Connect with us

Culture

സാമ്പത്തിക സംവരണത്തിലെ അനീതി പുറത്ത്: 500 മാര്‍ക്കുനേടിയ മുന്നാക്കക്കാരന് ഫീസ് 25,000രൂപ; പിന്നാക്കക്കാരന് ആറുലക്ഷം

Published

on


കെ.പി ജലീല്‍
പാലക്കാട്: ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാരിലെ പത്തുശതമാനം സംവരണം സാമൂഹികഅനീതിയുടെ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമത്തിലെ പഴുതുകളാണ് പിന്നാക്കവിഭാഗങ്ങള്‍ക്കും മുന്നാക്കക്കാര്‍ക്കുതന്നെയും പാരയായിരിക്കുന്നത്. ബില്‍ നിയമമായ ശേഷം നടന്ന ആദ്യസര്‍ക്കാര്‍ സംവരണത്തിലാണ് ഇത് വെളിച്ചത്തായിരിക്കുന്നത്. സാമ്പത്തികസംവരണം മൂലം ഇത്തവണത്തെ എം.ബി.ബി.എസ് സീറ്റുകളില്‍ മുന്നാക്കക്കാര്‍ നേടിയ സംവരണസീറ്റുകളാണ് അനീതി തുറന്നുകാട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 1455 സീറ്റുകളില്‍ 255 എണ്ണമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി (ഇ.ഡബ്ലിയു.എ്‌സ്) സംവരണംചെയ്തിട്ടുള്ളത്. ഇതിനായി വിദ്യാര്‍ത്ഥികള്‍ ഹാജരാക്കിയ സാക്ഷ്യപത്രമാണ് പഴുതുകളുടെ പ്രത്യക്ഷതെളിവ്. കേരളത്തില്‍ 12ശതമാനം മാത്രമുള്ള നായര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
ഇത്തവണത്തെ സര്‍ക്കാര്‍ എം.ബി.ബി.എസ് സീറ്റുകളില്‍ പിന്നാക്ക സമുദായത്തില്‍പെട്ട കുട്ടികളില്‍ നീറ്റ് പരീക്ഷയില്‍ 700ല്‍ 500 മാര്‍ക്ക് വരെ നേടിയവര്‍ക്കുപോലും (കേരളമെഡിക്കല്‍റാങ്ക് 6000ത്തോളം) കുറഞ്ഞ ഫീസുള്ള സര്‍ക്കാര്‍സീറ്റ് ലഭിച്ചിട്ടില്ലാത്തപ്പോള്‍ 480 മാര്‍ക്ക് ലഭിച്ച മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെഡി.കോളജില്‍ സീറ്റ് ലഭിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 3000 ത്തിലധികം സീറ്റുള്ളപ്പോള്‍ സര്‍ക്കാരില്‍ ഇത് 1455 മാത്രമാണ്. ഇതാണ് പിന്നാക്കവിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണം. മുസ്‌ലിം ക്വാട്ടയില്‍ ഇത്തവണ 1417 ആണ് സര്‍ക്കാര്‍ മെഡി.കോളജിലെ (കൊല്ലം പാരിപ്പള്ളി)അവസാനറാങ്ക് .ഈഴവവിഭാഗത്തിനുള്ള അവസാനറാങ്ക് 1654 ഉം. എന്നാല്‍ ഇ.ഡബ്ലിയു.എസ് ക്വാട്ടയില്‍ 8614 റാങ്ക് ലഭിച്ച കുട്ടിക്ക് സര്‍ക്കാര്‍ കോളജില്‍ (മഞ്ചേരി ഗവ. മെഡി.കോളജ്)സീറ്റ് ലഭിച്ചു.
കുശവവിഭാഗത്തിന് ലഭിച്ചതിന് ഏതാണ്ട് തുല്യമാണ് ഇത്- 8480. അതായത് പിന്നാക്കവിഭാഗത്തിലെ കുട്ടിയുടെ വാര്‍ഷികകുടുംബവരുമാനം ഒരുലക്ഷമായിരുന്നാലും സര്‍ക്കാര്‍സീറ്റ് ലഭിക്കാത്തപ്പോള്‍ മുന്നാക്കക്കാരിലെ കുടുംബത്തിന് 8 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെങ്കില്‍ സര്‍ക്കാര്‍ സീറ്റ് ലഭിച്ചു എന്നര്‍ത്ഥം. സ്വന്തമായി 1000 ചതുരശ്രയടി വീടും അഞ്ചേക്കറിന് താഴെ കൃഷിഭൂമിയും വാര്‍ഷികവരുമാനം എട്ടുലക്ഷത്തില്‍ താഴെയുള്ളവരും നാലുസെന്റുവരെ പുരയിടവുമുള്ളവര്‍ക്കാണ് ഇ.ഡബ്ലിയു.എസിന് അര്‍ഹരെന്നാണ് ചട്ടം. ഇത് വ്യാപകമായി ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്.
തഹസില്‍ദാര്‍മാരാണ് ഇ.ഡബ്ലിയു.എസ് സാക്ഷ്യപത്രം അനുവദിക്കുന്നത്. ഇനി വരുന്ന സര്‍ക്കാര്‍സര്‍വീസിലെ ഒഴിവുകളില്‍ ഈ ്അനീതി കൂടുതല്‍ പ്രകടമാകും.
സീറ്റുകള്‍ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ എം.ബി.ബി.എസ് സീറ്റുകള്‍ ഇവര്‍ക്കായി അനുവദിച്ചതെങ്കില്‍ സര്‍ക്കാര്‍ ഒഴിവുകളില്‍ എങ്ങനെയാണ് തസ്തികകള്‍ കൂട്ടാന്‍ കഴിയുക എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. ഭരണഘടനാദത്തമായ ജാതിസംവരണം സാമ്പത്തികത്തിന് വഴിമാറിയപ്പോഴാണ് ഈ അനീതി.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending