Connect with us

Video Stories

ഇത്തിഹാദ് ലോകത്തെ സുരക്ഷിത വിമാനങ്ങളില്‍ ഒന്ന്

Published

on

ദുബൈ: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ലോകത്തെ മികച്ച സുരക്ഷയുള്ള വിമാനങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്ന ഇത്തിഹാദ് ഗള്‍ഫ് മേഖലയില്‍ നിന്നും 20 അംഗ പട്ടികയില്‍ ഇടം പിടിച്ച ഏക കമ്പനി കൂടിയാണ്. 123 ബോയിംഗ്, എയര്‍ബസ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇത്തിഹാദിന് 204 വിമാനങ്ങളാണുള്ളത്. വ്യോമ ചരിത്രത്തില്‍ ദുരന്ത ചരിത്രങ്ങള്‍ വിരളമായ ആസ്‌ത്രേലിയയുടെ ഖന്റാ്‌സ് ആണ് പട്ടികയില്‍ കിരീടം ചൂടിയത്. നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്‌കോം പട്ടിക തയ്യാറാക്കിയത്.

അപകടങ്ങള്‍, ഗുരുതര സംഭവങ്ങള്‍, ലാഭക്ഷമത, വിമാന നിരയുടെ പ്രായം, എവിയേഷന്‍സ് ഗവേണിംഗ് ബോഡി, ബന്ധപ്പെട്ട സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാക്കുന്ന കണക്കുകള്‍ തുടങ്ങിയവ പരിഗണിക്കപ്പെട്ടു.വിമാന സുരക്ഷയില്‍ റെക്കോര്‍ഡുള്ള ഖന്റാസിന് 96 വര്‍ഷത്തെ സുരക്ഷിത യാത്രയുടെ ചരിത്രമുണ്ട്. ബ്രിട്ടിഷ് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ മേഖലയിലെ ഏറ്റവു പഴക്കം ചെന്ന വിമാന കമ്പനിയായി അംഗീകരിച്ചിട്ടുണ്ട്. വിമാന എന്‍ജിനുകള്‍ തല്‍സമയം സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതാണ് ഖന്റാസ് സുരക്ഷയുടെ രഹസ്യം.

വന്‍ദുരന്തങ്ങളുണ്ടാകുന്നതിന് മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. ഏതാനും ബജറ്റ് എയര്‍ലൈനുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഖന്റാസിനു പുറമെ ആദ്യ 20ല്‍ സ്ഥാനം പിടിച്ചത് എയര്‍ ന്യൂസിലാന്‍, അലാസ്‌ക എയര്‍ലൈന്‍സ്, ആള്‍ നിപ്പോള്‍ എയര്‍വേയ്‌സ്, ബ്രിട്ടിഷ് എയര്‍വേയ്‌സ്, കാത്തി പസഫിക്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, ഇവ എയര്‍, ഫിന്‍ എയര്‍, ഹവായിയന്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, കെ.എല്‍.എം, ലുഫ്താന്‍സ, സ്‌കാന്റിനേവിയന്‍ എയര്‍ലൈന്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സ്വിസ്, യുണൈറ്റഡ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക്, വെര്‍ജിന്‍ ആസ്‌ത്രേലിയ എന്നിവയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

Trending