Connect with us

Video Stories

വര്‍ധ തകര്‍ത്ത ചെന്നൈയില്‍ ഇംഗ്ലണ്ടിനെ തൂത്തെറിയാന്‍ ഇന്ത്യ

Published

on

ചെന്നൈ :ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. തമിഴ് നാട്ടിലുണ്ടായ വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേടുപാടുകളുണ്ടായ സ്‌റ്റേഡിയം അറ്റകുറ്റപ്പണികള്‍ ചെയ്ത് മത്സര യോഗ്യമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ മൈതാനത്തിനോ, പിച്ചിനോ ഒന്നും സംഭവിച്ചിട്ടില്ല. ചുഴലി മുന്‍കൂട്ടി കണ്ട് പിച്ചിനു പൂര്‍ണ സംരക്ഷണ കവചമൊരുക്കിയിരുന്നു. എന്നാല്‍, മൈതാനത്തിലെ പവിലിയന്‍ എന്‍ഡിലെ സൈറ്റ് സ്‌ക്രീന്‍ കാറ്റിന്റെ ശക്തിയില്‍ വീണു. ഇതു പുനഃസ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചിട്ടു ഫ്‌ളെഡ്‌ലൈറ്റുകള്‍ സജ്ജമാക്കാനുള്ള ജോലികളും പുരോഗമിക്കുന്നു.

കൂടാതെ ഗാലറിയിലെ താല്‍ക്കാലിക കസേരകള്‍ ചുഴലിക്കാറ്റില്‍ ചിതറിത്തെറിച്ചിരുന്നു. പരമ്പരയില്‍ 3-0ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് മുഖ്യ പേസറായ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പിന്‍മാറ്റം കനത്ത തിരിച്ചടിയാണ്. ചുമലിന് ശസ്ത്രക്രിയ നടത്തി ഏറെ നാള്‍ വിട്ടു നിന്ന ശേഷം വിശാഖപട്ടണം ടെസ്റ്റില്‍ തിരിച്ചെത്തിയ ആന്‍ഡേഴ്‌സണ് അസുഖം മൂലം വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചതായി ക്യാപ്റ്റന്‍ കുക്ക് അറിയിച്ചു. അതേ സമയം ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ മത്സരം വിജയിച്ചുവെന്ന റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരമാണ് ചെന്നൈയില്‍ ഇന്ത്യക്കുള്ളത്.

2013ല്‍ ഓസീസിനെതിരെ നാല് ടെസ്റ്റുകള്‍ വിജയിച്ചതാണ് നിലവിലെ ഇന്ത്യന്‍ റെക്കോര്‍ഡ്. മത്സരം സമനിലയില്‍ ആയാല്‍ പോലും ഇന്ത്യ മറ്റൊരു റെക്കോര്‍ഡിന് അര്‍ഹരാവും. 18 ടെസ്റ്റുകളില്‍ തോല്‍വിയറിയാത്ത റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 84 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ടീമും ഇതു വരെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. വിവാഹ ശേഷം ടീമിനൊപ്പം ചേര്‍ന്ന ഇഷാന്ത് ശര്‍മയ്ക്കു അവസരം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്തിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചന. അതേ സമയം ഇംഗ്ലണ്ട് നിരയില്‍ ഇടം കയ്യന്‍ സ്പിന്നര്‍ ലിയാം ഡോസണ്‍ അരങ്ങേറ്റം കുറിച്ചേക്കും. എന്നാല്‍ പരിക്കേറ്റ സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്റെ കാര്യം ഉറപ്പില്ല. സ്റ്റ്യൂവര്‍ട്ട് ബ്രോഡ് കളിക്കാത്ത പക്ഷം ക്രിസ് വോക്‌സിനു അവസരം ലഭിക്കും. വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂടിയിട്ട ചെന്നൈയിലെ പിച്ച് ഏതു തരത്തിലായിരിക്കും ബൗളര്‍മാരെ സഹായിക്കുക എന്ന കാര്യം അവ്യക്തമാണ്. അന്തരീക്ഷ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ അനുകൂലമാവുമെന്നാണ് കരുതുന്നത്. അശ്വിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ പിച്ച് പൊതുവെ സ്പിന്നിനെ തുണക്കുന്നതായതിനാല്‍ ഇംഗ്ലീഷ് ടീമിന് ഇക്കാര്യത്തില്‍ ആധി കൂടുതലാണ്.

ചെന്നൈയില്‍ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും നാലെണ്ണത്തില്‍ ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യയാവട്ടെ ചെപ്പോക്കില്‍ കളിച്ച 31 ടെസ്റ്റുകളില്‍ 13 എണ്ണവും വിജയിച്ചിട്ടുണ്ട്. പരമ്പരയില്‍ ഇതിനോടകം 640 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 135 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാവും. 1971ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍ എടുത്ത 774 റണ്‍സാണ് ഒരു പരമ്പരയില്‍ ഇന്ത്യക്കാരന്‍ നേടിയ ഏറ്റവും കൂടിയ റണ്‍സ്. 27 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന് ഒമ്പത് വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending