Video Stories
പൊതുമുതല്‍ കാക്കുന്നവരും കക്കുന്നവരും

ടി.എച്ച് ദാരിമി
ഖലീഫാഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന് ഒരു പ്രവിശ്യാഗവര്‍ണ്ണര്‍ ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്‍നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്‍ പരമാവധി ലാഭിക്കുന്നതിലുള്ള താല്പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ‘താങ്കളുടെ പേനയുടെ മുന നന്നായി നേര്‍പ്പിക്കുക, അക്ഷരങ്ങള്‍ പരമാവധി ചെറുതാക്കുകയുംചെയ്യുക’. അക്ഷരങ്ങള്‍ വലുതായിരുന്നതിനാല്‍ കടലാസും പേനയുടെ കൃത്യത കുറവായതിനാല്‍ മഷിയും അധികം ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് ഖലീഫ പ്രകടിപ്പിക്കുന്നത്. പൊതു ഖജനാവില്‍നിന്നുള്ള പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതുംവളരെയധികം സൂക്ഷിക്കുന്ന തരക്കാരനായിരുന്നു അദ്ദേഹം എന്നത് ഇത്തരം ധാരാളം നിലപാടുകള്‍ വഴി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന അദ്ദേഹം ചരിത്രത്തില്‍ വേറിട്ടുനില്ക്കുന്നതും ഇതുകൊണ്ടാണല്ലോ. ഒരുവ്യക്തിയുടെ ചരിത്രം എന്നതിലുപരി ഈ സംഭവം നല്കുന്ന സന്ദേശം പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതും അപഹരിക്കുന്നതും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്എന്നതാണ്. ഇതു രണ്ടാം ഉമറിന്റെ മാത്രം പ്രത്യേകതയല്ല എന്ന്ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ കാലത്തിന്റെയോ പേരില്‍ ഒതുക്കിനിര്‍ത്താനാവാത്തവിധം പല ഭരണാധികാരികളും ഈ സമീപനം പുലര്‍ത്തിയിരുന്നു. ധാര്‍മ്മികമായ അവബോധവും സത്യസന്ധതയുമെല്ലാമാണ് അതിന്റെ അളവുകോല്‍. അവയുള്ളവര്‍ ഇത്തരം സൂക്ഷ്മതകള്‍ കാണിക്കും. അല്ലാത്തവരുടെ കണ്ണും മനസ്സും എപ്പോഴും കുറുക്കേന്റതുപോലെ ഖജനാവിലായിരിക്കും.
പൊതുമുതലുകളോട് മനുഷ്യര്‍ക്ക് രണ്ടാം കണ്ണാണ്. അവ ശ്രദ്ധിക്കേണ്ടതില്ല എന്നും അതെന്തെങ്കിലുമായിക്കൊള്ളട്ടെ എന്നുമുള്ള മനസ്ഥിതി. അല്ലെങ്കില്‍ അതു താന്‍ ശ്രദ്ധിക്കേണ്ടതില്ല എന്നോ അതിനെ ശ്രദ്ധിക്കേണ്ട ബാധ്യത തനിക്കല്ലഎന്നോ ഒക്കെയുള്ള ഒരു നിലപാട്. ഇതു തികച്ചും തെറ്റാണ്.ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കേണ്ടതല്ല സത്യത്തില്‍ പൊതുമുതല്‍. മറിച്ച് അത് എല്ലാവരും നോക്കുകയും അങ്ങനെ ഏറ്റവും അധികം പരിഗണനയും പരിചരണവും ലഭിക്കുകയും ലഭിക്കേണ്ടതാണത്. എന്നാല്‍ പുതിയകാലം ഈ ഉത്തരവാദിത്വത്തെ മറന്നിരിക്കുന്നു. ആയതിനാല്‍ പൊതുമുതലുകളെല്ലാം വൃത്തിഹീനമായും തകര്‍ന്നും കിടക്കുന്നത്പതിവു കാഴ്ചയാണ്. ഒരു നഗരത്തില്‍ നിരയായിതലയുയര്‍ത്തി നില്ക്കുന്ന കെട്ടിടങ്ങളില്‍ െപാതുമുതല്‍ ഏതാണ് എന്നത് വേഗം തിരിച്ചറിയാനാകും. ഭൂമിയില്‍ ഏതാണ് പൊതുമുതല്‍ ഭൂമി എന്നതു വേഗം കണ്ടുപിടിക്കാനാകും. കാരണം കൂട്ടത്തില്‍ ഏറ്റവും വൃത്തിഹീനമായും തകര്‍ന്നും തരിശായും കിടക്കുന്നതായിരിക്കും പൊതുമുതല്‍. ഇതിങ്ങനെ വരാനുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പൊതുമുതലിന്റെ ഒന്നാം ഉത്തരവാദിയായ ഭരണാധികാരിയുടെ ഗുരുതരമായ വീഴ്ചകളിലാണ് നാം എത്തിച്ചേരുക. അവര്‍ വലിയവായില്‍ പലതും പറയുന്നു എന്നല്ലാതെ കാര്യമായി പൊതു മുതല്‍ സംരക്ഷിക്കാന്‍ അവരൊന്നും ചെയ്യുന്നുണ്ടാവില്ല. അതു ചെയ്യാതിരിക്കാനുമുണ്ട്കാരണങ്ങള്‍. പൊതുമുതല്‍ കാടുപിടിച്ചും അവഗണിക്കപ്പെട്ടും കിടക്കുമ്പോഴേ അവര്‍ക്ക്സൂത്രത്തില്‍ അവ തട്ടിയെടുക്കാന്‍ കഴിയൂ. ആരും ശ്രദ്ധിക്കുന്ന നിലയിലാകുമ്പോള്‍ അതിനു കഴിഞ്ഞെന്നുവരില്ല. ഇതൊരു സൂത്രമാണ്. ഇതിലേറെ വലിയൊരുസൂത്രം ഇന്നത്തെ പല ഭരണാധികാരികള്‍ക്കുമുണ്ട്. അതു നേരെചൊവ്വെ ഖജനാവിനു തന്നെ തുളയുണ്ടാക്കി സ്വന്തം പോകറ്റിലേക്ക് പൊതുമുതല്‍ ചോര്‍ത്തുക എന്നതാണ്. അവിടെയും ഇതേ തന്ത്രമാണ് പയറ്റുന്നത്. തന്റെ ചികിത്സ, കുടുംബത്തിന്റെ ജീവിതച്ചിലവുകള്‍, അനുബന്ധ സൗകര്യങ്ങള്‍, കുട്ടികളുടെ പഠനം തുടങ്ങി പലതിനും എന്നു പറഞ്ഞും ഈ ഊറ്റല്‍ തുരടുന്നു. കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കണക്കിന്റെ കള്ളികളില്‍ ചില അവ്യക്തതകള്‍ ഉണ്ടാക്കിയും അതൊക്കെ കൈകാര്യം ചെയ്യാന്‍ സ്വന്തക്കാരെ മാത്രം വെച്ചുമൊക്കെയാണ് ചിലര്‍ വേലകളൊപ്പിക്കുന്നത്. ഭരണാധികാരികള്‍തന്നെ ഇങ്ങനെ പകല്‍ക്കൊള്ള നടത്തുമ്പോള്‍ ഭരണീയരും ആ മനസ്ഥിതി പുലര്‍ത്തുന്നു. അതോടെ തത്വത്തില്‍ പൊതുമുതല്‍ കൂട്ടക്കൊള്ളക്കു വിധേയമാകുന്നു. ഇതുണ്ടാക്കുന്ന അരാചകത്വം ഇല്ലാതാക്കാനാണ് താളഭംഗമില്ലാത്ത ഒരുലോക ക്രമം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം പൊതുമുതലുകളുടെ കാര്യത്തില്‍ ശക്തമായ നിലപാടുകളെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവയില്‍ചതിക്കുകയോ അരുത്’ (അന്‍ഫാല്‍: 27). ഭരണാധികാരവും പൊതുനേതൃത്വവും കൈകാര്യകര്‍തൃത്വവുമെല്ലാം വിശ്വാസപൂര്‍വം ജനങ്ങള്‍ ഏല്‍പ്പിക്കുന്ന കാര്യങ്ങളാണ്. അതില്‍ ചതിക്കുകയും പൊതുമുതല്‍ തട്ടിയെടുക്കുകയും ചെയ്യുന്നതിനെ നബി തിരുമേനി(സ)യും കടുത്ത ഭാഷയില്‍ താക്കീതു ചെയ്യുന്നുണ്ട്. ഒരാളെ അല്ലാഹുഒരു കൈകാര്യച്ചുമതല ഏല്‍പ്പിക്കുകയും എന്നിട്ടവര്‍ അതില്‍ വഞ്ചന നടത്തി മരിച്ചുപോകുകയും ചെയ്താല്‍ അവനു സ്വര്‍ഗം ഹറാമാണ് എന്നു നബി(സ) തന്നോട് പറഞ്ഞതായി മഅ്ഖല്‍ ബിന്‍ യസാര്‍(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിച്ചിട്ടുണ്ട്. എല്ലാവരും ഉത്തരവാദികളാണ് എന്നും എല്ലാഉത്തരവാദിത്വങ്ങളും വിചാരണക്കുവിധേയമാണ് എന്നും മറ്റൊരു ഹദീസില്‍ കാണാം. അധികാരിയായതിന്റെ പേരില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ കാര്യത്തില്‍വരെ ഇസ്ലാം നീരസം പുലര്‍ത്തുന്നത് ഈ കാര്യത്തിലുള്ള സൂക്ഷ്മതയാണ് കാണിക്കുന്നത്.
ഭരണാധികാരിക്ക് ഔദ്യോഗിക വേതനമുണ്ടെങ്കില്‍ പിന്നെ അയാള്‍ സമ്മാനം വാങ്ങിക്കരുത് എന്നാണ് നബി(സ) പറഞ്ഞത് (അബൂ ബുര്‍ദയില്‍ നിന്നും അബൂദാവൂദ്). ബനൂ സുലൈം കുടുംബത്തിലേക്ക് പിരിവിനയച്ച ഒരാള്‍ തുകയുമായി തിരിച്ചുവന്ന് ഇത് പിരിഞ്ഞുകിട്ടിയത്, ഇത് എനിക്കുകിട്ടിയത് എന്നിങ്ങനെ വേര്‍തിരിക്കുന്ന സംഭവം നബി(സ)യുടെ മുമ്പിലുണ്ടായി. അതിനോട് വളരെ വിക്ഷോപത്തോടെയായിരുന്നു നബി(സ) പ്രതികരിച്ചത് (ബുഖാരി) നേരത്തെ നാം പറഞ്ഞ ഇമര്‍ ബിന്‍ അബ്ദുല്‍അസീസ്(റ) ഖലീഫയായതില്‍ പിന്നെ ഇത്തരം സമ്മാനങ്ങള്‍ പോലും സ്വീകരിക്കില്ലായിരുന്നു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ‘നബി തിരുമേനി വാങ്ങുമായിരുന്നല്ലോ, പിന്നെയെന്താതാങ്കള്‍ വാങ്ങിക്കാത്തത്?’ അദ്ദേഹം പറഞ്ഞു: ‘നബിക്കതു ഹദിയയായിരുന്നു, നമുക്കത് തരുന്നത് കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈക്കൂലിയെന്ന നിലക്കാണ്’.
പൊതുമുതലുകള്‍ പരിപൂര്‍ണ്ണമായ അര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടികൂടി ഇസ്ലാം ആവിഷ്കരിച്ച പദ്ധതിയാണ് വഖ്ഫ്. ഇത്തരം മുതലുകള്‍ വഖ്ഫ് എന്ന പരിധിയില്‍ വരുമ്പോള്‍ അതിന് മാനിക്കപ്പെടേണ്ട ഒരു ആത്മീയ ഭാവം കൈവരും. ഇസ്ലാമിക വഖ്ഫ് നിയമങ്ങളില്‍ പൊതുമുതല്‍ ദാനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പരിരക്ഷിക്കപ്പെടും. അതു നോക്കിനടത്താന്‍ ചുമതലയുള്ളവര്‍ക്കാവട്ടെ മുതല്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ട എല്ലാ കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കുന്നുമുണ്ട്. അതോടൊപ്പമാണ് അതിന്റെ ആത്മീയ ഭാവം ഉള്ളത്. ഇതുവഴി പൊതുമുതലുകള്‍ സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല ആ മുതലുകള്‍ പൊതു നന്മക്കായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യും. നബി യുഗത്തിലെ ആദ്യത്തെ വഖഫ് ഖൈബറില്‍ ഉമര്‍(റ) വഖഫ് ചെയ്ത തോട്ടമായിരുന്നു. പാവങ്ങളുടെ അന്നത്തിന്റെ ഒരു വലി ആശ്രയമായി ഇതുമാറി എന്നതാണ് അനുഭവം. അതോടൊപ്പം ഇതു വഖഫായതിനാല്‍ അതിനു നല്ല സംരക്ഷണം ലഭിക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ അതു കൈമോശം വന്നുപോയി. അക്കാലത്തെ സുപ്രധാന വഖ്ഫുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് ബിഅ്റുറൂമ. മദീനയിലെമുസ്ലിംകള്‍ക്കുവേണ്ടി ഉസ്മാന്(റ) നബിയുടെ നിര്‍ദ്ദേശത്തോടെ വാങ്ങുകയും വഖഫ് ചെയ്യുകയും ചെയ്ത ഈ കിണറും പരിസരവും സഊദികാര്‍ഷിക വകുപ്പിന്റെ കീഴില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുന്നു.
മൊത്തത്തില്‍ ഉത്തരവാദിത്വങ്ങളിലും ധാര്‍മ്മിക നിലപാടുകളിലും വിഘ്നം വരുമ്പോഴാണല്ലോ ലോകാന്ത്യം സംഭവിക്കുക. അതിനാല്‍ പൊതുമുതലുകള്‍ അന്യാധീനപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ദുരുപയോഗപ്പെടുത്തുന്നതുമെല്ലാം അന്ത്യനാളിന്റെ സൂക്ഷ്മലക്ഷണങ്ങളില്‍ നബി(സ) എണ്ണിയതായി കാണാം. ജീവിതസൂക്ഷ്മത, ദൈവ ഭയം, ധാര്‍മ്മിക ചിന്ത തുടങ്ങിയവ കൈമോശം വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതു സംഭവിക്കുന്നതാവട്ടെ മനുഷ്യനില്‍ ആര്‍ത്തിയും സ്വാര്ഥതയുമെല്ലാം വര്‍ധിക്കുമ്പോഴുമാണ്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala1 day ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്