റിംഗും. ഇന്നിംഗ്‌സിന് തുടക്കമിടുന്നത് അനുഭവസമ്പന്നരായ ഫാസ് ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണുമാണ്. രണ്ട് പേരും വലിയ ഷോട്ടുകളുടെ വക്താക്കളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ രണ്ടാം എലിമിനേറ്ററില്‍ രണ്ട് പേരും അര്‍ധശതകം നേടിയിരുന്നു. ഏത് സമയത്തും പൊട്ടിത്തെറിക്കാനും ഏത് സമയത്തും പ്രതിരോധത്തില്‍ കളിക്കാനും കഴിവുണ്ട് ദക്ഷിണാഫ്രിക്കന്‍ നായകനായ ഡൂപ്ലസിക്ക്. വാട്ട്‌സണ്‍ ചെന്നൈയുടെ ഏറ്റവും സീനിയര്‍ ബാറ്റ്‌സ്മാനാണ്. ബിഗ് ബാഷ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വാട്ട്‌സണ് ഇന്ത്യയില്‍ ശക്തമായ ഫാന്‍സുണ്ട്. മൂന്നാം നമ്പറില്‍ സുരേഷ് റൈനയും നാലാം നമ്പറില്‍ അമ്പാട്് റാഡിയുവുമാണ് വരുക. രണ്ട്് പേരും ആഭ്യന്തര രംഗത്തെ വ്യക്തമായി അറിയുന്നവരാണ്. മഹേന്ദ്രസിംഗ് ധോണി അടുത്ത നമ്പറിലും പിറകെ രവീന്ദു ജഡേജയും വരുമ്പോള്‍ ബാറ്റിംഗിന് വ്യക്തമായ ആഴമാവും.ബൗളിംഗ് കാര്യത്തില്‍ സ്പിന്നര്‍മാരുടെ കരുത്തുള്ളവരാണ് ചെന്നൈക്കാര്‍. മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍-ഹര്‍ഭജന്‍സിംഗ്, രവീന്ദു ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവരുടെ ശക്തി എല്ലാ മല്‍സരങ്ങളിലും പ്രകടമാണ്. പക്ഷേ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ കരുത്തില്ല. ദിപക് ചാഹര്‍ എന്ന ശരാശരിക്കാരനാണ് പലപ്പോഴും പുതിയ പന്ത് എടുക്കാറുള്ളത്. ഡ്വിന്‍ ബ്രാവോ എന്ന മീഡിയം പേസറെയും ഡെത്ത് ഓവറുകളില്‍ ധോണി ഉപയോഗപ്പെടുത്താറുണ്ട്.ഫീല്‍ഡിംഗ് രണ്ട് ടീമിനും പലപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക വേളകളില്‍ ക്യാച്ചുകള്‍ മിസ് ചെയ്യുന്നതില്‍ രണ്ട് ഭാഗത്തെയും താരങ്ങള്‍ മോശക്കാരല്ല. ഇത്തവണ ഐ.പി.എല്ലില്‍ കണ്ട നിരാശാജനകമായ കാഴ്ച്ചയും ഫീല്‍ഡിംഗ് ദൗര്‍ബല്യങ്ങളാണ്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending