Video Stories
പ്രവാസലോകത്തിന്റെ ആശങ്ക
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി കൂടിയേറിയിട്ടുള്ള നാടുകളിലൊന്നാണ് സഊദി അറേബ്യ. മുപ്പത് ലക്ഷത്തോളം പ്രവാസിമലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്താണ്. സഊദി അറേബ്യയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ വിദേശികളുടെ ആശ്രിതരില്‍ നിന്ന് പ്രത്യേക ഫീസ് പിരിക്കുമെന്ന വാര്‍ത്തക്ക് സ്ഥീരീകരണമില്ലെങ്കിലും ആശങ്കയിലാണ് പ്രവാസികള്‍. നിലവില്‍ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇഖാമയുള്‍പ്പെടെ 3100 റിയാല്‍ ആണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ പ്രതിവര്‍ഷം 1200 റിയാലിന്റെ കൂടി വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരു കുടുംബാംഗത്തിന് മാത്രമാണിത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും ചെലവേറും. 2019ല്‍ ഇത് മൂന്നിരട്ടിയാകും. വിഷന്‍ 2030ഉം അതിന്റെ ഭാഗമായ 2020ലേക്കുള്ള ദേശീയപരിവര്‍ത്തന പദ്ധതിയും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റക്കാരില്‍ ചെറുതല്ലാത്ത ശതമാനം പേര്‍ കുടുംബങ്ങളെ അവിടെകൂടെകൊണ്ടുപോയി താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വാര്‍ത്ത ആശങ്കയുണര്‍ത്തുന്നതാണ്. എണ്ണവിലത്തകര്‍ച്ചയും മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയും കാരണം കൂടുതല്‍ തുക പ്രതിരോധമേഖലയിലേക്ക് നീക്കിവെക്കാന്‍ രാജ്യം നിര്‍ബന്ധിതമാകുന്നു.
2018 മുതല്‍ സഊദി വിദേശികളുടെ വരുമാനത്തിന് വാറ്റുനികുതി ഏര്‍പെടുത്തുമെന്നും സൂചനയുണ്ട്. മറ്റു പല ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശികള്‍ ഗള്‍ഫിലേക്കയക്കുന്ന പണത്തിന് നികുതിയും നിയന്ത്രണവുമുണ്ടെങ്കിലും സഊദിയില്‍ ഇനിയും അതുണ്ടാവില്ലെന്നത് ആശ്വാസകരമാണ്. വിദേശികളെ ഒഴിവാക്കി കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാനുള്ള നിതാഖാത് പോലുള്ള പദ്ധതികള്‍ സഊദി അടക്കമുള്ള രാജ്യങ്ങള്‍ നടപ്പാക്കുകയുണ്ടായി. പുതിയ ബജറ്റില്‍ വിദേശികള്‍ കുറവുള്ള കമ്പനികള്‍ക്ക് മറിച്ചുള്ളതിനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഏര്‍പെടുത്തിയിരിക്കുന്നത്- നാനൂറും മുന്നൂറും റിയാല്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും അടുത്ത കാലത്തായി വര്‍ധന വരുത്തുകയുണ്ടായി. വരും വര്‍ഷങ്ങളില്‍ എണ്ണവിലയില്‍ നാലുശതമാനത്തിന്റെ വര്‍ധനയും രാജ്യം ലക്ഷ്യമിടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും വരും വര്‍ഷങ്ങളില്‍ വിലവര്‍ധനയുണ്ടാവുമെന്നാണ് ബജറ്റിനെതുടര്‍ന്ന് പുറത്തുവരുന്ന സൂചനകള്‍. പഞ്ചസാരയുടെയും പാനീയത്തിന്റെയും മേലുള്ള സബ്‌സിഡി എടുത്തുകളഞ്ഞത് തുടരും. സന്ദര്‍ശക വിസക്കുള്ള വര്‍ധിപ്പിച്ച ഫീസ് തുടരും. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. മറ്റുഗള്‍ഫ് രാജ്യങ്ങളെപോലെ തന്നെ വിശാലമായ കാഴ്ചപ്പാടുകളും സാമ്പത്തികാസൂത്രണവും സാമൂഹിക ചുറ്റുപാടുകളുമുള്ള രാജ്യമാണ് സഊദി.
സാമ്പത്തിക രംഗത്ത് മലയാളി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗള്‍ഫിനോടും അവിടുത്തെ ഭരണാധികാരികളോടുമാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ 80 ശതമാനവും ഗള്‍ഫില്‍ നിന്നാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണിത്. സംസ്ഥാന രൂപീകരണത്തിനുമുമ്പ് സിലോണും ബര്‍മയും മലേഷ്യയുമായിരുന്നെങ്കില്‍ ശേഷം ഗള്‍ഫ് നാടുകളായി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വീതിച്ചുനല്‍കുന്ന ഭൂപരിഷ്‌കരണമുണ്ടായെങ്കിലും തീര്‍ത്തും ദരിദ്രരായ വലിയൊരു ശതമാനംപേര്‍ തീരാത്ത പട്ടിണി കൊണ്ട് വീണ്ടും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഇവരില്‍ ബഹുഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളായിരുന്നു. വന്‍കിട വ്യവസായശാലകളുടെയും കാര്‍ഷികഭൂമിയുടെയും പരിമിതികള്‍ കാരണമുള്ള തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യമാണ് കേരളത്തെ എന്നും അലട്ടിയിരുന്നത്. പെട്രോളിയം ഖനനത്തിലൂടെ എഴുപതുകളില്‍ ഗള്‍ഫ് മേഖല നേടിയ ഉണര്‍വാണ് സഹായകമായത്. ഇതിലൂടെ നേടിയ വരുമാനം സംസ്ഥാനത്തെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം എത്തിച്ചു. ഇതാണ് യഥാര്‍ഥത്തില്‍ യൂറോപ്പിനോടൊപ്പമെത്തിയ കൊട്ടിഘോഷിച്ച കേരള സാമ്പത്തിക മാതൃക. പക്ഷേ നാം നേടിയ നേട്ടങ്ങള്‍ അധികവും നിര്‍മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിട്ടില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വന്‍മണിമന്ദിരങ്ങള്‍ നിര്‍മിച്ചപ്പോള്‍ കൂടെ ചെറിയ ശതമാനം പേര്‍ മാത്രമാണ് വാണിജ്യവ്യവസായരംഗത്ത് തുക മുടക്കിയത്. എന്നിട്ടും ചാവക്കാട്ടടക്കം മിക്കവാറും കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണിപ്പോള്‍.
അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ചയാണ് ഗള്‍ഫിനെ ഭയപ്പാടിലേക്ക് ആനയിച്ചത്. അടുത്ത കാലത്താണ് നിരവധി കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവാതെ പൂട്ടുന്ന സ്ഥിതി വന്നത്. പൊടുന്നനെയുണ്ടായ ഈ പ്രതിഭാസം 2007ല്‍ ഉണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. പൊതുമാപ്പ് അടക്കം 1996 മുതല്‍ യു.എ.ഇയില്‍ നിന്നും മറ്റുമായി 20 ലക്ഷത്തോളം പേരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഗള്‍ഫിലെ മാറിയ സാഹചര്യങ്ങള്‍ കാരണവും കേരളത്തിലെ പ്രതികൂല സാഹചര്യവും മൂലം ഇതില്‍ മുക്കാല്‍ പങ്കും തിരിച്ചുപോയി. എങ്കിലും ഗള്‍ഫ് തിരിച്ചുവരവിന്റെ ദൂഷ്യഫലം ഇപ്പോഴും കേരളത്തില്‍ പ്രതിഫലിച്ചുകിടക്കുകയാണ്. ഇറാഖിലും കുവൈത്തിലും യമനിലും മറ്റും അടുത്ത കാലങ്ങളിലുണ്ടായതും തുടര്‍ന്നുവരുന്നതുമായ ആഭ്യന്തരയുദ്ധങ്ങള്‍ മലയാളിയെയാണ് മറ്റാരേക്കാളും ബാധിച്ചിരിക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ നിന്ന് വന്‍തോതിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന മധ്യവയസ്‌കര്‍ പലരും തൊഴിലില്ലാതെ അലയുന്നു. കേരളത്തിന്റെ ബാങ്കിംഗ് രംഗത്തും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇതാദ്യമായി കേരളത്തിന്റെ പ്രവാസിനിക്ഷേപം കീഴ്‌പോട്ടായി.
പ്രവാസികളുടെ പണം ഉല്‍പാദനക്ഷമമായ രീതിയില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളൊന്നും കാര്യമായ ഫലം കണ്ടില്ല. കേരളസര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച കിഫ്ബി പദ്ധതി പോലും പ്രവാസികളുടെ പണം ലക്ഷ്യം വെക്കുന്നുവെന്നതിലുപരി അവയെ അവരുടെ ഭാവിക്കുതകുന്ന രീതിയിലാക്കാവുന്ന കാഴ്ചപ്പാടൊന്നും കാണുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തേക്കുറിച്ച് പലപ്പോഴും കേള്‍ക്കുന്ന അവകാശവാദങ്ങള്‍ പിന്നീട് ജലരേഖയായിപ്പോകുന്നു. പ്രവാസികള്‍ സമ്പന്നരാണെന്ന മിഥ്യാധാരണയാണ് കാരണം. നിത്യച്ചെലവല്ലാതെ സമ്പാദിച്ചുവെച്ചവര്‍ തുലോം കുറവാണ്. എങ്കിലും പല പ്രവാസികളും ഇപ്പോള്‍ കാര്‍ഷികരംഗത്ത് താല്‍പര്യം കാട്ടുന്നുണ്ട്. ഈ രംഗത്തും ഐ.ടിയിലും മറ്റും തുടര്‍നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ആരായണം. ബാങ്കുകളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ട പ്രോല്‍സാഹനങ്ങളുണ്ടായേ തീരു. നിര്‍മാണമേഖലയില്‍ ബംഗാളിയും ബീഹാറിയും എടുക്കുന്ന ജോലി മലയാളി ഇനി സ്വീകരിക്കുമെന്ന് പറയാനാവില്ല. അപ്പോള്‍ കൂടുതല്‍ സേവനമേഖലയെയും ആശ്രയിക്കേണ്ടിവരും.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
kerala3 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala2 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍