Video Stories
കാമ്പസുകള്‍ക്ക് അന്യമാകുന്ന സ്വാതന്ത്ര്യം, ജനാധിപത്യം
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നത് എസ്.എഫ്.ഐയുടെ പതാകയില്‍ ആലേഖനം ചെയ്യപ്പെട്ട വാക്കുകളാണ്. കാലങ്ങളായി ഇതിന് ഘടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആ പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളതെങ്കിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതോടെ എവിടെ ഈ മുദ്രാവാക്യങ്ങള്‍ എന്ന് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. സംഘടനയുടെ നീണ്ടകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നൂറുക്കണക്കായ പ്രവര്‍ത്തകര്‍ വിയോജിപ്പിന്റെ സ്വരങ്ങളുയര്‍ത്തി വഴിമാറി നടന്നിട്ടുണ്ടെങ്കിലും ഇതു പോലെ സംഘടിതമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആസംഘടനയുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രമേ ഉയര്‍ന്നുവന്നിട്ടുള്ളൂ. വിദ്യാര്‍ത്ഥികളുടെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടം സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് എക്കാലവും തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന സ്ഥാപനത്തില്‍നിന്നുതന്നെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു വന്നത്. കായികമായ അഭ്യാസങ്ങളാല്‍ മാത്രം തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്തപ്പെട്ട നൂറുക്കണക്കായ കേരളത്തിലെ ക്യാമ്പസുകളില്‍ ഇതിന്റെ അനുരണനങ്ങള്‍ തരങ്കം തീര്‍ക്കുമെന്ന കാര്യശുബോദര്‍ക്കമാണ്.
കാന്റീനില്‍ പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും യൂണിവേഴ്സിറ്റി കോളജില്‍ സംഭവിച്ചിരിക്കുന്നത് അതിനെല്ലാം അപ്പുറമുള്ള കാര്യമാണ്. മൂന്നാം വര്‍ഷ ബിരുദ പൊളിറ്റിക്സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതും അതിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങളും എസ്.എഫ്.ഐ യെ മാത്രമല്ല സി.പി.എം പാര്‍ട്ടിയെ തന്നെ അലോസരപ്പെടുത്താന്‍ പര്യാപ്തമാണ്. കോളജ് യൂണിയന്റെ ഓമനപ്പേരില്‍ കാമ്പസില്‍ നടക്കുന്ന കിരാത വാഴ്ച്ചക്കെതിരെ എസ്.എഫ്.ഐയെ സ്നേഹിക്കുകയും സി.പി.എം പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ പ്രതിരോധം ഉയര്‍ന്നു വരാന്‍ ആരംഭിച്ചിരിക്കുന്നു എന്നതാണത്. കുത്തേറ്റ അഖിലിന്റെ നേതൃത്വത്തില്‍ കോളജ് കാന്റീനില്‍ നടന്നത് കേവലം ഒരു പാട്ടുപാടല്‍ മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ എസ്.എഫ്.ഐ അനുഭാവിയായ അവനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല. മറിച്ച് കാമ്പസില്‍ നിലനില്‍ക്കുന്ന സ്റ്റാലിനിസ്റ്റ് പ്രവണതകള്‍ക്കെതിരായ കൂട്ടായ്മയായിരുന്നു അന്ന് അവിടെ രൂപപ്പെട്ടത്. ഈ കൂട്ടായ്മ നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനെ മുളയിലെ നുള്ളിക്കളയുക എന്ന ലക്ഷ്യത്തോടെയാണ് സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പതിവില്‍ നിന്ന് വിഭിന്നമായി എസ്.എഫ്.ഐ നേതൃത്വത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇതാദ്യമായി കാമ്പസില്‍ രൂപപ്പെട്ട ഒരു സംഘര്‍ഷത്തിന്റെ കടിഞ്ഞാണ്‍ അവരുടെ കൈകളില്‍ നിന്ന് വഴുതിപ്പോവുകയായിരുന്നു.
സംഭവത്തില്‍ ഉയര്‍ന്നുവന്ന കൂട്ടമായ പ്രതിഷേധം നേതൃത്വത്തെ ഏറെ ഭയപ്പാടിലും ആശങ്കയിലുമാക്കിയിരിക്കുകയാണ്. നേതൃത്വത്തിന്റെ ഏതു നരനായാട്ടിലും തങ്ങള്‍ക്കെതിര്‍പ്പുണ്ടെങ്കിലും ക മ ഉരുവിടാത്ത സാഹചര്യത്തില്‍നിന്നാണ് അഞ്ഞൂറോളം കുട്ടികള്‍ അതേ നേതൃത്വത്തിനെതിരെ പരാതിയുമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും ഒരു ഘട്ടത്തില്‍ നേതൃത്വം സമ്മതിച്ചിരുന്നില്ല. സംഭവത്തില്‍ എസ്.എഫ്.ഐക്ക് പങ്കില്ലെന്ന് ജില്ലാ കമ്മറ്റി പ്രസ്താവനയിറക്കുകയുമുണ്ടായി. എന്നാല്‍ കാമ്പസിനുള്ളില്‍ തങ്ങള്‍ക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും പരിഭ്രമിക്കാതെ കാമ്പസിനു മുന്നില്‍ കുത്തിയിരുപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന ഉറപ്പിന്മേലാണ് പിരിഞ്ഞുപോയത്. നിമിഷങ്ങള്‍ക്കകം തന്നെ യൂണിറ്റ് കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ട് ദേശീയ പ്രസിഡന്റിന് പ്രസ്താവന ഇറക്കേണ്ടിയും വന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാമ്പസിലെ എസ്.എഫ്.ഐ തേര്‍വാഴ്ച്ചക്കെതിരായ പ്രതിരോധത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കാന്‍ കഴിയില്ലെന്നാണ് കാമ്പസിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. കാമ്പസില്‍ പഠനാന്തരീക്ഷം നിലനില്‍ക്കില്ലെന്ന ആരോപണം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. സംഘടനയെ സ്നേഹിച്ചാണ് കാമ്പസിലെത്തിയതെന്നും എന്നാല്‍ നേതൃത്വത്തിന്റെ ചെയ്തികളില്‍ മനംമടുത്ത് ഇപ്പേള്‍ സംഘടനയോട് വെറുപ്പാണെന്നും പലരും തുറന്നടിക്കുന്നു. നേതാക്കള്‍ ക്ലാസില്‍ കയറാറില്ലെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം കാമ്പസില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നുമെല്ലാം അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കലാലയ മുത്തശ്ശിയെ ഈ രീതിയിലാക്കി മാറ്റുന്നതില്‍ അവിടുത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും പങ്കും ഇപ്പോള്‍ പുറത്തുവരികയാണ്. വിദ്യാര്‍ത്ഥി നേതാക്കള്‍ സമാന്തര ഭരണം നടത്തുമ്പോള്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയെന്നതാണ് പലപ്പോഴും അധികാരികളുടെ ചുമതല. യൂണിയന് നേതൃത്വത്തിനെതിരെ നിരന്തരം ലഭിക്കുന്ന പരാതികള്‍ അവഗണിക്കുന്ന മാനേജ്മെന്റ് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ നല്കിയ പരാതികള്‍ പോലും മുഖവിലക്കെടുക്കാന്‍ തയ്യാറാവാറില്ല. യൂണിറ്റിന്റെ പേരു പറഞ്ഞ് വിദ്യാര്‍ത്ഥി കാലം കഴിഞ്ഞ ആളുകള്‍ കാമ്പസില്‍ വിലസുകയാണ്. എസ്.എഫ്.ഐ ഓഫീസ് ഇടിമുറി എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിക്കുകയും എതിര്‍ക്കുന്നവരെ അവിടെ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്നതും അവിടുത്തെ പതിവാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള നേതാക്കളുടെ ചുറ്റിയടിയും വിദ്യാര്‍ത്ഥികളെ വിരട്ടലുമെല്ലാം കാമ്പസിലെ ദിനചര്യയാണ്. എന്നാല്‍ ഇതിലൊന്നും ഇടപെടാതെ കാമ്പസിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കൈമാറിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും വലിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയിട്ടും പുതിയ വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളിലായതിനാല്‍ താനൊന്നും അറിഞ്ഞില്ലെന്ന പ്രിന്‍സിപ്പളിന്റെ പ്രതികരണം തന്നെ ഈ നിരുത്തരവാദിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും കലാലയത്തെ ക്രിമിനലുകളുടെ സങ്കേതമാക്കി മാറ്റുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. സംഘര്‍ഷസമയങ്ങളില്‍ പോലും അവിടെയെത്തുന്ന പൊലീസുകാര്‍ നിഷ്ക്രിയരായി മാറുകയാണ്. അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ കണ്മുന്നിലുണ്ടായിട്ടും ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ നിസ്സഹായതയുടെ തെളിവാണ്. എന്ത് കൊടുംപാതകം ചെയ്താലും തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പാണ് ഇത്തരം അഴിഞ്ഞാട്ടത്തിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴാകട്ടെ സി.പി.എമ്മും പോഷക സംഘടനകളും നടത്താറുള്ള സമരങ്ങള്‍ക്ക് ചോരയുടെ നിറം നല്‍കുന്നത് കോളജിനെ കരുവാക്കിക്കൊണ്ടാണ്. ക്യാമ്പസുകളില്‍ പൊലീസിനു പ്രവേശിക്കാനുള്ള വിലക്കും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്താണ് സമര സന്ദര്‍ഭങ്ങളില്‍ ഈ കലാലയത്തെ താവളമാക്കാറുള്ളത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാമ്പസിനെ ക്രിമിനലുകളുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടത്. എന്നാല്‍ അവിടുത്തെ സകല നെറികേടുകള്‍ക്കും ഒത്താശ ചെയ്യുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് അത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നത് അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അഭികാമ്യമല്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

