Connect with us

kerala

ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനായി കിട്ടിയ കോടികളുമായി വിദേശ പൗരന്‍ കടന്നുകളഞ്ഞു

രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.

Published

on

തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷനുമായി വിദേശ പൗരന്‍ മുങ്ങി. രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇ കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റ് ആയിരുന്നു ഷൗക്രി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പണം കിട്ടിയതിന് പിന്നാലെ ഷൗക്രി മുങ്ങി. യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത കൊച്ചി ആസ്ഥാനമായ യൂണി ടാക് എന്ന കമ്പനി സ്വപ്ന നിര്‍ദേശിച്ചവര്‍ക്കാണ് നാലേകാല്‍ കോടി രൂപ കമ്മീഷനായി നല്‍കിയത്. യുഎഇ ആസ്ഥാനമായ റെഡ് ക്രസന്റാണ് കമ്മീഷന്‍ നല്‍കിയത്. അതില്‍ മൂന്നര കോടി ഷൗക്രിക്ക് ലഭിച്ചു. അതില്‍ ഒരു കോടി സ്വപ്നക്ക് നല്‍കി. കൂടാതെ സ്വപ്ന നിര്‍ദേശിച്ച പ്രകാരം 75 ലക്ഷം സന്ദീപിനും ലഭിച്ചു. ഡോളറും ഇന്ത്യന്‍ കറന്‍സിയും ആയാണ് പണം നല്‍കിയതെന്നാണ് വിവരം.

അതേസമയം പ്രോട്ടോകാള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സൂചന പുറത്തുവന്നു. നേരത്തെസ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ആയിരുന്ന ഷൈന്‍ ഹക്കുമായും സ്വപ്നക്ക് അടുത്ത ബന്ധമായിരുന്നു. ഇന്നലെ എന്‍ഐഎയില്‍ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറുമായും സപ്നക്ക് അടുത്ത ബന്ധമാണുള്ളത്. എം എസ് ഹരികൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത് എന്നിവരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഹരികൃഷ്ണന് ഇവരുമായി ബന്ധമുണ്ട് എന്ന് വ്യക്തമാണ്. സ്വപ്നയോടൊപ്പം എടുത്ത പ്രോട്ടോകാള്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോ 24ന് ലഭിച്ചു.

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

kerala

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും

Published

on

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

ഇതിനു പുറമേ, ഈ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിൻറെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപഭോക്താക്കൾ നൽകേണ്ടിവരും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading

kerala

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കും എംഎൽഎക്കും എതിരെ എഫ്ഐആറിൽ ചുമത്തിയത് ദുർബല വകുപ്പുകൾ

തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്.

Published

on

തിരുവന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെ ചുമത്തിയ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഘം ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്നു എഫ്‌ഐആറില്‍ പറയുന്നു. ബസ് തടഞ്ഞു യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആര്‍ടിസി ബസിന് കുറുകെ സിബ്ര ലൈനില്‍ വാഹനം നിര്‍ത്തി, അന്യായമായി സംഘം ചേരല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെ കാര്യമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടില്ല.

അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു പരിശോധിച്ച് നടപടി എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദുവുമായി നടുറോഡില്‍ തര്‍ക്കം ഉണ്ടായത്.

Continue Reading

Trending