Connect with us

Video Stories

കളി നന്നായിയിട്ടും കാര്യമുണ്ടായില്ല

Published

on

കമാല്‍ വരദൂര്‍

അന്റോണിയോ ജര്‍മന്‍ സുന്ദരമായി കളിച്ചു, മുഹമ്മദ് റഫീക് അതിവേഗതയില്‍ മുന്നേറി, ജോസു പ്രിറ്റോ വിംഗുകളില്‍ കുതിപ്പ് നടത്തി-പക്ഷേ ഇന്നലെയും തോല്‍ക്കാനായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. എന്താണ് സംഭവിച്ചത് എന്ന പതിവ് ചോദ്യത്തിനുത്തരവും പഴയത് തന്നെ-ഏകോപനത്തിന് ആളില്ലായിരുന്നു. വ്യക്തിഗത മികവല്ലല്ലോ ഫുട്‌ബോള്‍-പതിനൊന്ന് പേരുടെ കഠിനാദ്ധ്വാനത്തിന്റെ കരുത്ത് കാണാന്‍ ഒഴുകിയെത്തിയ അറുപതിനായിരത്തിലധികം പേരുടെ മനസ്സ് നിറച്ച ഫുട്‌ബോളാണ് മൈതാനത്ത് നടന്നത്.

വേഗമാര്‍ന്ന നീക്കങ്ങള്‍, ഗോള്‍ ഷോട്ടുകള്‍, നല്ല സേവുകള്‍, ഇടക്ക് നല്ല ഉരസലും-കാല്‍പ്പന്തിലെ ആവേശ സമവാക്യങ്ങളെല്ലാം ചേരുംപടി ചേര്‍ന്നെങ്കിലും അമ്പത്തിമൂന്നാം മിനുട്ടിലെ സന്ദേശ് ജിംഗാന്റെ ഇടപെടല്‍-അത് മാത്രമായിരുന്നു പ്രശ്‌നം. അതില്‍ നഷ്ടമായത് വിലപ്പെട്ട പോയന്റുകളാണ്. ഒന്നാം തരം സെന്‍ട്രല്‍ ഡിഫന്‍ഡറാണ് ജിംഗാന്‍. പക്ഷേ അദ്ദേഹത്തിന് ആഗ്രഹിച്ച റോള്‍ നല്‍കുന്നില്ല പരിശീലകന്‍, ഇടത് വിംഗില്‍് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും അവിടെ കളിക്കേണ്ടി വരുന്നു-സമ്മര്‍ദ്ദഘട്ടത്തില്‍ പിഴക്കുന്നു. ജിംഗാന് ഇന്നലെ മൂന്ന് വട്ടം സ്വന്തം പെനാല്‍ട്ടി ബോക്‌സില്‍ പിഴച്ചു-അതിലൊന്നാണ് ഗോളായത്.

പ്ലേ മേക്കറുടെ കുപ്പായത്തില്‍ കുതിക്കാന്‍ കൊതിച്ചിരുന്ന ഹോസുവിന് വലത് വിംഗിലാണ് ജോലി നല്‍കിയത്. മധ്യനിരയില്‍ നാല് പേരുണ്ടായിരുന്നു-അവരില്‍ റഫീക്ക് മാത്രമായിരുന്നു അധ്വാനി. രണ്ടാം പകുതിയിലിറങ്ങിയ ചോപ്രയുടെ ചില ഫ്‌ളിക്കുകള്‍ മെച്ചപ്പെട്ടതായിരുന്നു. ജര്‍മനെ പോലെ ഒരു മുന്‍നിരക്കാരന്‍ ഏത് ടീമിന്റെയും മുതല്‍ക്കൂട്ടാണ്-അദ്ദേഹത്തിനൊപ്പം ആദ്യ മല്‍സരത്തില്‍ റാഫിയായിരുന്നെങ്കില്‍ ഇന്നലെ നാസോണായിരുന്നു.

കുറച്ച് കൂടി നല്ലത് റാഫിയായിരുന്നു എന്ന് നാസോണ്‍ തന്നെ തെളിയിച്ചു. കൊല്‍ക്കത്തക്കാരില്‍ അര്‍ണാബും ടിരിയും പിന്‍നിരയില്‍ പ്രകടിപ്പിച്ച ജാഗ്രതക്ക് മാര്‍ക്കിടണം-ജര്‍മനെ പിടിച്ചുകെട്ടാന്‍ ഇവര്‍ അതീവ താല്‍പ്പര്യത്തിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ അതിവേഗക്കാരന്‍ സമീഗ ദോത്തിക്കും ഇയാന്‍ ഹ്യൂമിനും അപകടകാരികളാവാന്‍ കഴഞ്ഞില്ലെങ്കിലും ഗോള്‍വേട്ടക്കാരനായ ജാരി ലാറ എന്ന സ്പാനിഷ് താരത്തിന്റെ അവസരോചിത ഇടപെടലുകള്‍ക്ക് കാര്യമുണ്ടായി.
രണ്ട് മല്‍സരങ്ങളില്‍ നിന്ന് പോയന്റില്ല ബ്ലാസ്‌റ്റേഴ്‌സിന്. പക്ഷേ ഗോഹട്ടിയില്‍ നിന്നും കൊച്ചിയിലെത്തിയപ്പോള്‍ ടീം മെച്ചപ്പെട്ടിരിക്കുന്നു-പ്രതീക്ഷകള്‍ അവസാനിപ്പിക്കാനായിട്ടില്ല.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending