News
ലൈന്‍ റഫറിക്കിട്ട് പന്തടിച്ചു; ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്നും അയോഗ്യനാക്കി
താന്‍ മനപ്പൂര്‍വ്വമല്ല പന്ത് അവര്‍ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടൂര്‍ണമെന്റ് നിയമപ്രകാരമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി.

ന്യൂയോര്‍ക്ക്: കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് 2020 യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി. മത്സരത്തിനിടെ ദേഷ്യത്തിലായ ജോക്കോവിച്ച് പുറത്തേക്കടിച്ച അടിച്ച പന്ത് ലൈന്‍ റഫറിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് യു.എസ് ഓപ്പണില്‍ നിന്നും ജോക്കാവിച്ച് അയോഗ്യനാക്കിയത്.
ജോക്കോവിച്ചും സ്പെയ്നിന്റെ പാബ്ലോ കാരനോ ബുസ്റ്റയുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് പുരോഗമിക്കെ ആയിരുന്നു സംഭവം. പോയിന്റ് നിലയില്‍ പുറകില്‍ നില്‍ക്കുകയായിരുന്നു ജോക്കോവിച്ച്. ഇതിനിടിയിലാണ് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ തൊണ്ടയില്‍ തട്ടിയത്.
വേദന കൊണ്ട് പുളഞ്ഞ വനിതാ റഫറി അവിടെ വീണുപോവുകയായിരുന്നു. വേദനയില്‍ നിലവിളിച്ച് റഫറിയുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ ജോക്കോവിച്ച് അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ പരിശോധനക്ക് പിന്നാലെ റഫറിമാരും ഗ്രാന്‍സ് ലാം കോഡിനേറ്ററും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ജോക്കോവിച്ചിനെ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.
https://twitter.com/thefield_in/status/1302716320836771840
എന്നാല്‍, താന്‍ മനപ്പൂര്‍വ്വമല്ല പന്ത് അവര്‍ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടൂര്‍ണമെന്റ് നിയമപ്രകാരമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി. ഗ്രാന്സ്ലാം നിയമപ്രകാരം കോര്‍ട്ടില്‍വെച്ച് എതിര്‍ക്കളിക്കാരനോ റഫറിക്കോ കാഴ്ചക്കാരനോ ആര്‍ക്കെതിരെ പന്തടിച്ചാലും അയോഗ്യനാക്കപ്പെടും. ജോക്കോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പാബ്ലോ കാരനോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിച്ചു. ലോകതാരങ്ങളായ ഫെഡറര്‍ക്കും നെതാലിനും നേരത്തെ സമാന അനുഭവങ്ങളുണ്ടായിരുന്നു.
kerala
അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു; വിഎസിന്റെ മകന് വി.എ അരുണ്‍ കുമാര്‍
അപകടനില തരണം ചെയ്ത് അച്ഛന് തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാര്‍ വി എ. അപകടനില തരണം ചെയ്ത് അച്ഛന് തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വി എസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്, തീര്‍ച്ച.
kerala
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം
കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. കൃഷി സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയമെന്നും വിമര്‍ശനം.
ആലപ്പുഴയിലെ പാര്‍ട്ടി നാഥനില്ലാ കളരിയായി. ആലപ്പുഴയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. മാവേലിക്കരയിലെ തോല്‍വി സംഘടന ദൗര്‍ബല്യത്തെ തുടര്‍ന്ന്. സ്ഥാനാര്‍ഥി മികച്ചതെങ്കിലും പ്രവര്‍ത്തനത്തില്‍ അപാകത. വോട്ടുകള്‍ തിരികെ പിടിക്കാന്‍ മുന്നണി ഒന്നായി പ്രവര്‍ത്തിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശം.
kerala
പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണം; ജാഗ്രതാ നിര്‍ദേശം
കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്കി. പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് നിര്‍ദ്ദേശം നല്‍കിയത്.
വരും ദിവസങ്ങളില്‍ സ്കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
india2 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala2 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം