Connect with us

Video Stories

ചരിത്രം മറക്കുന്ന പാര്‍ട്ടികളും ഇന്ത്യന്‍ ജനാധിപത്യവും

Published

on


ഇയാസ് മുഹമ്മദ്


സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതിപ്രധാനമാണ്. ഭരണഘടനയുടെ കരുത്തില്‍ ജനാധിപത്യ വഴിയില്‍ നിലനില്‍ക്കാനായെന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയുമാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ജനാധിപത്യം സമ്പൂര്‍ണമായി കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതു തന്നെയാണ് നമ്മുടെ വിജയം. ഇന്ത്യന്‍ ജനത കാത്തു സൂക്ഷിക്കുന്ന ജനാധിപത്യ ബോധത്തിന് കരുത്ത് നല്‍കുന്നതും പ്രാപ്തമാക്കുന്നതും തല ഉയര്‍ത്തി നില്‍ക്കുന്ന നമ്മുടെ ഭരണഘടനയാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ, മതേതര തത്വങ്ങള്‍ തുടക്കം മുതല്‍ മുറുകെ പിടിച്ച സര്‍ക്കാരുകള്‍ ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കുന്നതില്‍ വലിയ താല്‍പര്യമാണ് പ്രകടിപ്പിച്ചത്. ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീം കോടതി നടത്തിയിട്ടുള്ള ശ്രദ്ധേയമായ ഇടപെടലുകള്‍ മറ്റൊരു വശത്തുണ്ട്. ശക്തമായ നിലയില്‍ നിയമസംവിധാനം രാജ്യത്ത് നടപ്പാക്കപ്പെട്ടു. നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന നിലയിലേക്ക് ജനാധിപത്യവും നിയമസംവിധാനവും വളര്‍ന്നു. ബ്രിട്ടന്റെ കോളനി വല്‍ക്കരണത്തില്‍ നിന്ന് മാത്രമല്ല, നാടുവാഴിത്ത, ജന്മിത്ത വ്യവസ്ഥയില്‍ നിന്നു കൂടിയായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ജാതി മേല്‍ക്കോയ്മയും ഫ്യൂഡല്‍ നിയമങ്ങളും രൂഢമൂലമായി സ്വാധീനിച്ചിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റേയും ആധുനിക ജനാധിപത്യത്തിന്റേയും വിഹായസ്സിലേക്ക് ഉയരുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങള്‍ ഏറെ സങ്കീര്‍ണമായിരുന്നു. ഒരു വശത്ത് ഫ്യൂഡല്‍ വ്യവസ്ഥയുടെ ബാക്കിപത്രമായി നിലനിന്ന സാമൂഹ്യാവസ്ഥ., ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും കൊടികുത്തി വാണ ദാരിദ്ര്യം. മാത്രമല്ല, ഒരു രാഷ്ട്രമെന്ന നിലയില്‍ തീരെ ദരിദ്രമായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ഉല്‍പാദന മേഖല ശൂന്യമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്രു ദരിദ്ര രാജ്യമായിരുന്ന ഇന്ത്യയെ വികസ്വര രാജ്യത്തിലേക്ക് മുന്നോട്ട് നയിക്കാനാണ് ശ്രമിച്ചത്. സോഷ്യലിസ്റ്റായിരുന്നുവെങ്കിലും മിശ്ര സമ്പദ് വ്യവസ്ഥയാണ് നെഹ്രു ഇതിനായി നടപ്പാക്കിയത്. പൊതുമേഖലക്കും സ്വകാര്യ മേഖലക്കും ഒരു പോലെ പ്രാധാന്യം നല്‍കിയ സാമ്പത്തിക വ്യവസ്ഥയില്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തിനുള്ള ഉത്തരവാദിത്തം പൊതുമേഖലക്കായിരുന്നു. അടിസ്ഥാന വ്യവസായങ്ങള്‍ എല്ലാം പൊതുമേഖലയിലാണ് ആരംഭിച്ചത്.
ഇന്ത്യയുടെ സാമൂഹിക, സാമ്പത്തികാവസ്ഥക്ക് മാറ്റം ഉണ്ടാക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന സ്വതന്ത്ര ഇന്ത്യക്ക് ദുര്‍ഘട പാതകള്‍ അപരിചിതമായിരുന്നില്ല. ദേശത്തിനായി ജീവിതം സമര്‍പ്പിച്ച ഒരുപറ്റം നേതാക്കളുടെ ഉജ്വലമായ പരിശ്രമങ്ങളിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ നമുക്കായി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നേതാക്കള്‍ തന്നെയാണ് രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയക്കും നേതൃത്വം നല്‍കിയത്.
ഭരണഘടന നിലവില്‍ വന്നതോടെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ കരുത്ത് നേടി. ചേരിചേരാ നയത്തിലൂന്നിയ വിദേശ നയം, അടിസ്ഥാന ജനതയെ കൈപിടിച്ചുയര്‍ത്തുന്ന വികസന നയം, നാനാത്വത്തില്‍ ഏകത്വമെന്ന രാഷ്ട്ര സങ്കല്‍പം. മത, ജാതി, ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒരു രാഷ്ട്രമായി പരിണമിച്ച്, പുരോഗതിയിലേക്ക് നീങ്ങി. ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിച്ച പ്രധാന ഘടകം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനമാണ്. ഓരോ ജനവിഭാഗത്തിന്റേയും സ്വത്വബോധത്തെ നിലനിര്‍ത്തി കൊണ്ട് തന്നെ ദേശബോധം ഉണര്‍ത്താന്‍ ഫെഡറല്‍ സംവിധാനത്തിന് സാധിച്ചു.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് മാറി നിന്ന ഒരു സംഘടനയും അതിന്റെ ആശയങ്ങളും രാജ്യഭരണത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ദേശീയതയും രാജ്യസ്‌നേഹവും പ്രത്യേക രീതിയില്‍ അളക്കപ്പെടുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നു. ഇന്ത്യ ഇതുവരെ കാത്തുസൂക്ഷിച്ച മതേതര സങ്കല്‍പങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഫെഡറല്‍ രീതിയില്‍ നിന്ന് കേന്ദ്രീകൃത അധികാര ഘടനയിലേക്ക് രാജ്യം നീങ്ങുമോ എന്ന ഭീതി ഉയരുന്നു. മതേതര, ജനാധിപത്യ സങ്കല്‍പങ്ങളോട് മമതയില്ലാത്ത ഒരു നേതൃത്വം ഇന്ത്യന്‍ പാരമ്പര്യത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമം നടത്തുകയാണ്.
ഇന്ത്യയെ നാടുവാഴി, ഫ്യൂഡല്‍ സമ്പ്രദായത്തിലേക്ക് മടിക്കിക്കൊണ്ടു പോകാനും വര്‍ണ വ്യവസ്ഥ പുനസ്ഥാപിക്കാനുമാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ ശക്തികളെ ചേര്‍ത്തുനിര്‍ത്തുന്ന ബി.ജെ.പിയും അവരുടെ നേതൃത്വവും ഹിന്ദുത്വ ദേശീയതക്ക് കീഴ്‌പെട്ട് അവരുടെ നിലപാടുകള്‍ പ്രയോഗവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം തുടങ്ങി വ്യക്തി സ്വാതന്ത്ര്യത്തില്‍ വരെ സംഘടിതമായ കയ്യേറ്റം നടക്കുന്നു. ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നേരെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി കടന്നാക്രമണങ്ങള്‍ നിത്യസംഭവമായി മാറി. ഗുജറാത്തില്‍ നടന്ന വംശഹത്യയും തുടര്‍ന്ന് ഗുജറാത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ ഘടനയും രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനുള്ള പരിശ്രമമാണ് ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ നടത്തുന്നത്. ഹിന്ദുത്വ ശക്തികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ബി.ജെ.പിയാകട്ടെ ഇതിനെല്ലാം ശക്തമായ പിന്തുണ നല്‍കുന്നുവെന്നതാണ് വസ്തുത. ഇതിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരായാലും മാധ്യമ പ്രവര്‍ത്തകരായാലും കലാകാരന്മാരായാലും, പൊലീസുകാരായാലും കൊല്ലപ്പെടുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ഗീയ ലഹളകളായും, വര്‍ഗീയ കലാപങ്ങള്‍ വംശഹത്യയിലേക്കും നീണ്ടുപോകുന്നുവെന്നതാണ് സ്ഥിതി. 2017ല്‍ രാജ്യത്ത് മൂന്നൂറിലേറെ വര്‍ഗീയ കലാപങ്ങളാണുണ്ടായത്. ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളുണ്ടായത് ഉത്തര്‍ പ്രദേശിലാണ്. ഉത്തര്‍പ്രദേശിലും പിന്നീട് ഹിന്ദി സംസ്ഥാനങ്ങളിലെല്ലാം ഗുജറാത്ത് മോഡല്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ ഏതാണ്ട് വിജയം നേടിയിരിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്തെ മാധ്യമങ്ങളില്‍ ഏറിയ പങ്കും കാവിവല്‍ക്കരണത്തിനിരയായി എന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഇന്ത്യ കൈവരിച്ച ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോകുന്നുവെന്നതാണ് സ്ഥിതി.
ഹിന്ദുത്വ ശക്തികളുടെ പിന്തുണയാല്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി ഇന്ത്യയുടെ പൈതൃകത്തേയും ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യബോധത്തേയും സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ, മതേതര സങ്കല്‍പങ്ങളേയും ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റഴിക്കുന്നതിലൂടെ സ്വകാര്യവല്‍ക്കരണം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കുക മാത്രമല്ല, ദേശീയ പ്രസ്ഥാനം വിഭാവനം ചെയ്ത അടിസ്ഥാന വികസന സങ്കല്‍പങ്ങളെ അട്ടിമറിക്കുക കൂടിയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജുഡീഷ്യറിയില്‍ വലിയ ഇടപെടല്‍ നടത്തുന്നു. ഫെഡറല്‍ സംവിധാനത്തിന് മാറ്റം വരുത്താന്‍ നീക്കങ്ങളുണ്ടാകുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന രാഷ്ട്ര സങ്കല്‍പത്തിന് പകരം ഹിന്ദുത്വ ദേശീയതയെ രാഷ്ട്രമായി അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയില്‍ കൃത്രിമം നടന്നുവെന്ന് ആരോപണമുയരുന്നു.
രാജ്യം സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യം, മതേതരത്വം, ഫെഡറല്‍ സംവിധാനം എന്നിവ ഇനി എത്രകാലം നിലനില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ബി.ജെ.പി ഇതര പാര്‍ട്ടികളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഈ ചോദ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയത്തെ ശരിയായി അപഗ്രഥിക്കുന്നതില്‍ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ തെളിഞ്ഞ ചിത്രം. 17ാം ലോക്സഭയുടെ ഒന്നാം സെഷനില്‍ സര്‍ക്കാര്‍ 30 ബില്ലുകളാണ് നിയമമാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യു.എ.പി.എ ഭേദഗതി ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍ എന്നിവയടക്കം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ തിരുത്തിയെഴുതി. എന്നാല്‍ പ്രതിപക്ഷം ഐക്യത്തോടെ സര്‍ക്കാരിന്റെ നീക്കങ്ങളെ തടയിട്ടിരുന്നുവെങ്കില്‍ ഇത്ര എളുപ്പത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ സാധ്യമാകുമായിരുന്നില്ല. 600ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്ന ഇന്ത്യയാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ഒറ്റ ശരീരമായി സമരഭൂമിയിലേക്ക് കുതിച്ചതെന്ന ചരിത്രബോധം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്കില്ലാതെ പോയി. സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങുന്ന രാഷ്ട്രീയ ബോധമാണ് പ്രാദേശിക കക്ഷികളെ നയിക്കുന്നതെങ്കില്‍, ദേശീയ പാര്‍ട്ടികളും താല്‍ക്കാലിക നേട്ടങ്ങളില്‍ അഭിരമിക്കുകയാണെന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്.
ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഭരണാധികാരികള്‍ക്കെല്ലാം ജനാധിപത്യ ബോധം ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഹിറ്റ്‌ലറിന്റേയും മുസ്സോളനിയുടേയും ചരിത്രം തെളിയിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്ന വസ്തുത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, ഒരു ജനതക്കാകെ ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ധീരദേശാഭിമാനികള്‍ ജീവനും രക്തവും നല്‍കി ആര്‍ജ്ജിച്ചെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യയുടെ പൈതൃകങ്ങളെ നിലനിര്‍ത്താനും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാകില്ല. നൂറ്റാണ്ടുകളുടെ അസ്വാതന്ത്ര്യത്തില്‍ നിന്നാണ് ദേശീയ പ്രസ്ഥാനം ഇന്ത്യയുടെ രാഷ്ട്രസങ്കല്‍പം രൂപപ്പെടുത്തിയത്. അത് നിലനിര്‍ത്താന്‍ ദേശീയ പ്രസ്ഥാനം ഉരുവം കൊടുത്ത ദേശീയതാ ബോധത്തിനേ സാധിക്കൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending