Connect with us

More

പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തിയിട്ടെന്ത്? എടിഎമ്മുകള്‍ ഇപ്പോഴും ഇങ്ങനെയാണ്

Published

on

മുംബൈ: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4500 രൂപയാക്കി ഉയര്‍ത്തിയെങ്കിലും രാജ്യത്തെ പല എടിഎമ്മുകളിലും ഇപ്പോഴും പണമില്ല. എടിഎമ്മുകളില്‍ നിറക്കുന്നതിനേക്കാളും ബാങ്കുകള്‍ മുന്‍ഗണന നല്‍കുന്നത് സ്വന്തം ബ്രാഞ്ചുകളിലൂടെ പണം നല്‍കാനാണ്. മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം രാജ്യത്തെ 30ശതമാനത്തിലധികം എടിമ്മുകള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് എടിഎം ഇന്‍ഡസ്്ട്രി കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് സഞ്ജീവ് പട്ടേല്‍ പറഞ്ഞു.

20 ശതമാനം അതായത് 2.2ലക്ഷം എടിഎമ്മുകളില്‍ മാത്രമാണ് ദിവസവും പണം നിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലിന് മുമ്പ് 7-8 ലക്ഷം രൂപ വരെ ദിനംപ്രതി എടിഎമ്മുകളില്‍ നിറക്കാറുണ്ടെങ്കില്‍ ഇപ്പോഴത് 2-3ലക്ഷമായി ചുരുങ്ങി. ബാങ്കുകളില്‍ എസ്ബി.ഐ മാത്രമാണ് സ്ഥിരമായി എടിഎമ്മുകളില്‍ പണം നിറക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ എടിഎമ്മുകളെക്കാള്‍ മുന്‍ഗണന നല്‍കുന്നത് ബ്രാഞ്ചുകളിലൂടെ പണം നല്‍കാനാണ്. 2500 പിന്‍വലിക്കാന്‍ പറ്റുന്ന സമയത്ത് തന്നെ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് 4500 ലഭിക്കുന്നതെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.

പുതിയ അഞ്ഞൂറ് രൂപയുടെ നോട്ട് എടിഎമ്മുകളിലൂടെ നല്‍കണമെന്ന നിര്‍ദ്ദേശം മാത്രമാണ് ഈ രംഗത്ത് ആശ്വസിക്കാന്‍ വകയുള്ളത്. അതേസമയം രണ്ടായിരത്തിന്റെ നോട്ടുകളാണ് എടിഎമ്മിലൂടെ ലഭിക്കുന്നതെങ്കില്‍ പിന്‍വലിക്കാതെ മടങ്ങുന്നവരും കുറവല്ല. ചില്ലറ പ്രശ്‌നമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending