Culture
നിറയെ വൈരുദ്ധ്യങ്ങളുമായി വഫ ഫിറോസിന്റെ അഭിമുഖം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര്‍ വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ ഫിറോസിനെയും പൂര്‍ണമായും സഹായിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തതാണ് അഭിമുഖമെന്ന് അത് കാണുന്ന ആര്‍ക്കും പെട്ടന്ന് വ്യക്തമാവും. രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയും രൂക്ഷമായ ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കാറുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് വഫയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അവരെ പ്രതിരോധത്തിലാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ വഫ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനെയാണ് കഴിഞ്ഞ ദിവസം കണ്ടത്.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ശ്രീറാം വെങ്കട്ടരാമനുമായി ഒരിക്കല്‍ മാത്രം നേരിട്ടുകണ്ട പരിചയമാണുള്ളതെന്നാണ് വഫ പറയുന്നത്. ഒരു ടി.വി പരിപാടി കണ്ടപ്പോള്‍ ശ്രീറാമിനെ അഭിനന്ദിച്ച് വാട്‌സ് ആപ്പ് സന്ദേശമയച്ചു. അപ്പോള്‍ നേരിട്ട് കാണാന്‍ ഓഫീസിലേക്ക് ക്ഷണിച്ചു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസം രാത്രിയാണ് ശ്രീറാം താനുമായി ബന്ധപ്പെടുന്നതെന്നാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ച് ഒരു വാട്‌സ് ആപ്പ് സന്ദേശം കിട്ടിയപ്പോള്‍ തന്നെ താന്‍ കാറെടുത്ത് പോയെന്നും വഫ പറയുന്നു. ഇത്തരത്തില്‍ സഹായം ചോദിക്കുന്ന സുഹൃത്തുക്കളെ ഇനിയും സഹായിക്കുമെന്നും വഫ പറയുന്നുണ്ട്.
അര്‍ദ്ധരാത്രി ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ശ്രീറാം വിളിച്ചപ്പോള്‍ സഹായിക്കാന്‍ പോയതിനെ കുറിച്ചുള്ള ചോദ്യത്തിനും വഫ നല്‍കുന്ന മറുപടി തൃപ്തികരമല്ല. തന്റെ ഭര്‍ത്താവിനൊപ്പവും സഹോദരനൊപ്പവും അര്‍ദ്ധരാത്രി പുറത്ത് പോവാറുണ്ട്, പിതാവിനെയും ബന്ധുക്കളെയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോവാറുണ്ട് തുടങ്ങിയ മറുപടികളാണ് വഫ പറയുന്നത്. അടുത്ത ബന്ധുക്കളോടോപ്പം പോവുന്നത് പോലെയാണോ ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ഒരാള്‍ വിളിക്കുമ്പോള്‍ അര്‍ദ്ധരാത്രി പോവുന്നതെന്ന് ചോദ്യം അവതാരകന്‍ ചോദിക്കുന്നുമില്ല.
അപകടമുണ്ടായ ശേഷം ശ്രീറാം ഊബര്‍ വിളിച്ചാണ് തന്നെ വീട്ടിലേക്ക് അയച്ചതെന്ന് വഫ തന്നെ പറയുന്നുണ്ട്. എന്നാല്‍ ശ്രീറാമിന് നേരത്തെ തന്നെ വീ്ട്ടിലേക്ക് പോവാന്‍ വഫയെ വിളിക്കുന്നതിന് പകരം ഊബര്‍ വിളിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബൈക്ക് സൈഡില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നും അപ്പോള്‍ അമിത വേഗത്തില്‍ വന്ന ശ്രീറാമിന്റെ കാര്‍ പിറകില്‍ ഇടിക്കുകയായിരുന്നു എന്നുമാണ് ഇതുവരെ ദൃക്‌സാക്ഷികളെല്ലാം പറഞ്ഞത്. എന്നാല്‍ ബഷീറിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് തോന്നുന്നത് എന്നാണ് വഫ പറയുന്നത്. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഫ തയ്യാറാവുന്നുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം എന്നാണ് വഫ പറയുന്നത്. ശ്രീറാമിനെ ഒരു മണമുണ്ടായിരുന്നു എന്നും എന്നാല്‍ അത് മദ്യത്തിന്റെ മണമാണോ എന്ന് തനിക്കറിയില്ലെന്നുമാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ലെന്നും അതുകൊണ്ട് തനിക്ക് മദ്യത്തിന്റെ മണം അറിയില്ലെന്നുമാണ് വഫ പറയുന്നത്.
അമിത് വേഗതയിലാണോ ശ്രീറാം കാര്‍ ഓടിച്ചതെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ വഫ തയ്യാറാവുന്നില്ല. താന്‍ ഓടിച്ചതിനെക്കാള്‍ വേഗത്തിലാണ് ഓടിച്ചതെന്ന് മാത്രം മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ വഫയുടെ ഉടമസ്ഥതയിലുള്ള കാര്‍ മുമ്പും പല തവണ അമിത് വേഗതക്ക് പിഴ അടച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതിനെ കുറിച്ചൊന്നും ചോദിക്കാന്‍ തയ്യാറാവാത്ത അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വഫ പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയാണ് ചെയ്യുന്നത്.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ വെള്ളപൂശുന്ന അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്നത്. അഭിമുഖത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിറയുകയാണ്.
Film
മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്
ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.
മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.
മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. .
ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.
Film
ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്.
18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 നുള്ളിൽ basilananthuproduction01@
കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ, ബേസിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ചിത്രത്തിൻ്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്ത് വിടും.
Film
മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
വമ്പൻ കാൻവാസ്, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്.
അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, പിആർഒ- ശബരി.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala19 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്