Connect with us

Video Stories

വയനാടിന് രാഹുലിന്റെ ഉറപ്പ് ഒപ്പമുണ്ടാവും

Published

on


കെ.എസ് മുസ്തഫ
കല്‍പ്പറ്റ:

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രകൃതിക്ഷോഭങ്ങളില്‍ തുല്യതയില്ലാത്ത ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധി എം.പിയെത്തി. സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന 35000 ലധികം പേര്‍ക്കും തീരനോവുകള്‍ക്കിടയിലും ആശ്വാസമായി രാഹുലിന്റെ വരവ്. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം താനുണ്ടെന്ന് കാമ്പുകളില്‍ കഴിയുന്നവരെ ഹൃദയത്തില്‍ ചേര്‍ത്ത് രാഹുല്‍ ഉറുപ്പ് നല്‍കി. ഓരോ ക്യാമ്പിലെത്തുമ്പോഴും സര്‍വ്വതും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്ക്‌ചേര്‍ന്ന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ ക്യാമ്പില്‍ നിന്ന് പരിഹരിച്ചാണ് രാഹുല്‍ അടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ രാഹുല്‍ 10 പേരുടെ മരണത്തിനിടയാക്കിയ പുത്തമലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് പുത്തമലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവര്‍ താമസിക്കുന്ന മേപ്പാടിയിലെ ക്യാമ്പിലെത്തിയ അദ്ദേഹത്തിന് മുന്നില്‍ വേദനകളുടെ കണ്ണീരുമായി നൂറുകണക്കിനാളുകള്‍ വിങ്ങിപ്പൊട്ടി. ‘എത്ര പണം നല്‍കിയാലും നഷ്ടങ്ങള്‍ക്കു പരിഹാരമാവില്ലെന്നറിയാം. അടിയന്തര സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തും. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഊര്‍ജിതമാക്കാന്‍ ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു. പ്രളയബാധിതരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതരുത്. വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്യും. കാലവര്‍ഷ കെടുതികള്‍ നേരിടുന്നവര്‍ക്കു എത്രയും വേഗം സഹായം ലഭ്യമാക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തും. അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ശേഷം ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറുമായി രാഹുല്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമങ്ങളുമായി സംസാരിച്ചു. പ്രകൃതിദുരന്ത ബാധിതര്‍ക്കു സാഹായം എത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം ഉണ്ടാകണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. വീടും സ്വത്തും നഷ്ടമായവരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം ലഭിക്കേണ്ടത്. വീടും കൃഷിയും മറ്റും നശിച്ചവര്‍ ആശങ്കയിലാണ്. ഇതു അകറ്റാന്‍ ഭരണകൂടത്തിനു കഴിയണം. ഉരുള്‍പൊട്ടിയും മറ്റും ബന്ധുക്കള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥയോടെ പങ്കുചേരുന്നു. എത്ര പണം നല്‍കിയാലും നഷ്ടങ്ങള്‍ക്കു പരിഹാരമാകില്ല. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഊര്‍ജിതമാക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിദുരന്തത്തിന്റെ തിക്തഫങ്ങളെ ജാതിയും മതവും മറന്നു ആളുകള്‍ ഒറ്റക്കെട്ടായി നേരിടുന്നത് സന്തോഷകരമാണ്. എല്ലാവരും ഒപ്പമുണ്ടെന്നു ദുരിതബാധിതരെ ബോധ്യപ്പെടുത്തുന്ന വിധത്തിലാകണം പ്രവര്‍ത്തനങ്ങളെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നേരത്തേ തിങ്കളാഴ്ച മടങ്ങുമെന്നറിയിച്ചിരുന്ന രാഹുല്‍ ദുരിതബാധിതരുടെ വേദനകള്‍ ഏറ്റെടുത്ത് ഇന്നലെയും ജില്ലയില്‍ തുടര്‍ന്നു. ഉരുള്‍പൊട്ടലില്‍ യുവദമ്പതികള്‍ മരിച്ച മുട്ടില്‍ കുട്ടമംഗലത്തെ പഴശ്ശി കോളനിയിലും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു. പുത്തമുലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending