Connect with us

india

നാവറുത്താലും നിശ്ബദമാവില്ലെന്ന് ആലിയ ഭട്ട്; യുപിയിലെ കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍

Published

on

മുബൈ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന കൂട്ടബലാത്സംഗകൊലയില്‍ യോഗി സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകവേ സ്ത്രീകള്‍ക്കെതിരെ അക്രമണം വര്‍ദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നായികമാര്‍. അനുഷ്‌ക ശര്‍മ്മ, കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ പ്രമുഖ നടിമാരടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഹത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗ കേസുകളെക്കുറിച്ച് പ്രതികരിച്ചു.

'They cut her tongue but couldn't silence her': Alia Bhatt, Kriti Sanon, other Bollywood actresses react to UP rapes

‘അവര്‍ നാവ് മുറിച്ചുമാറ്റി, പക്ഷേ അവളെ നിശബ്ദരാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവള്‍ ദശലക്ഷം ഉച്ചത്തില്‍ ഹാത്രസിലെ ശബ്ദം ഉയരുന്നു, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആലിയ ഭട്ട് കുറച്ചു.

ഹാത്രസിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ദുരുപയോഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് കരീന കുറിച്ചു.

Kareena Kapoor Khan condemns abuse of women, says Balrampur horror 'not just another rape'

‘മറ്റൊരു ബലാത്സംഗം മാത്രമല്ല, മറ്റൊരു എണ്ണമല്ല … സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്, മാധ്യമപ്രവര്‍ത്തകന്‍ ഫായി ഡിസൂസയുടെ കുറിപ്പ് പങ്കുവെച്ച കരീന എഴുതി.

ഹാത്രസ് ഇര കത്തിക്കൊണ്ടിരിക്കുമ്പോള്‍ ബല്‍റാംപുരില്‍ മറ്റൊരു ക്രൂരകൃത്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നകാണെന്ന്, നടി സോനാലി ബെന്ദ്രെ ട്വീറ്റ് ചെയ്തു.

22 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അനുഷ്‌ക ശര്‍മയും ഞെട്ടല്‍ രേഖപ്പെടുത്തി.

Anushka Sharma expresses shock over UP 'rapes', says 'this is beyond comprehension, so distressing!'

‘ദുരന്തത്തിന്റെ വാര്‍ത്തകളാണ് എപ്പോഴും കടന്നുവരുന്നത്, മറ്റൊരു ക്രൂരമായ ബലാത്സംഗത്തെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നു! വിഷമകരമാണിത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പങ്കുവെച്ചാണ്, ബോളിവുഡ് പിന്നണി ഗായികയും പരസ്യ ചിത്രങ്ങളിലെ താരവുമായ കരാലിസ മോണ്ടീറോ വിഷയത്തില്‍ പ്രതികരിച്ചത്. യോഗിയുടെ ചിത്രം പങ്കുവെച്ച കരാലിസ മോണ്ടീറോ, പെണ്‍മക്കളം രക്ഷിക്കൂ എന്ന് കുറിച്ചു.

അതേസമയം, ബാല്‍റാംപൂര്‍ അതിക്രമത്തില്‍ ഞെട്ടലും ദേഷ്യവും പ്രകടിപ്പിച്ച നടി കൃതി സനോണ്‍ വിഷയത്തില്‍ നീണ്ട കുറിപ്പാണെഴുതിയത്.
‘ഇത് ഒരു പുതിയ കഥയല്ല, പഴയതാണ്! ഒരേ സമയം ഞങ്ങളെ ദേഷ്യം, വെറുപ്പ്, അസ്വസ്ഥത, മടുപ്പ്, ഭയം എന്നിവ ഉണ്ടാക്കുന്ന നിരവധി കേസുകള്‍ ഞങ്ങള്‍ കണ്ടു! ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി, അപലപിച്ചു, കുറ്റവാളികള്‍ക്ക് സാധ്യമായ ഏറ്റവും ഭയാനകമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു, മെഴുകുതിരി മാര്‍ച്ചുകളിലും മറ്റും നടത്തി! എന്നാല്‍ സങ്കടകരമായ സത്യം ഒന്നും മാറുന്നില്ല എന്നതാണ് ഒരു മാറ്റവുമില്ല!, കൃതി സനോണ്‍ കുറിച്ചു.

 

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending