Connect with us

india

മിസ്റ്റര്‍ മോദി, ചൈനയെ പറയാന്‍ നിങ്ങളിങ്ങനെ പേടിക്കല്ലേ; അതിര്‍ത്തി വിഷയത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം ലോകസഭയില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് ലോക്സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റിലില്ലാത്ത രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലൂടെയുള്ള മറുപടി.

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായതായി രാഹുല്‍ പരിഹസിച്ചു.

‘ചൈനീസ് കയ്യേറ്റത്തില്‍ മോദി ജി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.
നമ്മുടെ രാജ്യം എല്ലായ്‌പ്പോഴും ഇന്ത്യന്‍ സൈന്യത്തോടൊപ്പമുണ്ട്, നിലനില്‍ക്കും.
എന്നാല്‍ മിസ്റ്റര്‍, മോദി,
നിങ്ങള്‍ എപ്പോഴാണ് ചൈനയ്ക്കെതിരെ നിലകൊള്ളുക?
എപ്പോഴാണ് ചൈനയില്‍ നിന്ന് നമ്മുടെ രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കുക?
ചൈനയുടെ പേര് നല്‍കാന്‍ ഭയപ്പെടരുത്, രാഹുല്‍ ട്വീറ്റ് ചെയ്തു.

ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നുമാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. എന്നാല്‍, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള്‍ സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി.

അതേസമയം, ഇന്ത്യ – ചൈന വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്സഭയില്‍നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. ലഡാക്ക് സംഘര്‍ഷത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് മോദി സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യാഥാര്‍ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെങ്കില്‍ പിന്നെ ചര്‍ച്ചയില്‍നിന്ന് ഓടിയൊളിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇതേക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് എംപിമാരെ അനുവദിക്കുന്നില്ലെന്നും പാര്‍ട്ടി ആരോപിച്ചു. പലകാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍, സംസാരിക്കാന്‍പോലും സ്പീക്കര്‍ അനുവദിക്കുന്നില്ല. ലഡാക്ക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദം തുടരും. ഇത്തരം ചര്‍ച്ചകള്‍ മുമ്പ് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്  നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. 1962 ലെ യുദ്ധ സമയത്ത് അതേക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് അടല്‍ ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്താമെന്ന് സമ്മതിക്കുകയാണ് ചെയ്തതെന്ന് ചൗധരി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending