Connect with us

Culture

നിറയെ വൈരുദ്ധ്യങ്ങളുമായി വഫ ഫിറോസിന്റെ അഭിമുഖം

Published

on

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര്‍ വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ ഫിറോസിനെയും പൂര്‍ണമായും സഹായിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തതാണ് അഭിമുഖമെന്ന് അത് കാണുന്ന ആര്‍ക്കും പെട്ടന്ന് വ്യക്തമാവും. രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയും രൂക്ഷമായ ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കാറുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് വഫയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അവരെ പ്രതിരോധത്തിലാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ വഫ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനെയാണ് കഴിഞ്ഞ ദിവസം കണ്ടത്.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ശ്രീറാം വെങ്കട്ടരാമനുമായി ഒരിക്കല്‍ മാത്രം നേരിട്ടുകണ്ട പരിചയമാണുള്ളതെന്നാണ് വഫ പറയുന്നത്. ഒരു ടി.വി പരിപാടി കണ്ടപ്പോള്‍ ശ്രീറാമിനെ അഭിനന്ദിച്ച് വാട്‌സ് ആപ്പ് സന്ദേശമയച്ചു. അപ്പോള്‍ നേരിട്ട് കാണാന്‍ ഓഫീസിലേക്ക് ക്ഷണിച്ചു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസം രാത്രിയാണ് ശ്രീറാം താനുമായി ബന്ധപ്പെടുന്നതെന്നാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ച് ഒരു വാട്‌സ് ആപ്പ് സന്ദേശം കിട്ടിയപ്പോള്‍ തന്നെ താന്‍ കാറെടുത്ത് പോയെന്നും വഫ പറയുന്നു. ഇത്തരത്തില്‍ സഹായം ചോദിക്കുന്ന സുഹൃത്തുക്കളെ ഇനിയും സഹായിക്കുമെന്നും വഫ പറയുന്നുണ്ട്.

അര്‍ദ്ധരാത്രി ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ശ്രീറാം വിളിച്ചപ്പോള്‍ സഹായിക്കാന്‍ പോയതിനെ കുറിച്ചുള്ള ചോദ്യത്തിനും വഫ നല്‍കുന്ന മറുപടി തൃപ്തികരമല്ല. തന്റെ ഭര്‍ത്താവിനൊപ്പവും സഹോദരനൊപ്പവും അര്‍ദ്ധരാത്രി പുറത്ത് പോവാറുണ്ട്, പിതാവിനെയും ബന്ധുക്കളെയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോവാറുണ്ട് തുടങ്ങിയ മറുപടികളാണ് വഫ പറയുന്നത്. അടുത്ത ബന്ധുക്കളോടോപ്പം പോവുന്നത് പോലെയാണോ ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ഒരാള്‍ വിളിക്കുമ്പോള്‍ അര്‍ദ്ധരാത്രി പോവുന്നതെന്ന് ചോദ്യം അവതാരകന്‍ ചോദിക്കുന്നുമില്ല.

അപകടമുണ്ടായ ശേഷം ശ്രീറാം ഊബര്‍ വിളിച്ചാണ് തന്നെ വീട്ടിലേക്ക് അയച്ചതെന്ന് വഫ തന്നെ പറയുന്നുണ്ട്. എന്നാല്‍ ശ്രീറാമിന് നേരത്തെ തന്നെ വീ്ട്ടിലേക്ക് പോവാന്‍ വഫയെ വിളിക്കുന്നതിന് പകരം ഊബര്‍ വിളിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബൈക്ക് സൈഡില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നും അപ്പോള്‍ അമിത വേഗത്തില്‍ വന്ന ശ്രീറാമിന്റെ കാര്‍ പിറകില്‍ ഇടിക്കുകയായിരുന്നു എന്നുമാണ് ഇതുവരെ ദൃക്‌സാക്ഷികളെല്ലാം പറഞ്ഞത്. എന്നാല്‍ ബഷീറിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് തോന്നുന്നത് എന്നാണ് വഫ പറയുന്നത്. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഫ തയ്യാറാവുന്നുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം എന്നാണ് വഫ പറയുന്നത്. ശ്രീറാമിനെ ഒരു മണമുണ്ടായിരുന്നു എന്നും എന്നാല്‍ അത് മദ്യത്തിന്റെ മണമാണോ എന്ന് തനിക്കറിയില്ലെന്നുമാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ലെന്നും അതുകൊണ്ട് തനിക്ക് മദ്യത്തിന്റെ മണം അറിയില്ലെന്നുമാണ് വഫ പറയുന്നത്.

അമിത് വേഗതയിലാണോ ശ്രീറാം കാര്‍ ഓടിച്ചതെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ വഫ തയ്യാറാവുന്നില്ല. താന്‍ ഓടിച്ചതിനെക്കാള്‍ വേഗത്തിലാണ് ഓടിച്ചതെന്ന് മാത്രം മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ വഫയുടെ ഉടമസ്ഥതയിലുള്ള കാര്‍ മുമ്പും പല തവണ അമിത് വേഗതക്ക് പിഴ അടച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതിനെ കുറിച്ചൊന്നും ചോദിക്കാന്‍ തയ്യാറാവാത്ത അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വഫ പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയാണ് ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ വെള്ളപൂശുന്ന അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്നത്. അഭിമുഖത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിറയുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Trending