Connect with us

News

ആറ് മാസത്തിനകം കോവിഡ് വാക്‌സീന്‍ യുകെയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുകെയിലെ ദ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ക്രിസ്മസിനു മുമ്പ് ആവശ്യമായ അനുമതി നല്‍കി 2021 ഏപ്രിലില്‍ ഈസ്റ്ററിന് മുന്‍പ് വാക്‌സീന്‍ നല്‍കി തുടങ്ങാനാണ് പദ്ധതി.

Published

on

ലോകം കോവിഡിന്റെ പിടിയില്‍ അമരുമ്പോഴും ആശ്വസിക്കാനുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുകെയില്‍ ആറുമാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുകെയിലെ ദ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ക്രിസ്മസിനു മുമ്പ് ആവശ്യമായ അനുമതി നല്‍കി 2021 ഏപ്രിലില്‍ ഈസ്റ്ററിന് മുന്‍പ് വാക്‌സീന്‍ നല്‍കി തുടങ്ങാനാണ് പദ്ധതി.

അതേസമയം, അടുത്ത വര്‍ഷാരംഭത്തിനു മുമ്പുതന്നെ ഓക്‌സഫഡ് വാക്‌സീന് അനുമതി ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. കുട്ടികളൊഴികെയുള്ള രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം അംഗീകാരം നല്‍കി ആറു മാസത്തിനകം വാക്‌സീന്‍ നല്‍കാനാണ് യുകെ ശ്രമിക്കുന്നതെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഓക്‌സഫഡ് വാക്‌സീന്‍ ഡാറ്റയുടെ തല്‍സമയ അവലോകനം ആരംഭിച്ചതായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അറിയിച്ചു. വാക്‌സീന് അനുമതി നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കുന്നതിനാണ് തല്‍സമയ അവലോകനം ആരംഭിച്ചത്.

വാക്‌സീന്‍ വിതരണത്തിന് യുകെയിലെ പ്രതിരോധ കുത്തിവയ്പ്പിനുള്ള സംയുക്ത സമിതി അംഗീകരിച്ച പ്രോട്ടോകോള്‍ അനുസരിച്ച് 65ന് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദ്യം കുത്തിവയ്പ്പ് നല്‍കും. തുടര്‍ന്ന് ഉയര്‍ന്ന റിസ്‌കുള്ള യുവാക്കള്‍ക്ക്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് വരിയില്‍ അടുത്തത്. ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് ഏറ്റവും അവസാനമാകും വാക്‌സീന്‍ നല്‍കുക.
100 ദശലക്ഷം ഡോസ് ഓക്‌സഫഡ് വാക്‌സീനു വേണ്ടിയാണ് യുകെ ഗവണ്‍മെന്റ് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നത്.

 

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending