Video Stories
പുത്തുമലയിലെ ചെളിയിൽ ഇപ്പോഴും ഉപ്പയെ കാത്തിരിപ്പ്..കണ്ണീരോടെ ഒരപേക്ഷ..

ബശീർ ഫൈസി ദേശമംഗലം
ഇന്ന് രാവിലെ വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം വന്നു:
“ബശീർ ഫൈസി ഉസ്താദെ,
ഹജ്ജിന്റെ തിരക്കിൽ ആണ് എന്നറിയാം.
ഞാൻ ഷെഫീർ ആണ്.
മണത്തല പള്ളിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട്.
എന്റെ വീട് വയനാട്ടിലെ പുത്തുമലയിൽ ആണ്.
എന്റെ ഉപ്പ ഹംസ മണ്ണിനടിയിൽ ആണ്.
വാർത്തയിൽ കണ്ടു കാണുമല്ലോ,
എനിക്കെന്റെ ഉപ്പയെ കിട്ടണം.
എന്റെ വീട്ടിൽ ഉമ്മ സുഖമില്ലാത്ത ഒരു സഹോദരി അടക്കം 4 സഹോദരിമാർ
അവരുടെ 4 മക്കൾ
എന്റെ ഭാര്യ 2 മക്കൾ എന്നിവരാണ്ള്ളത്.
വളരെ ദുസ്സഹമായ ജീവിതം ആണ് എന്റേതു.
ഉരുൾ പൊട്ടലിൽ
എന്റെ വീടും സ്ഥാലവും എല്ലാം എനിക്ക് നഷ്ടമായി.
അതിലൊന്നും പരിഭവവും പരാതിയും ഇല്ല.
എന്റെ ഉപ്പ മണ്ണിനടിയിൽ ആണ് ഉസ്താടെ,
ഇതുവരെയുള്ള തിരച്ചിലിൽ കണ്ടെത്തിയില്ല.
ഞാൻ പലരോടും പറഞ്ഞു ദുആ ചെയ്യാൻ.
ഇന്ന് വീണ്ടും തിരച്ചിൽ ഉണ്ട്.
എന്റെ ഉപ്പയെ കിട്ടാൻ ദുആ ചെയ്യണം..”
ഇതായിരുന്നു ആ വോയിസ്.
കേട്ടിട്ടു ഞാൻ തരിച്ചു പോയി.
ഉള്ളിൽ ആരോ മുള്ള് കൊണ്ട് വലിഞ്ഞു കീറുന്ന പോലെ…
കുത്തിയൊലിച്ചു പോയ വീട്ടിൽ,
പുതഞ്ഞു പോയ ഉപ്പയെ കിട്ടാൻ ആ മകൻ കണ്ണീരോടെ കാത്തിരിക്കുകയാണ്.
ഷെഫീർ എവിടെയും എന്റെ ഉപ്പ മരിച്ചു എന്ന് പറയുന്നില്ല.
പകരം എന്റെ ഉപ്പയെ കിട്ടണം എന്ന്..
ദിവസങ്ങൾ പിന്നിട്ടിട്ടും
ഉപ്പ ജീവനോടെ മണ്ണിലെവിടെയോ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്ന ആ കത്തിരിപ്പുണ്ടല്ലോ…
എനിക്ക് വാക്കുകൾ കിട്ടുന്നില്ല..
എന്താണ് ദുആ ചെയ്യുക..!?
ഉരുൾ പൊട്ടി ദിവസങ്ങൾ പിന്നിട്ട
ആ ചെളിക്കൂനയിൽ നിന്ന്
ആ ഉപ്പയെ ജീവനോടെ കിട്ടണം എന്നോ…
അതോ ആ മയ്യിത്ത് എങ്കിലും അവസാന കാഴ്ചക്ക് കണ്ടു കൊടുക്കണം എന്നോ..
അള്ളാഹു ആണ് വലിയവൻ,
മണ്ണിനടിയിൽ ജീവന്റെ അവസാന തുടിപ്പെങ്കിലും ബാക്കിയുണ്ടാകാണേമേ
ഇല്ലങ്കിൽ ആ ജനാസ ആ കുടുംബത്തിന് അവസാനമായി ഒന്ന് കാണാൻ നീ വിധികൂട്ടണമേ..
പുത്തുമലയിൽ വിഖായ അടക്കമുള്ള മറ്റെല്ലാ സന്നദ്ധ സേവന പ്രവർത്തകരോടും ഞാൻ അപേക്ഷിക്കുന്നു.
നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരന്റെ നോവുന്ന കാത്തിരിപ്പിന് വിരാമം ഇടാൻ നിങ്ങൾ സഹായിക്കുമോ..
പരമാവധി ഈ വിവരം അവിടെയുള്ളവരിൽ എത്തിക്കുക.
ഷെഫീറിന്റെ നമ്പർ ഇതോടൊപ്പം വെക്കുന്നു.
9497833358.
ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ നിരാലംബമാണ്.
വീടും,സ്ഥലവും എല്ലാം ഒളിച്ചു പോയിട്ടുണ്ട്..
നിങ്ങൾ അദ്ദേഹത്തെ ഒന്ന് ബന്ധപ്പെട്ടു വീട് നിന്ന സ്ഥലം കാണിച്ചു തന്നാൽ അവിടെ ഒന്ന് എന്ത് ത്യാഗം സഹിച്ചും തിരച്ചിൽ നടത്തേണമേ..
എനിക്കെന്റെ കണ്ണുകൾ നിയന്ത്രിക്കാൻ ആവുന്നില്ല.
മരണത്തെക്കാൾ വേദന ജനകമാണ്,
സ്വന്തം ഉപ്പ മണ്ണിൽ പുതഞ്ഞു കിടക്കുന്നു എന്ന ഓർമ്മ…
എല്ലാവരും ഈ പോസ്റ്റ് വായിച്ച ഉടൻ പ്രാർത്ഥിക്കേണമേ
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച