Connect with us

kerala

കോഴിക്കോട് വിമാനത്താവളത്തിന് വേണ്ടി അമേരിക്കന്‍ കെ.എം.സി.സിയും ഹൈക്കോടതിയിലേക്ക്

വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ.എം.സി.സി സംശയിക്കുന്നു.

Published

on

കോഴിക്കോട്: വിമാനപകടത്തെ മറയാക്കി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ പ്രത്യേക ലക്ഷ്യംവച്ച് ഉദ്യോഗസ്ഥ ലോബി രംഗത്തെത്തിയിരിക്കെ കോഴിക്കോട് വിമാനത്താവളത്തിന് പിന്തുണയുമായി അമേരിക്കന്‍ കെ.എം.സി.സിയും ഹൈക്കോടതിയിലേക്ക്. ദാരുണമായ അപകടത്തെ ഉയര്‍ത്തി കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജിക്കെതിരെ യുഎസില്‍ പ്രവര്‍ത്തന അംഗീകാരമുള്ള കെഎംസിസി ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചതായി കാനഡ കെഎംസിസി നേതാവ് വി.അബ്ദുല്‍ വാഹിദ് അറിയിച്ചു.

വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ.എം.സി.സി സംശയിക്കുന്നു. ഇത്തരം നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നും കമ്മിറ്റികള്‍ സംശയിക്കുന്നുണ്ട്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയും, റിസയും എല്ലാം വൈഡ് ബോഡി വിമാനങ്ങള്‍ ഇറങ്ങാന്‍ അനുയോജ്യമായ ശേഷം മാത്രമാണ് കരിപ്പൂരില്‍ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര മന്ത്രി സഭയും അന്താരാഷ്ട്ര തലത്തിലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയത്. യാത്രക്കാരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വിദേശ വിമാനങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം അപകടത്തില്‍ നാളിതുവരെ പെട്ടിട്ടുമില്ല. മലബാറിലെ സാധാരണക്കാരായ പ്രവാസികളുടെ യാത്രക്കും, കയറ്റുമതിക്കും, ടൂറിസം വ്യവസായത്തിനും ഏറെ ഗുണപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിപ്പൂര്‍ നല്ല ലാഭത്തില്‍ ഓടുന്ന കേരളത്തിലെ ഏക പൊതുമേഖല എയര്‍പോര്‍ട്ട് കൂടിയാണെ്ന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ എയര്‍പോര്‍ട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എം. മുഹമ്മദ് ഷാഫിയാണ് കരിപ്പൂരിനെ ആശ്രയിക്കുന്ന മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും വേണ്ടി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പൊതുപ്രവര്‍ത്തകനായ യു.എ നസീര്‍ കോട്ടക്കല്‍ നല്‍കുന്ന കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകുക..

 

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending