Connect with us

More

ഖത്തര്‍ ഗ്യാസ്- റാസ് ഗ്യാസ് ലയനം: പ്രകൃതിവാതകമേഖലയിലെ ഖത്തര്‍ മേധാവിത്വം ശക്തമാകും

Published

on

ദോഹ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടു പ്രകൃതിവാതക കമ്പനികളായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിപ്പിക്കാനുള്ള തീരുമാനം ആഗോള പ്രകൃതിവാതക വിപണിയില്‍ ഖത്തറിന്റെ മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും. റാസ് ഗ്യാസിനെ ഖത്തര്‍ ഗ്യാസില്‍ ലയിപ്പിക്കാനാണ് തീരുമാനം.

ഖത്തര്‍ ഗ്യാസ് എന്ന പേര് നിലനിര്‍ത്തുകയും ചെയ്യും. ഖത്തറിന്റെ ആകെ ദ്രവീകൃത പ്രകൃതിവാതക വിപണനത്തിനുമായി ഖത്തര്‍ ഗ്യാസ് എന്ന പേരില്‍ ഇനി ഒറ്റക്കമ്പനി മാത്രമാണുണ്ടാകുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക വിതരണ കമ്പനിയായ ഖത്തര്‍ ഗ്യാസും ഖത്തറിലെ രണ്ടാമത്തെ വലിയ എല്‍എന്‍ജി ഉല്‍പാദകരായ റാസ് ഗ്യാസും ലയിച്ച് ഒറ്റകമ്പനിയാകുന്ന സാഹചര്യത്തില്‍ വാതകവിപണിയില്‍ കൂടുതല്‍ ശക്തമായി ഇടപെടാനും കാര്യശേഷി വര്‍ധിപ്പിക്കാനും ഖത്തറിന് കഴിയും. വിപണിയില്‍ മേധാവിത്വം കൂടുതല്‍ ശക്തമായി തുടരാനും ആരോഗ്യകരമായ മത്സരത്തിലൂടെ കയറ്റുമതി വര്‍ധിപ്പിക്കാനും സാധിക്കും.
ഖത്തര്‍ ഗ്യാസിന്റെയും റാസ് ഗ്യാസിന്റെയും വിഭവങ്ങള്‍ ലയിപ്പിക്കുകയും മത്സരപദവി മെച്ചപ്പെടുത്തുകയും ചെയ്യുന്നതു ഭാവിയില്‍ രാജ്യത്തിന് ഗുണകരമാകും. റാസ് ഗ്യാസ് വിവിധ രാജ്യങ്ങളുമായും കമ്പനികളുമായും ഒപ്പുവച്ച ദീര്‍ഘകാല കരാറുകള്‍ ഉള്‍പ്പടെ പുതുക്കേണ്ടിവരും.
എല്‍എന്‍ജി വിതരണം ചെയ്യാന്‍ റാസ് ഗ്യാസുമായി ഇന്ത്യയിലെ പെട്രോനെറ്റ് എല്‍എന്‍ജിക്ക് 25 വര്‍ഷത്തെ കരാറാണുള്ളത്. വില നിര്‍ണയ രീതിയില്‍ മാറ്റം വരുത്തി കഴിഞ്ഞ ഡിസംബര്‍ 31ന് കരാര്‍ പുതുക്കിയിരുന്നു. വര്‍ഷം 85 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് റാസ് ഗ്യാസ് നല്‍കുന്നത്. ഇനി ഖത്തര്‍ ഗ്യാസ് എന്ന ഒറ്റ കമ്പനി രൂപീകരിക്കുന്നതോടെ റാസ് ഗ്യാസിന്റെ കരാറുകളെല്ലാം പുതുക്കി ഖത്തര്‍ ഗ്യാസിന്റെ പേരിലാക്കേണ്ടി വരും.
ആഗോളതലത്തില്‍ പ്രമുഖരായ രണ്ട് കമ്പനികളുടെ വിഭവങ്ങളും കഴിവുകളും ശേഷികളും ഒന്നാകുന്നതോടെ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായ സ്ഥാപനമായി മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ പെട്രോളിയം ചീഫ് എക്‌സിക്യൂട്ടീവാണ് ലയനതീരുമാനം പ്രഖ്യാപിച്ചത്. എണ്ണ വിലയിടിവിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലയനം സംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ച തുടങ്ങിയിരുന്നു. ചെലവ് കുറക്കലും ലയനത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. ലക്ഷകണക്കിന് ഡോളര്‍ ലാഭിക്കാന്‍ ലയനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ വ്യവസായം നടത്തുന്ന രണ്ട് കമ്പനികളുടെ പ്രവര്‍ത്തനം ഏക സ്ഥാപനത്തിന്റെ കീഴില്‍ വരുന്നത് വിപണനത്തില്‍ നേട്ടമുണ്ടാക്കാനാകും. ഖത്തര്‍ പെട്രോളിയത്തിനു (ക്യുപി) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഖത്തര്‍ ഗ്യാസിന്റെ വാര്‍ഷിക ഉല്‍പാദനം 4.2 കോടി ടണ്‍ എല്‍എന്‍ജിയാണ്. ടോട്ടല്‍, മിറ്റ്‌സൂയി, കോനോകോ ഫിലിപ്‌സ് എന്നിവയ്ക്കും കമ്പനിയില്‍ ഓഹരികളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിൻ്റെ വോട്ട് അൻവറിന് ലഭിക്കില്ല

Published

on

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും.

മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു. ഏത് തെരഞ്ഞെടുപ്പിലും പൊളിറ്റിക്കൽ കമ്മിറ്റ്മെന്റും കൊടുത്താൽ പിന്നെ അത് വരെയുള്ള കാര്യങ്ങൾ നോക്കില്ല.

ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി പാർട്ടി നന്നായി പ്രവർത്തിച്ചു. ലീഗിന്റെ വോട്ട് ഇടത്തിലേക്ക് പോകുമെന്ന എൽഡിഎഫ് വിലയിരുത്തൽ തെറ്റിദ്ധാരണ. അവർക്ക് ലീഗിനെ കുറിച്ച് അറിയില്ല. അൻവർ നേടുക എൽഡിഎഫിൻ്റെ വോട്ടുകൾ. യുഡിഎഫിൻ്റെ വോട്ട് അൻവറിന് ലഭിക്കില്ല. അൻവറിൻ്റെ മുന്നണി പ്രവേശനം ഇപ്പോള് ചർച്ച ചെയ്യേണ്ടതില്ല. ലീഗ് ഒറ്റക്ക് തീരുമാനിക്കേണ്ടത് അല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

‘ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസിൽ ഉൾപ്പെടുത്തും’; വിദ്യാഭ്യാസമന്ത്രി

Published

on

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മുന്‍ഗണന നല്‍കും. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ ആയതുകൊണ്ട് തന്നെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം തന്നെ ഉള്‍പ്പെടുത്തും.

ഇന്നലെ രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പരിപാടിയില്‍ കുട്ടികളോട് ഭാരതാബയെ പൂജിക്കണമെന്ന് പറഞ്ഞ പ്രസംഗം ഗവര്‍ണര്‍ പിന്‍വലിക്കണം. അത് ഭരണഘടനാവിരുദ്ധമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.

എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകള്‍ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Continue Reading

Trending