india
കോവിഡ് ബാധിച്ചവരുടെ ആന്റിബോഡി ശാശ്വത സംരക്ഷണം നല്‍കുമോ?; മറുപടിയുമായി ഗവേഷകര്‍
യൂണിവേഴ്സിറ്റി ഓഫ് അരിസോണയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് ബാധിച്ച 6,000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഈ ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കുന്നുണ്ടോയെന്നത് ബുദ്ധിമുട്ടേറിയ ചോദ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

വാഷിങ്ടണ്‍: കോവിഡ് ബാധിച്ചയാളുടെ ശരീരത്തിലുണ്ടായ ആന്റിബോഡിയെക്കുറിച്ച് പ്രതികരണവുമായി ഗവേഷകര്‍. രോഗിയുടെ ശരീരത്തില്‍ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നില്‍ക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് അരിസോണയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് ബാധിച്ച 6,000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഈ ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കുന്നുണ്ടോയെന്നത് ബുദ്ധിമുട്ടേറിയ ചോദ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
‘കോവിഡ്19 രോഗബാധയ്ക്ക് ശേഷം അവരുടെ ശരീരത്തില്‍ അഞ്ച് മുതല്‍ ഏഴ് മാസം വരെ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി വ്യക്തമായി കണ്ടു’ അരിസോണ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ദീപ്ത ഭട്ടാചാര്യ പറഞ്ഞു.
കോവിഡ് ബാധിച്ച വ്യക്തിയില്‍ ആന്റി ബോഡികളുടെ ഏകദേശം 100 ദിവസമാണെന്ന് ഐസിഎംആര്‍ മേധാവി പറഞ്ഞ അതേ സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ‘ആന്റി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. ഇക്കാര്യത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 100 ദിവസമായി ഞങ്ങള്‍ കണക്കാക്കുന്നു.’ എന്നായിരുന്നു ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞത്.
india
ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.
500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ് ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നുമാണ് വിവരം.
ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ IRCTC വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നുമാണ് അറിയിപ്പ്. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.
india
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
സംഭവത്തില്‍ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍ പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ പതിമൂന്നുകാരിക്ക് നേരെ അതിക്രമം. ലാലാ ലജ്പത്റായ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ശുചിമുറിയില്‍ വെച്ചാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയതു കണ്ട ഇയാള്‍ കുട്ടിയെ പിന്തുടര്ന്ന് ഉപദ്രവിക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചതോട അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
അതേസമയം അതിക്രമം നടന്ന സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
india
തൃശൂരില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്
ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്.

തൃശൂരില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്. ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക സര്‍വകലാശാല.
ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂര്‍ പുഴക്കല്‍ ഹയാത്ത് റീജന്‍സിയിലാണ് ബിരുദധാന ചടങ്ങ്.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
-
kerala3 days ago
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
GULF3 days ago
ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി രൂപീകരിച്ചു