Connect with us

Video Stories

ഇത്തിഹാദ് ലോകത്തെ സുരക്ഷിത വിമാനങ്ങളില്‍ ഒന്ന്

Published

on

ദുബൈ: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ലോകത്തെ മികച്ച സുരക്ഷയുള്ള വിമാനങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്ന ഇത്തിഹാദ് ഗള്‍ഫ് മേഖലയില്‍ നിന്നും 20 അംഗ പട്ടികയില്‍ ഇടം പിടിച്ച ഏക കമ്പനി കൂടിയാണ്. 123 ബോയിംഗ്, എയര്‍ബസ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇത്തിഹാദിന് 204 വിമാനങ്ങളാണുള്ളത്. വ്യോമ ചരിത്രത്തില്‍ ദുരന്ത ചരിത്രങ്ങള്‍ വിരളമായ ആസ്‌ത്രേലിയയുടെ ഖന്റാ്‌സ് ആണ് പട്ടികയില്‍ കിരീടം ചൂടിയത്. നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്‌കോം പട്ടിക തയ്യാറാക്കിയത്.

അപകടങ്ങള്‍, ഗുരുതര സംഭവങ്ങള്‍, ലാഭക്ഷമത, വിമാന നിരയുടെ പ്രായം, എവിയേഷന്‍സ് ഗവേണിംഗ് ബോഡി, ബന്ധപ്പെട്ട സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാക്കുന്ന കണക്കുകള്‍ തുടങ്ങിയവ പരിഗണിക്കപ്പെട്ടു.വിമാന സുരക്ഷയില്‍ റെക്കോര്‍ഡുള്ള ഖന്റാസിന് 96 വര്‍ഷത്തെ സുരക്ഷിത യാത്രയുടെ ചരിത്രമുണ്ട്. ബ്രിട്ടിഷ് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ മേഖലയിലെ ഏറ്റവു പഴക്കം ചെന്ന വിമാന കമ്പനിയായി അംഗീകരിച്ചിട്ടുണ്ട്. വിമാന എന്‍ജിനുകള്‍ തല്‍സമയം സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതാണ് ഖന്റാസ് സുരക്ഷയുടെ രഹസ്യം.

വന്‍ദുരന്തങ്ങളുണ്ടാകുന്നതിന് മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. ഏതാനും ബജറ്റ് എയര്‍ലൈനുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഖന്റാസിനു പുറമെ ആദ്യ 20ല്‍ സ്ഥാനം പിടിച്ചത് എയര്‍ ന്യൂസിലാന്‍, അലാസ്‌ക എയര്‍ലൈന്‍സ്, ആള്‍ നിപ്പോള്‍ എയര്‍വേയ്‌സ്, ബ്രിട്ടിഷ് എയര്‍വേയ്‌സ്, കാത്തി പസഫിക്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, ഇവ എയര്‍, ഫിന്‍ എയര്‍, ഹവായിയന്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, കെ.എല്‍.എം, ലുഫ്താന്‍സ, സ്‌കാന്റിനേവിയന്‍ എയര്‍ലൈന്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സ്വിസ്, യുണൈറ്റഡ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക്, വെര്‍ജിന്‍ ആസ്‌ത്രേലിയ എന്നിവയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending