Connect with us

Video Stories

എന്‍.ഐ.എ ബില്‍: ലീഗ് നിലപാടിനെ വിമര്‍ശിക്കുന്നവരോട് വിനയപൂര്‍വം

Published

on

ഷെരീഫ് സാഗർ

എന്താണ് എൻ.ഐ.എ?

അത് ദേശസുരക്ഷയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒരു അന്വേഷണ ഏജൻസിയാണ്. 166 നിഷ്‌കളങ്കരായ മനുഷ്യരെ വെടിവെച്ചുകൊന്ന മുംബൈ ഭീകരാക്രമണത്തിനു ശേഷം National Investigation Agency (NIA) Act of 2008 പ്രകാരമാണ് എൻ.ഐ.എ പ്രവർത്തനം ആരംഭിച്ചത്.

2019ലെ NIA (Amendment) Bill എന്താണ്? 
അന്വേഷണത്തിൽ വരുന്ന കുറ്റകൃത്യങ്ങളിൽ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം എന്നിവ ഉൾപ്പെടുത്തി. അന്വേഷണ പരിധി വിപുലീകരിച്ചു. സെഷൻസ് കോടതിയെ പ്രത്യേക കോടതിയാക്കാൻ അനുമതി നൽകി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാൽ അവർക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ കൂടി പിൻബലത്തോട് കൂടി കേസെടുക്കാൻ ഇന്ത്യാ ഗവൺമെന്റിന് അനുവാദം.

ഇതിൽ എതിർക്കപ്പെടാനുള്ളത് എന്താണ്?
ഇത്തരം നിയമങ്ങളും ഏജൻസികളും ഭരണകൂടത്തിന്റെ കളിപ്പാവകളാകരുത് എന്ന് ഓർമ്മിപ്പിക്കണം.

മൂന്ന് അംഗങ്ങളുള്ള സി.പി.എം എന്ത് എതിർ ശബ്ദമാണ് ഈ ഭേദഗതിക്കെതിരെ പാർലമെന്റിൽ ഉയർത്തിയത്? 
കാര്യമായ ഒരു ഒച്ചയും പൊന്തിയില്ല.

മൂന്ന് അംഗങ്ങളുള്ള മുസ്‌ലിംലീഗ് എന്തു ചെയ്തു? 
രണ്ട് അംഗങ്ങൾ ബില്ലുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ദുരുപയോഗങ്ങൾ ആവർത്തിക്കരുതെന്ന് ആഭ്യന്തര മന്ത്രിയുടെ മുഖത്തു നോക്കി ശക്തമായി തെളിവുകൾ സഹിതം ആവശ്യപ്പെട്ടു. 
.
.
ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച ലീഗ് നിലപാടിനെ പരിഹസിച്ചും കനൽത്തരി ഊതിക്കത്തിച്ചുമുള്ള ആഘോഷങ്ങൾ അക്ഷരാർത്ഥത്തിൽ ശുദ്ധ വിവരക്കേടാണ്. അംഗബലമില്ലാത്തവർ വോട്ടിങ് ബഹിഷ്‌ക്കരിക്കുക എന്നത് ഗ്രാമപഞ്ചായത്ത് ബോർഡുകളിൽ പോലും പതിവാണ്. അതേ ലീഗ് ഇവിടെയും ചെയ്തുള്ളൂ. പാർലമെന്റിൽ വിയോജിപ്പ് ഡോക്യുമെന്റ് ചെയ്ത ശേഷം ഇറങ്ങിപ്പോവുക എന്നതാണ് ബഹിഷ്‌ക്കരണത്തിന്റെ രീതി. ആ ഫ്ളോറിനെക്കുറിച്ച് സാമാന്യബോധമുള്ളവർ ഈ വിഷയത്തിൽ ആക്ഷേപം ഉന്നയിക്കുമെന്നു തോന്നുന്നില്ല. .
.
സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളിൽ സാധാരണ വോട്ടെടുപ്പ് നടക്കാറില്ല. പിന്നെങ്ങനെയാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്? ഡിവിഷൻ ആവശ്യപ്പെട്ടത് അസദുദ്ദീൻ ഉവൈസിയാണ്. അവിടെ അമിത് ഷായുടെ കുറുക്കൻ ബുദ്ധി വിജയിച്ചു. ‘പേടിപ്പിക്കാൻ നോക്കല്ലേ’ എന്നു പറഞ്ഞ ഉവൈസിയോട് ‘നിങ്ങളുടെ ഉള്ളിൽ പേടിയുള്ളതിന് ഞങ്ങളെന്തു പിഴച്ചു’ എന്നാണ് അമിത് ഷായുടെ മറുപടി. ഭീകരതയുടെ പക്ഷത്തു നിൽക്കുന്നവരെ ഒന്നു കാണട്ടെ എന്നു ഭീഷണിയും. ആ കുരുക്കിൽ ആരിഫും വീണു. 
.
NIA (Amendment) Bill 2019 പബ്ലിക് ഡോക്യുമെന്റാണ്. അതിൽ ന്യൂനപക്ഷത്തിനെതിരായി ഒന്നുമില്ല. ശരീഅത്ത്, മുത്തലാഖ് വിഷയങ്ങൾ പോലെ സമുദായത്തെ നേർക്കുനേർ അഭിസംബോധന ചെയ്യുന്നുമില്ല. രാജ്യത്തെ വിഘടനവാദികൾക്കും തീവ്രവാദികൾക്കുമെതിരായ നിയമമാണിത്. അതിൽ പേടിക്കേണ്ടത് അവർ മാത്രമാണ്. എന്നാൽ മുമ്പ് പലപ്പോഴും ചെയ്ത പോലെ, ഈ അമിതാധികാര ഭേദഗതി പാവങ്ങളുടെ നെഞ്ചത്തോട്ട് കയറാൻ ഉപയോഗിക്കരുത് എന്നു പറയൽ ഒരു ജനാധിപത്യ പാർട്ടിയുടെ ദൗത്യമാണ്. നിരപരാധികളെ ഇതിന്റെ പേരിൽ വേട്ടയാടരുത് എന്നു പറയാനുള്ള ആ ബാധ്യത മുസ്‌ലിംലീഗ് വെടിപ്പായി നിറവേറ്റിയിട്ടുണ്ട്. 
.
.
നൈസാമിനു വേണ്ടി ഇന്ത്യൻ യൂണിയന്റെ പട്ടാളത്തിനെതിരെ പടകൂട്ടിയ പാരമ്പര്യമുള്ള മജ് ലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ നേതാവായ അസദുദ്ദീൻ ഉവൈസിയല്ല ലീഗിന്റെ പാർലമെന്ററി നയം തീരുമാനിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് തന്നെ എതിർപ്പുകൾ രേഖപ്പെടുത്തിയും വിയോജിപ്പുകൾ നിയമമാക്കിയും പാരമ്പര്യമുള്ള പാർട്ടിയാണിത്. എന്തൊക്കെ പറഞ്ഞാലും, 1952 മുതൽ പാർലമെന്റിലെ അംഗുലീപരിമിതമായ മുസ്ലിംലീഗ് അംഗങ്ങൾക്കു നേരെ നിങ്ങൾ തിരിച്ചുവെച്ച ആ റഡാറുണ്ടല്ലോ. അതുതന്നെയാണ് ലീഗിന്റെ പ്രസക്തി. 


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending