Connect with us

More

സാമ്പത്തിക വളര്‍ച്ച തകര്‍ച്ചയിലേക്കെന്ന് കേന്ദ്ര വിലയിരുത്തല്‍

Published

on

ന്യൂഡല്‍ഹി: നിലവിലെ കേന്ദ്രസര്‍ക്കാര്‍ കണക്കുകളെ തെറ്റിച്ച് രാജ്യത്തിന്റെ സമ്പത്തിക രംഗം തകര്‍ച്ചയിലേക്ക്. നോട്ട് നിരോധനം നിലവില്‍ വന്ന 2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കായിരുന്ന 7.6 ശതമാനം 7.1 ശതമാനമായി കുറയുമെന്നാണ് അനുമാനിക്കുന്നത്.

വിവിധ മേഖലകളിലെ കണക്കുകള്‍ രേഖപ്പെടുത്തിയ സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) അനുമാനത്തിന്റെ വിവരപ്പട്ടിക

വിവിധ മേഖലകളിലെ കണക്കുകള്‍ രേഖപ്പെടുത്തിയ സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) അനുമാനത്തിന്റെ വിവരപ്പട്ടിക

അതേമയം നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം കണക്കിലെടുക്കാതെയുള്ള കണക്കാണിത്. നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത നഷ്ടം വരുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങടക്കം രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്തര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വിലയിരുത്തലുകളില്‍ വാസ്തവമില്ലെന്ന നിലപാടില്‍ ഇവ തള്ളുകയാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

കൂടാതെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കാര്‍ഷിക രംഗത്ത് രാജ്യം എട്ടു ശതമാനം വളര്‍ച്ച നേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴു ശതമാനത്തില്‍ നിന്ന് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച എട്ടു ശതമാനത്തിലേക്ക് എത്തുമെന്നും അവകാശപ്പെട്ടിരുന്നു. മോദി സര്‍ക്കാറിന്റെ ഇത്തരം നിഗമനങ്ങള്‍ക്ക് കനത്ത് തിരിച്ചടിയായാണ് കേന്ദ്രത്തിന്റെ പുതിയ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending