Connect with us

india

നാവറുത്താലും നിശ്ബദമാവില്ലെന്ന് ആലിയ ഭട്ട്; യുപിയിലെ കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍

Published

on

മുബൈ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന കൂട്ടബലാത്സംഗകൊലയില്‍ യോഗി സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകവേ സ്ത്രീകള്‍ക്കെതിരെ അക്രമണം വര്‍ദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നായികമാര്‍. അനുഷ്‌ക ശര്‍മ്മ, കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ പ്രമുഖ നടിമാരടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഹത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗ കേസുകളെക്കുറിച്ച് പ്രതികരിച്ചു.

'They cut her tongue but couldn't silence her': Alia Bhatt, Kriti Sanon, other Bollywood actresses react to UP rapes

‘അവര്‍ നാവ് മുറിച്ചുമാറ്റി, പക്ഷേ അവളെ നിശബ്ദരാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവള്‍ ദശലക്ഷം ഉച്ചത്തില്‍ ഹാത്രസിലെ ശബ്ദം ഉയരുന്നു, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആലിയ ഭട്ട് കുറച്ചു.

ഹാത്രസിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ദുരുപയോഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് കരീന കുറിച്ചു.

Kareena Kapoor Khan condemns abuse of women, says Balrampur horror 'not just another rape'

‘മറ്റൊരു ബലാത്സംഗം മാത്രമല്ല, മറ്റൊരു എണ്ണമല്ല … സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്, മാധ്യമപ്രവര്‍ത്തകന്‍ ഫായി ഡിസൂസയുടെ കുറിപ്പ് പങ്കുവെച്ച കരീന എഴുതി.

ഹാത്രസ് ഇര കത്തിക്കൊണ്ടിരിക്കുമ്പോള്‍ ബല്‍റാംപുരില്‍ മറ്റൊരു ക്രൂരകൃത്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നകാണെന്ന്, നടി സോനാലി ബെന്ദ്രെ ട്വീറ്റ് ചെയ്തു.

22 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അനുഷ്‌ക ശര്‍മയും ഞെട്ടല്‍ രേഖപ്പെടുത്തി.

Anushka Sharma expresses shock over UP 'rapes', says 'this is beyond comprehension, so distressing!'

‘ദുരന്തത്തിന്റെ വാര്‍ത്തകളാണ് എപ്പോഴും കടന്നുവരുന്നത്, മറ്റൊരു ക്രൂരമായ ബലാത്സംഗത്തെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നു! വിഷമകരമാണിത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പങ്കുവെച്ചാണ്, ബോളിവുഡ് പിന്നണി ഗായികയും പരസ്യ ചിത്രങ്ങളിലെ താരവുമായ കരാലിസ മോണ്ടീറോ വിഷയത്തില്‍ പ്രതികരിച്ചത്. യോഗിയുടെ ചിത്രം പങ്കുവെച്ച കരാലിസ മോണ്ടീറോ, പെണ്‍മക്കളം രക്ഷിക്കൂ എന്ന് കുറിച്ചു.

അതേസമയം, ബാല്‍റാംപൂര്‍ അതിക്രമത്തില്‍ ഞെട്ടലും ദേഷ്യവും പ്രകടിപ്പിച്ച നടി കൃതി സനോണ്‍ വിഷയത്തില്‍ നീണ്ട കുറിപ്പാണെഴുതിയത്.
‘ഇത് ഒരു പുതിയ കഥയല്ല, പഴയതാണ്! ഒരേ സമയം ഞങ്ങളെ ദേഷ്യം, വെറുപ്പ്, അസ്വസ്ഥത, മടുപ്പ്, ഭയം എന്നിവ ഉണ്ടാക്കുന്ന നിരവധി കേസുകള്‍ ഞങ്ങള്‍ കണ്ടു! ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി, അപലപിച്ചു, കുറ്റവാളികള്‍ക്ക് സാധ്യമായ ഏറ്റവും ഭയാനകമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു, മെഴുകുതിരി മാര്‍ച്ചുകളിലും മറ്റും നടത്തി! എന്നാല്‍ സങ്കടകരമായ സത്യം ഒന്നും മാറുന്നില്ല എന്നതാണ് ഒരു മാറ്റവുമില്ല!, കൃതി സനോണ്‍ കുറിച്ചു.

 

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending