Connect with us

Video Stories

സഹ്യനായി ഉണരാം നമുക്കുവേണ്ടിയും

Published

on


‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നുംവേണ്ട. നാലോഅഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുന്നത് എന്ന് മനസ്സിലാകും.’ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാധവ ്ഗാഡ്ഗില്‍ സമിതി ആറുവര്‍ഷംമുമ്പ് തന്റെ പഠനറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ സ്വര്‍ണലിപികളില്‍ കൊത്തിവെക്കപ്പെടേണ്ടവയാണ്.
അദ്ദേഹം പഠനവിധേയമാക്കിയതും പ്രവചിച്ചതുംപോലെ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം കാലാവസ്ഥാദുരന്തത്തിന്റെ തീക്ഷ്ണത രണ്ട് തിക്താനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. മൂന്നരക്കോടിയോളം ജനതയുടെ അധിവാസമേഖലയായ കേരളത്തില്‍ ഗാഡ്ഗിലിന്റെ മുന്നറിയിപ്പും താക്കീതും ശരിവെക്കുന്നതാണ് 2018ലെയും ഇക്കൊല്ലത്തെയും മഹാമാരികളും പ്രളയദുരന്തങ്ങളും.
ആമസോണ്‍പോലെ ലോകത്തെ എട്ട് ജൈവവൈവിധ്യമേഖലകളിലൊന്നാണ് നമ്മുടെ സ്വന്തംപശ്ചിമഘട്ടം. പരിസ്ഥിതിലോലപ്രദേശങ്ങളായാണ് ഈമേഖലയെ പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ യാഥാര്‍ത്ഥ്യബോധ്യത്തിന് നാം കുറെയധികം സമയംകളഞ്ഞുവെന്നതാണ് സത്യം. ജന്തുസസ്യപക്ഷിമേഖലകളുടെ അക്ഷയഖനി എന്നതുമാത്രമല്ല, ഗുജറാത്തില്‍നിന്ന് ഉല്‍ഭവിച്ച് തമിഴ്‌നാട് തീരത്ത് അവസാനിക്കുന്ന മൂവായിരത്തോളം കിലോമീറ്റര്‍ നീളമുള്ള സഹ്യപര്‍വതനിരയുടെ കീഴെ അന്തിയുറങ്ങുന്നത് കേരളം മാത്രമല്ല, കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും തമിഴ്‌നാട്ടിലെയുമൊക്കെ സാധാരണജനങ്ങളാണ്. ഇവിടെയാണ് നാം ഓരോരുത്തരും മനുഷ്യരെന്നനിലയില്‍ പാലിക്കേണ്ട ജാഗ്രത ബോധ്യപ്പെടേണ്ടത്.
ഏതുനിമിഷവും താണുവീഴുന്നൊരു ഡെമോക്ലസിന്റെ വാളാണ് പശ്ചിമഘട്ടം എന്ന് നാംപറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഈ മേഖലയുടെ ലോലാവസ്ഥക്കനുസൃതമായ ഖനന-നിര്‍മാണ-കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ നാം കൂട്ടാക്കിയില്ല. ജനങ്ങളേക്കാള്‍ ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലായിട്ടും കേവലം വോട്ടിനുവേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്നും പലരും.
നൂറ്റാണ്ടുകണ്ട മഹാപ്രളയമാണ് 2018ല്‍ ഉണ്ടായത്. ഇവിടംകൊണ്ടൊന്നും തീരുന്ന പ്രശ്‌നമല്ല കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിവരുന്ന പശ്ചിമഘട്ടത്തിനുമേലുള്ള ആഘാതമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ശാസ്ത്രവും മതങ്ങളുമെല്ലാം ഒരുപോലെ സമര്‍ത്ഥിക്കുന്നതാണ് തിന്മക്ക് തിരിച്ചടി ലഭിക്കുമെന്നത്. കഴിഞ്ഞ പ്രളയശേഷവും നാം എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നുവെന്നതിന് തെളിവാണ് ഈമേഖലയില്‍ സര്‍ക്കാരുകള്‍ അനുവദിച്ച ഖനനവും നിര്‍മാണത്തിനുള്ള അനുമതിയും തുടര്‍ദുരന്തങ്ങളും.
മഹാപ്രളയത്തിന് ആറുമാസത്തിനകംതന്നെ ആറോളം ഉത്തരവുകളാണ് പശ്ചിമഘട്ടമേഖലയുടെ പരിസ്ഥിതിനാശത്തിന് വഴിവെക്കുന്നതരത്തില്‍ വീണ്ടും സര്‍ക്കാരുകളില്‍നിന്നുണ്ടായത്. കേവലം ഈ മേഖലയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഇവിടുത്തെ ജൈവസമ്പത്തിനെയും മലയെയും പാറയെയും മണ്ണിനെയും അടിച്ചുമാറ്റുന്ന ഖനനരീതികള്‍ മൂലം വിവിധ സംസ്ഥാനങ്ങള്‍ക്കാണ് ദോഷം ഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കേരളത്തിന്റെ വടക്കന്‍ജില്ലകളിലാണ് കൂടുതല്‍ ദുരന്തരൂക്ഷത ഉണ്ടായത്. ഇതിനുകാരണം കാസര്‍കോട് മുതല്‍ അട്ടപ്പാടിവരെയുള്ള പര്‍വതശിഖരങ്ങളില്‍ അനുവദിക്കപ്പെട്ട പാറമടകളും റബര്‍മുതലായവയുടെ അശാസ്ത്രീയകൃഷിരീതികളുമാണ്. നിലമ്പൂര്‍,വയനാട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണവും മറ്റൊന്നല്ല.
ഒരുഭരണകക്ഷി എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയാണ് അധികഖനനവും അനധികൃതനിര്‍മാണവും നടക്കുന്നതെന്നതാണ് ഏറെ വൈരുദ്ധ്യം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒന്നാകെ പ്രതിഷേധിച്ചിട്ടും നിലമ്പൂര്‍ എം.എല്‍.എയുടെ ഉറ്റബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള മലയിലെ നിര്‍മാണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല. കോടതിയും ഭരണകൂടവും ഇടപെട്ടിട്ടുപോലും രാഷ്ട്രീയമേലാളന്മാരുടെ സംരക്ഷണയിലാണ് ഇന്നും അദ്ദേഹം വാഴുന്നത്. ചിലര്‍ക്ക് കൊള്ളനടത്താനും ബഹുഭൂരിപക്ഷത്തിന് ജീവന്‍ നഷ്ടപ്പെടുത്താനും മാത്രമായി കേരളത്തിന്റെ പരിസ്ഥിതിമേഖല മാറിക്കൂടാ എന്ന സന്ദേശം ഓരോരുത്തരും മനസ്സില്‍ സൂക്ഷിക്കേണ്ട കാലമാണിത്.
സര്‍ക്കാരില്‍ സ്വാധീനമുള്ളവരും ജനങ്ങളുടെ വോട്ടുവാങ്ങി അധികാരസോപാനങ്ങളില്‍ മയങ്ങുന്നവരുമെല്ലാം കണ്ടതിനെയെല്ലാം വെട്ടിപ്പിടിക്കാനായി നെട്ടോട്ടമോടുമ്പോള്‍ ദൈന്യതാപൂര്‍വം നാം ഓര്‍ക്കേണ്ടത് കവളപ്പാറയിലും പോത്തുകല്ലിലും കുട്ടനാടും കുറ്റിയാടിയിലും കരിഞ്ചോലയിലും ഒക്കെ അന്തിയുറങ്ങുന്നവരെയാണ് .അവരുടെ നിലയ്ക്കാത്ത രോദനമാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ നാടിന്റെ രോദനമാണത്. മലയുടെയും പുഴയുടെയും കാടിന്റെയും.
കഴിഞ്ഞ വര്‍ഷം 500ഓളം പേരാണ് പ്രളയത്തില്‍ മരണപ്പെട്ടതെങ്കില്‍ ഇത്തവണ സംഖ്യ നൂറിലധികം വരും. മറ്റ് ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയും തകര്‍ന്നിരിക്കുന്നു. മൂവായിരത്തോളം ക്യാമ്പുകളിലായി ഇതിനകം രണ്ടരലക്ഷത്തിലധികം പേരാണ് ഉടുതുണിക്ക് മറുതുണിപോലുമില്ലാതെ കഴിയുന്നത്. പാലക്കാട് മുതല്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് വരെയുള്ള പശ്ചിമഘട്ടമലനിരകള്‍ കേരളത്തിന്റെ പകുതിയിലധികം ജനസംഖ്യയെയാണ് ശിരസ്സേറ്റുന്നത്. മലനിരകളിലുണ്ടാകുന്ന ചെറിയൊരു ചലനംപോലും വലിയൊരു പ്രദേശത്തെയാകെ നാമാവശേഷമാക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് നിലമ്പൂര്‍ താലൂക്കിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലുകള്‍.
എട്ടിനും ഒന്‍പതിനുമായി ഉണ്ടായത് വെറുമൊരു ഉരുള്‍പൊട്ടല്‍ മാത്രമല്ലെന്നും അനിര്‍വചനീയമാംവിധമുള്ള കാലാവസ്ഥാപ്രതിഭാസമാണെന്നും നാം തിരിച്ചറിയുന്നു. അധികമായാല്‍ അമൃതും വിഷം എന്നതുപോലെയാണ് കേരളത്തിന്റെ പ്രകൃതിസമ്പത്തിന്റെ അവസ്ഥ. മാധവ്ഗാഡ്ഗിലും ഡോ.കസ്തൂരിരംഗനും നിര്‍ദേശിച്ച രീതിയിലുള്ള ജീവിതക്രമപ്പെടുത്തലുകള്‍ക്കും പാരിസ്ഥിതികസംരക്ഷണത്തിനും നാം ഇനിയെങ്കിലും തുനിഞ്ഞിറങ്ങിയില്ലെങ്കില്‍ കേരളം എന്നത് ചരിത്രത്തിലെ ഒരു ദുരന്തപൊട്ടായി അവശേഷിക്കുമെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവട്ടെ.
പരിസ്ഥിതികാര്യത്തില്‍ ലോകത്തിനിനി ഉറങ്ങാന്‍ നേരമില്ല, ഉറക്കം നടിക്കാനും.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending