Connect with us

Video Stories

കാമ്പസുകള്‍ക്ക് അന്യമാകുന്ന സ്വാതന്ത്ര്യം, ജനാധിപത്യം

Published

on


സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നത് എസ്.എഫ്.ഐയുടെ പതാകയില്‍ ആലേഖനം ചെയ്യപ്പെട്ട വാക്കുകളാണ്. കാലങ്ങളായി ഇതിന് ഘടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആ പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളതെങ്കിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതോടെ എവിടെ ഈ മുദ്രാവാക്യങ്ങള്‍ എന്ന് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. സംഘടനയുടെ നീണ്ടകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നൂറുക്കണക്കായ പ്രവര്‍ത്തകര്‍ വിയോജിപ്പിന്റെ സ്വരങ്ങളുയര്‍ത്തി വഴിമാറി നടന്നിട്ടുണ്ടെങ്കിലും ഇതു പോലെ സംഘടിതമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആസംഘടനയുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രമേ ഉയര്‍ന്നുവന്നിട്ടുള്ളൂ. വിദ്യാര്‍ത്ഥികളുടെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടം സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് എക്കാലവും തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന സ്ഥാപനത്തില്‍നിന്നുതന്നെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു വന്നത്. കായികമായ അഭ്യാസങ്ങളാല്‍ മാത്രം തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്തപ്പെട്ട നൂറുക്കണക്കായ കേരളത്തിലെ ക്യാമ്പസുകളില്‍ ഇതിന്റെ അനുരണനങ്ങള്‍ തരങ്കം തീര്‍ക്കുമെന്ന കാര്യശുബോദര്‍ക്കമാണ്.
കാന്റീനില്‍ പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും യൂണിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ചിരിക്കുന്നത് അതിനെല്ലാം അപ്പുറമുള്ള കാര്യമാണ്. മൂന്നാം വര്‍ഷ ബിരുദ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതും അതിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങളും എസ്.എഫ്.ഐ യെ മാത്രമല്ല സി.പി.എം പാര്‍ട്ടിയെ തന്നെ അലോസരപ്പെടുത്താന്‍ പര്യാപ്തമാണ്. കോളജ് യൂണിയന്റെ ഓമനപ്പേരില്‍ കാമ്പസില്‍ നടക്കുന്ന കിരാത വാഴ്ച്ചക്കെതിരെ എസ്.എഫ്.ഐയെ സ്‌നേഹിക്കുകയും സി.പി.എം പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ പ്രതിരോധം ഉയര്‍ന്നു വരാന്‍ ആരംഭിച്ചിരിക്കുന്നു എന്നതാണത്. കുത്തേറ്റ അഖിലിന്റെ നേതൃത്വത്തില്‍ കോളജ് കാന്റീനില്‍ നടന്നത് കേവലം ഒരു പാട്ടുപാടല്‍ മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ എസ്.എഫ്.ഐ അനുഭാവിയായ അവനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല. മറിച്ച് കാമ്പസില്‍ നിലനില്‍ക്കുന്ന സ്റ്റാലിനിസ്റ്റ് പ്രവണതകള്‍ക്കെതിരായ കൂട്ടായ്മയായിരുന്നു അന്ന് അവിടെ രൂപപ്പെട്ടത്. ഈ കൂട്ടായ്മ നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനെ മുളയിലെ നുള്ളിക്കളയുക എന്ന ലക്ഷ്യത്തോടെയാണ് സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പതിവില്‍ നിന്ന് വിഭിന്നമായി എസ്.എഫ്.ഐ നേതൃത്വത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇതാദ്യമായി കാമ്പസില്‍ രൂപപ്പെട്ട ഒരു സംഘര്‍ഷത്തിന്റെ കടിഞ്ഞാണ്‍ അവരുടെ കൈകളില്‍ നിന്ന് വഴുതിപ്പോവുകയായിരുന്നു.
സംഭവത്തില്‍ ഉയര്‍ന്നുവന്ന കൂട്ടമായ പ്രതിഷേധം നേതൃത്വത്തെ ഏറെ ഭയപ്പാടിലും ആശങ്കയിലുമാക്കിയിരിക്കുകയാണ്. നേതൃത്വത്തിന്റെ ഏതു നരനായാട്ടിലും തങ്ങള്‍ക്കെതിര്‍പ്പുണ്ടെങ്കിലും ക മ ഉരുവിടാത്ത സാഹചര്യത്തില്‍നിന്നാണ് അഞ്ഞൂറോളം കുട്ടികള്‍ അതേ നേതൃത്വത്തിനെതിരെ പരാതിയുമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും ഒരു ഘട്ടത്തില്‍ നേതൃത്വം സമ്മതിച്ചിരുന്നില്ല. സംഭവത്തില്‍ എസ്.എഫ്.ഐക്ക് പങ്കില്ലെന്ന് ജില്ലാ കമ്മറ്റി പ്രസ്താവനയിറക്കുകയുമുണ്ടായി. എന്നാല്‍ കാമ്പസിനുള്ളില്‍ തങ്ങള്‍ക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും പരിഭ്രമിക്കാതെ കാമ്പസിനു മുന്നില്‍ കുത്തിയിരുപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന ഉറപ്പിന്‍മേലാണ് പിരിഞ്ഞുപോയത്. നിമിഷങ്ങള്‍ക്കകം തന്നെ യൂണിറ്റ് കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ട് ദേശീയ പ്രസിഡന്റിന് പ്രസ്താവന ഇറക്കേണ്ടിയും വന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാമ്പസിലെ എസ്.എഫ്.ഐ തേര്‍വാഴ്ച്ചക്കെതിരായ പ്രതിരോധത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കാന്‍ കഴിയില്ലെന്നാണ് കാമ്പസിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. കാമ്പസില്‍ പഠനാന്തരീക്ഷം നിലനില്‍ക്കില്ലെന്ന ആരോപണം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. സംഘടനയെ സ്‌നേഹിച്ചാണ് കാമ്പസിലെത്തിയതെന്നും എന്നാല്‍ നേതൃത്വത്തിന്റെ ചെയ്തികളില്‍ മനംമടുത്ത് ഇപ്പേള്‍ സംഘടനയോട് വെറുപ്പാണെന്നും പലരും തുറന്നടിക്കുന്നു. നേതാക്കള്‍ ക്ലാസില്‍ കയറാറില്ലെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം കാമ്പസില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നുമെല്ലാം അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കലാലയ മുത്തശ്ശിയെ ഈ രീതിയിലാക്കി മാറ്റുന്നതില്‍ അവിടുത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും പങ്കും ഇപ്പോള്‍ പുറത്തുവരികയാണ്. വിദ്യാര്‍ത്ഥി നേതാക്കള്‍ സമാന്തര ഭരണം നടത്തുമ്പോള്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയെന്നതാണ് പലപ്പോഴും അധികാരികളുടെ ചുമതല. യൂണിയന്‍ നേതൃത്വത്തിനെതിരെ നിരന്തരം ലഭിക്കുന്ന പരാതികള്‍ അവഗണിക്കുന്ന മാനേജ്‌മെന്റ് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ നല്‍കിയ പരാതികള്‍ പോലും മുഖവിലക്കെടുക്കാന്‍ തയ്യാറാവാറില്ല. യൂണിറ്റിന്റെ പേരു പറഞ്ഞ് വിദ്യാര്‍ത്ഥി കാലം കഴിഞ്ഞ ആളുകള്‍ കാമ്പസില്‍ വിലസുകയാണ്. എസ്.എഫ്.ഐ ഓഫീസ് ഇടിമുറി എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിക്കുകയും എതിര്‍ക്കുന്നവരെ അവിടെ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്നതും അവിടുത്തെ പതിവാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള നേതാക്കളുടെ ചുറ്റിയടിയും വിദ്യാര്‍ത്ഥികളെ വിരട്ടലുമെല്ലാം കാമ്പസിലെ ദിനചര്യയാണ്. എന്നാല്‍ ഇതിലൊന്നും ഇടപെടാതെ കാമ്പസിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കൈമാറിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും വലിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയിട്ടും പുതിയ വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളിലായതിനാല്‍ താനൊന്നും അറിഞ്ഞില്ലെന്ന പ്രിന്‍സിപ്പളിന്റെ പ്രതികരണം തന്നെ ഈ നിരുത്തരവാദിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും കലാലയത്തെ ക്രിമിനലുകളുടെ സങ്കേതമാക്കി മാറ്റുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. സംഘര്‍ഷസമയങ്ങളില്‍ പോലും അവിടെയെത്തുന്ന പൊലീസുകാര്‍ നിഷ്‌ക്രിയരായി മാറുകയാണ്. അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ കണ്‍മുന്നിലുണ്ടായിട്ടും ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ നിസ്സഹായതയുടെ തെളിവാണ്. എന്ത് കൊടുംപാതകം ചെയ്താലും തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പാണ് ഇത്തരം അഴിഞ്ഞാട്ടത്തിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴാകട്ടെ സി.പി.എമ്മും പോഷക സംഘടനകളും നടത്താറുള്ള സമരങ്ങള്‍ക്ക് ചോരയുടെ നിറം നല്‍കുന്നത് കോളജിനെ കരുവാക്കിക്കൊണ്ടാണ്. ക്യാമ്പസുകളില്‍ പൊലീസിനു പ്രവേശിക്കാനുള്ള വിലക്കും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്താണ് സമര സന്ദര്‍ഭങ്ങളില്‍ ഈ കലാലയത്തെ താവളമാക്കാറുള്ളത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാമ്പസിനെ ക്രിമിനലുകളുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടത്. എന്നാല്‍ അവിടുത്തെ സകല നെറികേടുകള്‍ക്കും ഒത്താശ ചെയ്യുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് അത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നത് അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അഭികാമ്യമല്ല.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending