Video Stories
വയനാടിന് രാഹുലിന്റെ ഉറപ്പ് ഒപ്പമുണ്ടാവും

കെ.എസ് മുസ്തഫ
കല്‍പ്പറ്റ:
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രകൃതിക്ഷോഭങ്ങളില്‍ തുല്യതയില്ലാത്ത ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധി എം.പിയെത്തി. സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന 35000 ലധികം പേര്‍ക്കും തീരനോവുകള്‍ക്കിടയിലും ആശ്വാസമായി രാഹുലിന്റെ വരവ്. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം താനുണ്ടെന്ന് കാമ്പുകളില്‍ കഴിയുന്നവരെ ഹൃദയത്തില്‍ ചേര്‍ത്ത് രാഹുല്‍ ഉറുപ്പ് നല്കി. ഓരോ ക്യാമ്പിലെത്തുമ്പോഴും സര്‍വ്വതും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്ക്ചേര്‍ന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ക്യാമ്പില്‍ നിന്ന് പരിഹരിച്ചാണ് രാഹുല്‍ അടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ രാഹുല്‍ 10 പേരുടെ മരണത്തിനിടയാക്കിയ പുത്തമലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് പുത്തമലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവര്‍ താമസിക്കുന്ന മേപ്പാടിയിലെ ക്യാമ്പിലെത്തിയ അദ്ദേഹത്തിന് മുന്നില്‍ വേദനകളുടെ കണ്ണീരുമായി നൂറുകണക്കിനാളുകള്‍ വിങ്ങിപ്പൊട്ടി. ‘എത്ര പണം നല്കിയാലും നഷ്ടങ്ങള്‍ക്കു പരിഹാരമാവില്ലെന്നറിയാം. അടിയന്തര സഹായം നല്കാന് കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തും. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സ്കാനര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഊര്‍ജിതമാക്കാന്‍ ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു. പ്രളയബാധിതരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതരുത്. വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്യും. കാലവര്‍ഷ കെടുതികള്‍ നേരിടുന്നവര്‍ക്കു എത്രയും വേഗം സഹായം ലഭ്യമാക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തും. അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ശേഷം ജില്ലാ കലക്ടര്‍ എ.ആര് അജയകുമാറുമായി രാഹുല്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമങ്ങളുമായി സംസാരിച്ചു. പ്രകൃതിദുരന്ത ബാധിതര്‍ക്കു സാഹായം എത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം ഉണ്ടാകണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. വീടും സ്വത്തും നഷ്ടമായവരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം ലഭിക്കേണ്ടത്. വീടും കൃഷിയും മറ്റും നശിച്ചവര്‍ ആശങ്കയിലാണ്. ഇതു അകറ്റാന്‍ ഭരണകൂടത്തിനു കഴിയണം. ഉരുള്‍പൊട്ടിയും മറ്റും ബന്ധുക്കള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥയോടെ പങ്കുചേരുന്നു. എത്ര പണം നല്കിയാലും നഷ്ടങ്ങള്‍ക്കു പരിഹാരമാകില്ല. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഊര്ജിതമാക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിദുരന്തത്തിന്റെ തിക്തഫങ്ങളെ ജാതിയും മതവും മറന്നു ആളുകള്‍ ഒറ്റക്കെട്ടായി നേരിടുന്നത് സന്തോഷകരമാണ്. എല്ലാവരും ഒപ്പമുണ്ടെന്നു ദുരിതബാധിതരെ ബോധ്യപ്പെടുത്തുന്ന വിധത്തിലാകണം പ്രവര്‍ത്തനങ്ങളെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നേരത്തേ തിങ്കളാഴ്ച മടങ്ങുമെന്നറിയിച്ചിരുന്ന രാഹുല്‍ ദുരിതബാധിതരുടെ വേദനകള്‍ ഏറ്റെടുത്ത് ഇന്നലെയും ജില്ലയില്‍ തുടര്‍ന്നു. ഉരുള്‍പൊട്ടലില്‍ യുവദമ്പതികള്‍ മരിച്ച മുട്ടില്‍ കുട്ടമംഗലത്തെ പഴശ്ശി കോളനിയിലും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു. പുത്തമുലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന് മടവൂര്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india21 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ