Culture
നിറയെ വൈരുദ്ധ്യങ്ങളുമായി വഫ ഫിറോസിന്റെ അഭിമുഖം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര്‍ വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ ഫിറോസിനെയും പൂര്‍ണമായും സഹായിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തതാണ് അഭിമുഖമെന്ന് അത് കാണുന്ന ആര്‍ക്കും പെട്ടന്ന് വ്യക്തമാവും. രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയും രൂക്ഷമായ ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കാറുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് വഫയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അവരെ പ്രതിരോധത്തിലാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ വഫ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനെയാണ് കഴിഞ്ഞ ദിവസം കണ്ടത്.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ശ്രീറാം വെങ്കട്ടരാമനുമായി ഒരിക്കല്‍ മാത്രം നേരിട്ടുകണ്ട പരിചയമാണുള്ളതെന്നാണ് വഫ പറയുന്നത്. ഒരു ടി.വി പരിപാടി കണ്ടപ്പോള്‍ ശ്രീറാമിനെ അഭിനന്ദിച്ച് വാട്‌സ് ആപ്പ് സന്ദേശമയച്ചു. അപ്പോള്‍ നേരിട്ട് കാണാന്‍ ഓഫീസിലേക്ക് ക്ഷണിച്ചു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസം രാത്രിയാണ് ശ്രീറാം താനുമായി ബന്ധപ്പെടുന്നതെന്നാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ച് ഒരു വാട്‌സ് ആപ്പ് സന്ദേശം കിട്ടിയപ്പോള്‍ തന്നെ താന്‍ കാറെടുത്ത് പോയെന്നും വഫ പറയുന്നു. ഇത്തരത്തില്‍ സഹായം ചോദിക്കുന്ന സുഹൃത്തുക്കളെ ഇനിയും സഹായിക്കുമെന്നും വഫ പറയുന്നുണ്ട്.
അര്‍ദ്ധരാത്രി ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ശ്രീറാം വിളിച്ചപ്പോള്‍ സഹായിക്കാന്‍ പോയതിനെ കുറിച്ചുള്ള ചോദ്യത്തിനും വഫ നല്‍കുന്ന മറുപടി തൃപ്തികരമല്ല. തന്റെ ഭര്‍ത്താവിനൊപ്പവും സഹോദരനൊപ്പവും അര്‍ദ്ധരാത്രി പുറത്ത് പോവാറുണ്ട്, പിതാവിനെയും ബന്ധുക്കളെയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോവാറുണ്ട് തുടങ്ങിയ മറുപടികളാണ് വഫ പറയുന്നത്. അടുത്ത ബന്ധുക്കളോടോപ്പം പോവുന്നത് പോലെയാണോ ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ഒരാള്‍ വിളിക്കുമ്പോള്‍ അര്‍ദ്ധരാത്രി പോവുന്നതെന്ന് ചോദ്യം അവതാരകന്‍ ചോദിക്കുന്നുമില്ല.
അപകടമുണ്ടായ ശേഷം ശ്രീറാം ഊബര്‍ വിളിച്ചാണ് തന്നെ വീട്ടിലേക്ക് അയച്ചതെന്ന് വഫ തന്നെ പറയുന്നുണ്ട്. എന്നാല്‍ ശ്രീറാമിന് നേരത്തെ തന്നെ വീ്ട്ടിലേക്ക് പോവാന്‍ വഫയെ വിളിക്കുന്നതിന് പകരം ഊബര്‍ വിളിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബൈക്ക് സൈഡില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നും അപ്പോള്‍ അമിത വേഗത്തില്‍ വന്ന ശ്രീറാമിന്റെ കാര്‍ പിറകില്‍ ഇടിക്കുകയായിരുന്നു എന്നുമാണ് ഇതുവരെ ദൃക്‌സാക്ഷികളെല്ലാം പറഞ്ഞത്. എന്നാല്‍ ബഷീറിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് തോന്നുന്നത് എന്നാണ് വഫ പറയുന്നത്. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഫ തയ്യാറാവുന്നുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം എന്നാണ് വഫ പറയുന്നത്. ശ്രീറാമിനെ ഒരു മണമുണ്ടായിരുന്നു എന്നും എന്നാല്‍ അത് മദ്യത്തിന്റെ മണമാണോ എന്ന് തനിക്കറിയില്ലെന്നുമാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ലെന്നും അതുകൊണ്ട് തനിക്ക് മദ്യത്തിന്റെ മണം അറിയില്ലെന്നുമാണ് വഫ പറയുന്നത്.
അമിത് വേഗതയിലാണോ ശ്രീറാം കാര്‍ ഓടിച്ചതെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ വഫ തയ്യാറാവുന്നില്ല. താന്‍ ഓടിച്ചതിനെക്കാള്‍ വേഗത്തിലാണ് ഓടിച്ചതെന്ന് മാത്രം മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ വഫയുടെ ഉടമസ്ഥതയിലുള്ള കാര്‍ മുമ്പും പല തവണ അമിത് വേഗതക്ക് പിഴ അടച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതിനെ കുറിച്ചൊന്നും ചോദിക്കാന്‍ തയ്യാറാവാത്ത അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വഫ പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയാണ് ചെയ്യുന്നത്.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ വെള്ളപൂശുന്ന അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്നത്. അഭിമുഖത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിറയുകയാണ്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും